Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഭൂട്ടാനിൽനിന്ന് 17,000...

ഭൂട്ടാനിൽനിന്ന് 17,000 ടൺ പച്ച അടക്ക ഇറക്കുമതി ചെയ്യും

text_fields
bookmark_border
ഭൂട്ടാനിൽനിന്ന് 17,000 ടൺ പച്ച അടക്ക ഇറക്കുമതി ചെയ്യും
cancel

ന്യൂഡൽഹി: ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് വർഷം 17,000 ടൺ പച്ച അടക്ക ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതി. ഇറക്കുമതി വില നിയന്ത്രണമില്ലാതെയാണ് അടക്ക ഇറക്കുമതി ചെയ്യുക. ആഭ്യന്തര കർഷകരുടെ താൽപര്യസംരക്ഷണത്തിനായി 2017ൽ 251 രൂപ താങ്ങുവിലയിലായിരുന്നു അടക്ക ഇറക്കുമതി ചെയ്തിരുന്നത്.

വില ഈ പരിധിയിൽ കുറയുകയാണെങ്കിൽ ഇറക്കുമതി അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് ഇപ്പോൾ സർക്കാർ എടുത്തുമാറ്റിയത്. 2022-23 സാമ്പത്തികവർഷത്തിന്‍റെ രണ്ടാം പകുതിയിൽ മിനിമം ഇറക്കുമതി വില നിയന്ത്രണമില്ലാതെ 8500 മെട്രിക് ടൺ പച്ച അടക്ക ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യും.

ഇന്ത്യയിൽ കർണാടക, കേരളം, അസം സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ അടക്ക ഉൽപാദിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നു വിലനിയന്ത്രണംപോലുമില്ലാതെ അടക്ക ഇറക്കുമതി ചെയ്യുന്നത് കർഷകരെ വൻ പ്രതിസന്ധിയിലാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhutanareca nut
News Summary - tonnes areca nut will be imported from Bhutan
Next Story