Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightബിൻസീസ് ഫാമിലെ...

ബിൻസീസ് ഫാമിലെ കാടപ്പെരുമ

text_fields
bookmark_border
ബിൻസീസ് ഫാമിലെ കാടപ്പെരുമ
cancel

ഇടുക്കി വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവിൽ ബിൻസീസ് ഫാം എന്ന കാർഷികസംരംഭം നടത്തുന്ന ബിൻസി ജെയിംസിനെ കാർഷിക കേരളത്തിന് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. സംസ്ഥാന സർക്കാറിന്റെ മികച്ച കർഷക വനിതക്കുള്ള കർഷകതിലകം പുരസ്കാരം ഉൾപ്പെടെ നേടിയ മാതൃകാ കാർഷിക സംരംഭകയാണ് ബിൻസി. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ പലതരം പച്ചക്കറികൾ, പഴവർഗ കൃഷികൾ, മഴമറകൃഷി, പച്ചക്കറി നഴ്സറി, തേനീച്ച വളർത്തൽ തുടങ്ങി ബിൻസിയുടെ കൃഷിയിടം വൈവിധ്യങ്ങളാൽ സമൃദ്ധം.

ബിൻസി

കൃഷിരീതികളും കൃഷിയനുഭവങ്ങളും പങ്കുവെക്കുന്ന ബിൻസി ജയിംസിന്റെ കാർഷിക വിഡിയോകൾക്ക് നവമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരും ആരാധകരുമുണ്ട്. വിത്തുകളുടെയും ഫാം ഉൽപന്നങ്ങളുടെയും ഓൺലൈൻ വിൽപനയുമുണ്ട്. പഴം -പച്ചക്കറി കൃഷിക്കൊപ്പം മൃഗസംരക്ഷണ മേഖലയിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ബിൻസിയിപ്പോൾ. രണ്ടായിരത്തോളം കാടകളെ വളർത്തുന്ന സംരംഭമാണ് ഫാമിൽ ഇപ്പോഴുള്ളത്.

അറിയണം കാടയുടെ മനഃശാസ്ത്രം

ഇത്തിരിപ്പക്ഷികളിലെ സംരംഭക സാധ്യതയാണ് വിപുലമായ രീതിയിൽ കാടകൃഷി നടത്താൻ ബിൻസിക്ക് പ്രചോദനം. മാനുവൽ ഹാച്ചറി വികസിപ്പിച്ച മുട്ടയുല്പാദനത്തിന് ഏറെ പേരുകേട്ട എം.എൽ.ക്യു- 2 കാടകളാണ് ബിൻസിയുടെ ഫാമിലുള്ളത്. നാലാഴ്ച പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെയാണ് ഫാമിലെത്തിക്കുന്നത്. ആറാഴ്ച പ്രായമെത്തുമ്പോൾ അവ മുട്ടയിടാൻ ആരംഭിക്കും. കമ്പിവല കൊണ്ട് പ്രത്യേകം തയാറാക്കിയ കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ക്രമീകരിച്ച് കോളനി കേജ്‌ രീതിയിലാണ് പരിപാലനം. ഒരു ചതുരശ്രയടി സ്ഥലത്ത് 5-6 മുതിർന്ന കാടകളെ വരെ പാർപ്പിക്കാം. 4 അടി നീളവും 2.5 അടി വീതിയും ഒരടി ഉയരവും ഉള്ള 10 ചതുരശ്രയടി വിസ്തീർണമുള്ള കൂട്ടിൽ 50 കാടകളെ പാർപ്പിക്കാം. കുടിവെള്ളത്തിന് ഓട്ടോമാറ്റിക് നിപ്പിൾ ഡ്രിങ്കിങ് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഫീഡർ, എഗ്ഗർ ചാനൽ, കൂടിന്റെ രണ്ട് തട്ടുകള്‍ക്കിടയില്‍ കാഷ്ഠം ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ട്രേ തുടങ്ങിയ ക്രമീകരണങ്ങളുമുണ്ട്.

കാടവളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റക്ക് വേണ്ടിയാണെന്ന് ബിൻസി പറയുന്നു. മുട്ടയിട്ട് തുടങ്ങുന്ന പ്രായം വരെ കാടകൾക്ക് ബ്രോയിലർ സ്റ്റർട്ടർ തീറ്റയാണ് നൽകുക. മുട്ടയിടാൻ തുടങ്ങുന്നതോടെ മുട്ടക്കാടത്തീറ്റയിലേക്ക് മാറും. മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ മുട്ടക്കാടത്തീറ്റ, ആറാഴ്ച പ്രായമെത്തിയത് മുതൽ ദിവസേന ഒരു കാടക്ക് 30 ഗ്രാം എന്ന അളവിൽ നൽകണം. തീറ്റ കുറഞ്ഞാലും കൂടിയാലും ഒരു പോലെ പ്രശ്നമാണ്. രാവിലെയും വൈകിട്ടുമായി രണ്ടുനേരമാണ് തീറ്റ. തീറ്റപ്പാത്രത്തിൽ പൊടിത്തീറ്റ ഒട്ടും ബാക്കിയാവാതെ കാടകൾ കഴിച്ചു എന്നുറപ്പാക്കിയ ശേഷമേ വീണ്ടും തീറ്റ നൽകാറുള്ളൂ. ഗുണമേന്മയുള്ള തീറ്റപ്പുല്ലും പച്ചിലകളും കുറഞ്ഞ അളവിൽ അരിഞ്ഞിട്ട് നൽകും. കുടിവെള്ളത്തിലൂടെ രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലായതിനാൽ ക്ലോറിൻ ടാബ്‍ലറ്റുകൾ ഉപയോഗിച്ച് അണുവിമുക്തമാക്കി മാത്രമേ നൽകൂ. തമ്മിലുള്ള കൊത്ത് കുറക്കാൻ കുടിവെള്ളത്തിൽ അൽപം കല്ലുപ്പ് ചേർത്ത് നൽകും. ജീവകം എ, ഡി, കാത്സ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയവ അടങ്ങിയ ധാതുജീവക മിശ്രിതങ്ങളും നൽകുന്നുണ്ട്.

മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ പകൽ വെളിച്ചം ഉൾപ്പെടെ 16 മണിക്കൂർ വെളിച്ചം ദിവസം കാടകൾക്ക് വേണ്ടതുണ്ട്. ഇതിനായി ഷെഡില്‍ സി.എഫ്.എൽ ലൈറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. കൃത്രിമവെളിച്ചം നൽകുന്ന സമയം അധികമായാലും അപകടമാണ്. ഇത് കാടകൾ തമ്മിലുള്ള കൊത്തുകൂടൽ അധികരിക്കുന്നതിനും മുട്ടകൾ വലുപ്പംകൂടി കാടകളുടെ ഉള്ളിൽ തടഞ്ഞുനിൽക്കാനും കാരണമാവും.

ദിവസവും വൈകീട്ട് മൂന്നുമണി മുതൽ കാടകൾ മുട്ടയിടാൻ ആരംഭിക്കും. ഈ മുട്ടയിടീൽ വേളയിൽ ചെറിയ അലോസരങ്ങൾ പോലും ഉണ്ടായാൽ കാടകൾ മുട്ടയിടാൻ മടിക്കും. ഷെഡിൽ അപരിചിതൻ കയറുന്നതുപോലും മുട്ട ഉൽപാദനം കുറക്കും. കാട ചുറ്റുപാടിനോട് വളരെ വേഗം പ്രതികരിക്കുന്നതും പേടി ഏറെയുള്ളതുമായ പക്ഷിയാണ്‌. കാടക്കൃഷി വിജയിക്കണമെങ്കിൽ കാടയുടെ ഈ മനഃശാസ്ത്രം കൂടിയറിയണമെന്ന് ബിൻസി പറയുന്നു.

ഇത്തിരിപ്പക്ഷികളാണെങ്കിലും ഒത്തിരി വരുമാനം

കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയിലെ സൂപ്പർ മാർക്കറ്റുകളാണ് ബിൻസീസ് ഫാമിൽനിന്നുള്ള കാടമുട്ടയുടെ വിപണി. ഫാമിൽ നിന്നുള്ള പച്ചക്കറിക്കൊപ്പം തന്നെ കാടമുട്ടയും വിപണിയിലെത്തിക്കുന്നതാണ് മാർക്കറ്റിങ് രീതി. 20 കാടമുട്ടകൾ ഒരു പാക്കിലാക്കി അറുപത് രൂപ നിരക്കിലാണ് വിൽപന. കാടമുട്ടയുടെ വർധിച്ച ആവശ്യത്തിനനുസരിച്ച് വിപണിയിൽ എത്തിക്കാൻ കഴിയാത്തത് മാത്രമാണ് പ്രശ്നം.

സമീകൃത തീറ്റ നൽകി പരിപാലിക്കുമ്പോൾ മുട്ടക്കാടകളിൽ നിന്നും ഒരുവർഷ കാലയളവിൽ 300 മുട്ടകൾ വരെ കിട്ടും. എന്നാൽ, പത്ത് മാസമൊക്കെയെത്തുന്നതോടെ മുട്ടയുൽപാദനത്തിന്റെ തോതും വേഗവും കുറയും. ഈ ഘട്ടത്തിൽ കാടകളെ ഇറച്ചി വിപണിയിൽ എത്തിക്കുന്നതാണ് ഫാമിലെ രീതി. മുട്ടയുൽപാദനം കഴിഞ്ഞ് ഇറച്ചിക്ക് വിൽക്കുന്ന കാടയൊന്നിന് 45 രൂപ വരെ വില കിട്ടും. കാടക്കുഞ്ഞിനെ വാങ്ങിയ മുതൽമുടക്ക് ഇങ്ങനെ തിരിച്ചുപിടിക്കാം. നൈട്രജനും ഫോസ്ഫറസും സമൃദ്ധമായി അടങ്ങിയ കാടക്കാഷ്ഠം പച്ചക്കറി കൃഷിയിടത്തിലെ പ്രധാന വളമാണ്.

കോഴികൾക്ക് നൽകുന്നപോലെ രോഗപ്രതിരോധത്തിനായി വാക്സിനേഷനുകളൊന്നും കാടകൾക്ക് നൽകേണ്ട ആവശ്യമില്ല. കാടമുട്ടക്കും ഇറച്ചിക്കും വിപണി കണ്ടെത്തുക എന്നതാണ് കാടക്കൃഷിയിലെ വിജയമെന്ന് ബിൻസി പറയുന്നു. ബിൻസിയുടെ കാർഷിക സംരംഭങ്ങൾക്കെല്ലാം പിന്തുണയുമായി ഭർത്താവ് ജെയിംസ് ഫ്രാൻസിസും മക്കളായ ജിനുമോളും ജെഫിനും ജെറിനും ഒപ്പമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agri NewsQuailFarming
News Summary - Quail Farming
Next Story