Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവെള്ളമില്ല:...

വെള്ളമില്ല: കൃഷിയുണങ്ങി നശിക്കുന്നു; ഇ.ഇ.സി മാർക്കറ്റിൽ കൃഷിയിറക്കിയ കർഷകന് കണ്ണുനീർ

text_fields
bookmark_border
ഉണങ്ങി നശിച്ച കൃഷി
cancel
camera_alt

ഉണങ്ങി നശിച്ച കൃഷി

മൂവാറ്റുപുഴ: കൃഷി വകുപ്പ് നേതൃത്വത്തിൽ മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിൽ ഭൂമി പാട്ടത്തിനെടുത്തുള്ള പച്ചക്കറി കൃഷി വെള്ളം കിട്ടാതെ ഉണങ്ങിനശിച്ചു.

മാർക്കറ്റിന്‍റെ രണ്ടേക്കർ ഭൂമിയിൽ കൃഷിനടത്തി വരുന്ന സംസ്ഥാന കർഷക അവാർഡ് നേടിയ കാലാമ്പൂര് കടയ്ക്കോട് ദേവദാസിന്‍റെ പച്ചക്കറി കൃഷിയാണ് ഉണങ്ങിനശിച്ചത്. പാവൽ, പയർ, ടിഷ്യൂകൾചർ വാഴ എന്നിവയാണ് ഉണങ്ങിയത്. പോളിഹൗസിൽ കൃഷിചെയ്ത പാവലും 40 സെന്‍റ് സ്ഥലത്ത് ഇറക്കിയ പയറും ഒന്നരയേക്കറിലെ 1200 വാഴകൃഷിയുമാണ് ഉണങ്ങിയത്.

നാലുദിവസമായി മാർക്കറ്റിൽനിന്ന് വെള്ളം ലഭിക്കാത്തതാണ് കൃഷിയുണങ്ങാൻ കാരണം. ജലസേചനത്തിന് സംവിധാനം ഒരുക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി തടസ്സം ഉള്ളതിനാൽ കഴിയുന്നില്ലെന്നാണ് മറുപടി നൽകിയത്. പോളിഹൗസിലെ പാവൽ പൂർണമായ ഉണങ്ങിനശിച്ചു. കിലോക്ക് 80 രൂപ ലഭിച്ച പയർ കൃഷിയും നശിച്ചു. ടിഷ്യൂകൾചർ വാഴകളും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നു ദേവദാസ് പറഞ്ഞു.

വിഷു വിപണി ലക്ഷ്യമാക്കി കൃഷിചെയ്ത കണിവെള്ളരിയും പയറും നശിക്കാതിരിക്കാൻ വെള്ളം പല സ്ഥലങ്ങളിൽനിന്ന് കുടത്തിലും മറ്റും എത്തിച്ചാണ് നനക്കുന്നത്. മൂന്നു കിണറുകളുള്ള മാർക്കറ്റിൽ ആവശ്യത്തിന് വെള്ളമുണ്ട്. നാലുദിവസം മാർക്കറ്റിനുള്ളിലുള്ള ട്രാൻസ്ഫോർമർ കേടായതാണ് ജലസേചനത്തിനുള്ള വഴിയടഞ്ഞത്.

നന്നാക്കാൻ നടപടി സ്വീകരിക്കണമെന്ന് മാർക്കറ്റ് അധികൃതരോട് ആവശ്യപ്പെട്ടങ്കിലും നടപടിയില്ല. മാർക്കറ്റിൽ വാടകക്ക് ഇരിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ ജനറേറ്റർ ഉപയോഗിച്ച് വെള്ളം നൽകുന്നുണ്ടെങ്കിലും തനിക്ക് ലഭിക്കുന്നില്ലെന്നും ദേവദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WaterErnakulam NewsFarmersAgriculture
News Summary - No water- crops wither and perish- Tears for the farmer who planted crops in the EEC market
Next Story