Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഡിമാൻഡ് കൂടി;...

ഡിമാൻഡ് കൂടി; ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധന

text_fields
bookmark_border
ഡിമാൻഡ് കൂടി; ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധന
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസായ മുട്ടകൾക്ക് ഈ ശൈത്യകാലത്ത് പല ഇന്ത്യൻ നഗരങ്ങളിലും വില കൂടുകയാണ്. ഉപഭോക്താക്കളെയും കടയുടമകളെയും ഒരേ പോലെ അമ്പരപ്പെടുത്തുന്നതാണ് ഈ വിലക്കയറ്റം. ഡൽഹിയും മുംബൈയും മുതൽ പട്ന, റാഞ്ചി വരെയുള്ള റീട്ടെയിൽ വിപണികളിൽ ഇപ്പോൾ മുട്ടയ്ക്ക് 8 രൂപയോ അതിൽ കൂടുതലോ ആണ് വില. ശൈത്യകാല മാസങ്ങളിൽ മുട്ടയ്ക്ക് ഇത്രയും ഉയർന്ന വില ലഭിക്കുന്നത് ഇതാദ്യമായാണ്.

സാധാരണയായി 7 മുതൽ 9 രൂപ വരെ വിലയ്ക്ക് വിൽക്കുന്ന മുട്ട ഈ വർഷം മുൻകാല റെക്കോഡുകളെ മറികടന്നു. വില ഇനിയും ഉയരുമോ എന്ന് പലരും ആശ്ചര്യപ്പെടുന്നു. ആഗസ്ത്, സെപ്റ്റംബർ മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പല വിപണികളിലും മുട്ടയുടെ വില ഇതിനകം 25 മുതൽ 50 ശതമാനം വരെ കുതിച്ചുയർന്നു. ശൈത്യകാലം ഇനിയും ശേഷിക്കുന്നതിനാൽ വിലക്കയറ്റം തുടരുകയോ ഹ്രസ്വകാലത്തേക്ക് ഇനിയും ഉയർന്ന വിലയിലെത്തുകയോ ചെയ്യുമെന്ന് വ്യാപാരികൾ പറയുന്നു. നിലവിലെ വർധന പെട്ടെന്ന് സംഭവിച്ചതല്ലെന്ന് കോഴിവളർത്തൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം, ചില പ്രദേശങ്ങളിൽ വിതരണം വളരെ കുറവായിരുന്നതിനാൽ ഉപഭോക്താക്കൾക്ക് മുട്ട ലഭിച്ചിരുന്നില്ല. കോഴി കർഷകർക്ക് വളരെക്കാലമായി കുറഞ്ഞ വിലയ്ക്കാണ് മുട്ട വിൽക്കാൻ സാധിച്ചിരുന്നത്. ഇതിനൊരു പരിഹാരമായും ഈ വർഷത്തെ ഉയർന്ന വിലയെ കാണുന്നവരുണ്ട്. വിലക്കയറ്റത്തിന് പിന്നിലെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് ആവശ്യകത ഉയർന്നതാണ്. ഡിസംബറിൽ മുട്ട ഉപഭോഗം കുത്തനെ വർദ്ധിക്കുമെന്ന് ഉത്തർപ്രദേശ് പൗൾട്രി അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് നവാബ് അക്ബർ അലി പറയുന്നു. ഈ പ്രവണത ഒരു സംസ്ഥാനത്തിലോ നഗരത്തിലോ മാത്രമായി ഒതുങ്ങുന്നില്ല. ഉത്തർപ്രദേശിന് മാത്രം പ്രതിദിനം ഏകദേശം 5.5 മുതൽ 6 കോടി വരെ മുട്ടകൾ ആവശ്യമാണ്. ഇതിൽ ഏകദേശം 3.5 മുതൽ 4 കോടി വരെ മുട്ടകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. യു.പിയിലെ ചില്ലറ വിപണികളിൽ മുട്ടയ്ക്ക് 8 മുതൽ 10 രൂപ വരെ വിലയുണ്ട്. അതേസമയം മൊത്തവില മുട്ടയ്ക്ക് 7.5 രൂപ വരെ എത്തിയിട്ടുണ്ട്. പല നഗരങ്ങളിലും ഗതാഗത ചെലവുകളും വില കൂടാൻ കാരണമായി. മൊത്തവില മുട്ടയ്ക്ക് 15 മുതൽ 20 പൈസ വരെ ഉയരുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ജനുവരിയിൽ മുട്ട 8.5 രൂപയ്ക്ക് വിറ്റാലും അതിശയിക്കാനില്ല. ഫെബ്രുവരി മുതൽ മാത്രമേ വില കുറയാൻ സാധ്യതയുള്ളൂ എന്നും വിഗദ്ധർ പറയുന്നു.

വർഷങ്ങളായി, തീറ്റച്ചെലവ് ഉയർന്ന നിലയിൽ തുടരുകയും മുട്ട വില താഴ്ന്ന നിലയിൽ തുടരുകയും ചെയ്യുന്നു. തൽഫലമായി, പല കർഷകരും അവരുടെ കോഴി യൂണിറ്റുകൾ അടച്ചുപൂട്ടി. ഇത് ഉത്പാദനം കുറയാൻ കാരണമാകുന്നു. ഈ വർഷം കർഷകർക്ക് മികച്ച വില ലഭിച്ചിരുന്നില്ലെങ്കിൽ, ഭാവിയിൽ മുട്ട ലഭ്യത വലിയ പ്രശ്‌നമാകുമായിരുന്നുവെന്ന് പൗൾട്രി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് രൺപാൽ ധന്ദ പറയുന്നു. കോഴിത്തീറ്റയിലെ പ്രധാന ചേരുവകളായ ചോളം, സോയാബീൻ എന്നിവയുടെ വില എല്ലാ വർഷവും ഉയരുന്നുണ്ടെങ്കിലും മുട്ട വില ഉയരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാല വർദ്ധനവ് ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ മുട്ടകൾ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞവയിൽ ഒന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketIndia NewsEgg price
News Summary - Demand increases; Egg prices increase in Indian cities during winter
Next Story