Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 6:53 AM IST Updated On
date_range 15 Jun 2018 6:53 AM ISTനിപ ഭീതി വിനയായി; റമ്പൂട്ടാന്‍ കർഷകര്‍ക്ക് നഷ്ടം
text_fieldsbookmark_border
camera_alt?????????? ??????????, ??????????????? ?????
നിപ വൈറസ് സംബന്ധിച്ച ഭീതി പരിയാരത്തെയും കാഞ്ഞിരപ്പിള്ളിയിലെയും റമ്പൂട്ടാന്‍, മാംഗോസ്റ്റിന് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വവ്വാലുകള്‍ പഴങ്ങളില്‍ ചെന്ന് നിപ വൈറസ് പരത്തുന്നുവെന്ന പ്രചാരണം സംസ്ഥാനത്തെ പഴ വിപണിയെ ചെറിയ രീതിയില്‍ ബാധിച്ചിരുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും വിളവെടുക്കുന്ന ഏക സീസണിലായിരുന്നു ഇൗ പ്രചാരണം. വാണിജ്യാടിസ്ഥാനത്തില്‍ റമ്പൂട്ടാന്‍, മാംഗോസ്റ്റിന് കൃഷി ചെയ്യുന്ന പരിയാരത്തെ കർഷകർക്ക് ഇത് വലിയ ക്ഷീണമായി. നിപ പനിയെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ റമ്പൂട്ടാന്‍, മാംഗോസ്റ്റിന് എന്നിവയുടെ കയറ്റുമതിയെയും ആഭ്യന്തര വിപണിയെയും ബാധിച്ചു.
പ്രധാന വിപണിയായ മുബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ഇവയ്ക്ക് പ്രിയം നഷ്ടപ്പെട്ടു. ഇതോടെ പരിയാരത്തും കാഞ്ഞിരപ്പിള്ളിയിലും ഏക്കറുകളോളം കൃഷി പ്രതിസന്ധിയിലായി. പഴങ്ങളുടെ ഗുണമേന്മ കുറച്ച് കനത്ത മഴയും വന്നെത്തിയത് കൂനിന്മേല് കുരുവായി. തോട്ടങ്ങളിലെ വിളവ് മൊത്തമായി പൊന്നും വിലയ്ക്ക് വാങ്ങാറുള്ള പുറമേ നിന്നുള്ള ഏജൻറുമാര്‍ ഇത്തവണ പരിയാരം ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം, നേരത്തെ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് മുൻകൂർ തുക നല്കിയ ചെറുകിട ഏജൻറുമാര്‍ വിലയിടിഞ്ഞതോടെ കടക്കെണിയിലായി. കൂലിക്കാശ് പോലും കിട്ടാത്തതിനാല്‍ പലരും റമ്പൂട്ടാനും മാങ്കോസ്റ്റിനും മരങ്ങളില്‍തന്നെ പറിക്കാതെ നിര്‍ത്തിയിരിക്കുകയാണ്. തോട്ടത്തിലെത്തി വാങ്ങാന്‍ ആരും വരാതായതോടെ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാനാണ് പല കര്‍ഷകരുടെയും ശ്രമം. കിലോക്ക് 250-300 രൂപ ലഭിക്കാറുള്ള ഇവ ഇപ്പോള്‍ 60 ഉം 80ഉം രൂപക്ക് വിറ്റഴിക്കേണ്ട അവസ്ഥയാണ്. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
സംസ്ഥാനത്ത് റമ്പൂട്ടാന്‍, മാംഗോസ്റ്റിന് എന്നിവ കൂടുതല്‍ കയറ്റിപ്പോകുന്നത് പരിയാരം മേഖലയില്‍നിന്നാണ്. കഴിഞ്ഞ 40 കൊല്ലമായി ഇവിടെ കര്‍ഷകര്‍ ഇവ നട്ടുവളര്ത്തുന്നുണ്ടെങ്കിലും വാണിജ്യ സാധ്യത തെളിഞ്ഞത് അടുത്ത കാലത്ത് മാത്രമാണ്. വിപണിയില്‍ വില ഉയര്‍ന്നതോടെ പരിയാരത്തെ കര്‍ഷകര്‍ വാഴയും ജാതിയും തെങ്ങും മാറ്റി മാങ്കോസ്റ്റിനും റമ്പൂട്ടാനും കൃഷി ചെയ്യുകയായിരുന്നു
പ്രധാന വിപണിയായ മുബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ഇവയ്ക്ക് പ്രിയം നഷ്ടപ്പെട്ടു. ഇതോടെ പരിയാരത്തും കാഞ്ഞിരപ്പിള്ളിയിലും ഏക്കറുകളോളം കൃഷി പ്രതിസന്ധിയിലായി. പഴങ്ങളുടെ ഗുണമേന്മ കുറച്ച് കനത്ത മഴയും വന്നെത്തിയത് കൂനിന്മേല് കുരുവായി. തോട്ടങ്ങളിലെ വിളവ് മൊത്തമായി പൊന്നും വിലയ്ക്ക് വാങ്ങാറുള്ള പുറമേ നിന്നുള്ള ഏജൻറുമാര്‍ ഇത്തവണ പരിയാരം ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം, നേരത്തെ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് മുൻകൂർ തുക നല്കിയ ചെറുകിട ഏജൻറുമാര്‍ വിലയിടിഞ്ഞതോടെ കടക്കെണിയിലായി. കൂലിക്കാശ് പോലും കിട്ടാത്തതിനാല്‍ പലരും റമ്പൂട്ടാനും മാങ്കോസ്റ്റിനും മരങ്ങളില്‍തന്നെ പറിക്കാതെ നിര്‍ത്തിയിരിക്കുകയാണ്. തോട്ടത്തിലെത്തി വാങ്ങാന്‍ ആരും വരാതായതോടെ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാനാണ് പല കര്‍ഷകരുടെയും ശ്രമം. കിലോക്ക് 250-300 രൂപ ലഭിക്കാറുള്ള ഇവ ഇപ്പോള്‍ 60 ഉം 80ഉം രൂപക്ക് വിറ്റഴിക്കേണ്ട അവസ്ഥയാണ്. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
സംസ്ഥാനത്ത് റമ്പൂട്ടാന്‍, മാംഗോസ്റ്റിന് എന്നിവ കൂടുതല്‍ കയറ്റിപ്പോകുന്നത് പരിയാരം മേഖലയില്‍നിന്നാണ്. കഴിഞ്ഞ 40 കൊല്ലമായി ഇവിടെ കര്‍ഷകര്‍ ഇവ നട്ടുവളര്ത്തുന്നുണ്ടെങ്കിലും വാണിജ്യ സാധ്യത തെളിഞ്ഞത് അടുത്ത കാലത്ത് മാത്രമാണ്. വിപണിയില്‍ വില ഉയര്‍ന്നതോടെ പരിയാരത്തെ കര്‍ഷകര്‍ വാഴയും ജാതിയും തെങ്ങും മാറ്റി മാങ്കോസ്റ്റിനും റമ്പൂട്ടാനും കൃഷി ചെയ്യുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
