Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഅഞ്ചലിൽ ഭീമൻ ചക്ക,...

അഞ്ചലിൽ ഭീമൻ ചക്ക, തൂക്കത്തിലും വലിപ്പത്തിലും ഒന്നാമൻ

text_fields
bookmark_border
അഞ്ചലിൽ ഭീമൻ ചക്ക, തൂക്കത്തിലും വലിപ്പത്തിലും ഒന്നാമൻ
cancel
camera_alt???? ?????????? ???????????? ????????

അഞ്ചൽ: റെക്കോഡിട്ട് അഞ്ചലിൽ ഭീമൻ ചക്ക. ഇടമുളയ്ക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻവീട്ടിൽ ജോണിക്കുട്ടിയുടെ (ബിനോയി) വീട്ടുപുരയിടത്തിലെ പ്ലാവിൽ വിളഞ്ഞ തേൻവരിക്കച്ചക്ക തൂക്കത്തിലും വലിപ്പത്തിലും ഒന്നാമനായതായി വിലയിരുത്തപ്പെടുന്നു. 51.5 കിലോ തൂക്കവും 97 സെ.മീ. വലിപ്പവുമാണ് ചക്കക്കുള്ളത്. 2016ൽ പുണെയിലുണ്ടായ 42.73 കിലോ തൂക്കവും 57.15 സെ.മീ വലിപ്പവുമുള്ള ചക്കയാണ് നിലവിൽ ലോക റെക്കോഡിലുള്ളത്. ഇടമുളയ്ക്കൽ കൃഷി ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്ന് അധികൃതരെത്തി പരിശോധന നടത്തുകയും സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ലിംക ബുക്ക് അധികൃതരെയും ഗിന്നസ് ബുക്ക് അധികൃതരെയും ജോൺകുട്ടി ഇ-മെയിലിലൂടെ വിവരമറിയിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ ജോൺകുട്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോൺകുട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam NewsjackfruitAgriculture Newsanchal
News Summary - Jackfruit weighs 51,5 kg, new record
Next Story