Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനെൽപാടങ്ങൾ...

നെൽപാടങ്ങൾ അന്യമായി, കിളികൾ കൂട്ടത്തോടെ വാഴത്തോട്ടങ്ങളിൽ

text_fields
bookmark_border
Bunch of birds In banana plantations
cancel
camera_alt

വഴിക്കടവ് പൂവ്വത്തിപൊയിലിലെ തോട്ടത്തിൽ പ്ലാസ്റ്റിക് ചാക്ക് കെട്ടി കുലകൾ

സംരക്ഷിച്ച നിലയിൽ

നിലമ്പൂർ: നെൽപാടങ്ങൾ അന‍്യമായതോടെ കിളികൾ കൂട്ടത്തോടെ വാഴത്തോട്ടങ്ങളിലേക്ക് എത്തുന്നത് കർഷകർക്ക് ഭീഷണി. കാട്ടാനശല‍്യത്തിന് പുറമെ കിളികളുടെ ശല‍്യം കൂടിയായതോടെ മലയോരത്തെ കർഷകർ വെട്ടിലായിരിക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന കിളികൾ നിമിഷനേരം കൊണ്ടാണ് വാഴക്കുലകൾ നശിപ്പിക്കുന്നത്. മൂപ്പെത്തിയതും ഇളയതുമായ കുലകൾ ഇവ അപ്പാടെ നശിപ്പിക്കുകയാണ്.

പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ച് പൊതിഞ്ഞ് കർഷകർ വാഴക്കുലകൾ സംരംക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഒരു ചാക്കിന് ഏഴു രൂപയോളം വിലവരുന്നുണ്ട്. ഇത് കർഷകർക്ക് അധിക ബാധ‍്യതയാണ്.

അടുത്തിടെ കിളികളുടെ ശല‍്യം ഏറിയതായി വഴിക്കടവിലെ കർഷകൻ പള്ളിപറമ്പിൽ ബേബി പറയുന്നു. മുമ്പ് തമ്പ് കൊട്ടി ശബ്ദം ഉണ്ടാക്കുമ്പോൾ കൂട്ടത്തോടെ പറന്നു പോയിരുന്ന കിളികൾ ഇപ്പോൾ പോവാറില്ലെന്നും കർഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:birdsbanana plantations
News Summary - Bunch of birds In banana plantations
Next Story