Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2019 7:17 PM GMT Updated On
date_range 2 March 2019 7:17 PM GMTറബർ ഇറക്കുമതി തുടരും; നയം പ്രഖ്യാപിച്ച് കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: റബർ കർഷകർ നാളുകളായി മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യങ്ങൾക്കു നേരെ കണ്ണടച്ച് ദേശീയ റബർ നയം. ഇറക്കുമതി നിയന്ത്രിക്കില്ല. റബറിനെ കാർഷിക വിളയായി കണക്കാക്കാനും വിള ഇൻഷുറൻസ് പ്രഖ്യാപിക്കാനും നയം വ്യവസ്ഥ ചെയ്യുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തഴഞ്ഞ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉൗന്നൽ.
റബറില്‍നിന്നുള്ള വരുമാനം കാര്‍ഷികവരുമാനമായി പ്രഖ്യാപിക്കുക, വിള ഇന്‍ഷുറന്‍സ് ഏർപ്പെടുത്തുക, പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും സാമ്പത്തികസഹായം നല്‍കുക എന്നിവ നയത്തിലെ നിർദേശങ്ങളാണ്. റബറൈസ്ഡ് റോഡുകള്‍ പ്രോത്സാഹിപ്പിക്കുക, ലേല കേന്ദ്രങ്ങള്‍ ആരംഭിക്കുക, റബർ ഷീറ്റിൽ നിന്ന് കർഷകർ ബ്ലോക്ക് റബറിലേക്ക് മാറുക എന്നിവ മറ്റു നിർദേശങ്ങൾ.
ലോക്സഭ തെരഞ്ഞെടുപ്പ് ദിവസങ്ങൾക്കകം പ്രഖ്യാപിക്കാനിരിക്കേയാണ് വാണിജ്യ മന്ത്രാലയം റബർ നയത്തിൽ മന്ത്രി സുരേഷ്പ്രഭു ഒപ്പുവെച്ചത്. കരട് റബര്‍ നയത്തില്‍ കാര്യമായ ഭേദഗതികൾ കർഷക സംഘനകൾ നിർദേശിച്ചിരുന്നു. എന്നാൽ കരടിൽ രണ്ടു മാറ്റങ്ങൾ മാത്രം. റബര്‍ കൃഷിയിലും സംസ്ക്കരണ യൂനിറ്റുകളിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പരിഗണന. മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഗ്രോവേഴ്സ് ഫോറങ്ങളുടെ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും.
പരിസ്ഥിതി ആഘാതവും സ്വാഭാവിക റബര്‍ ഉത്പാദനത്തിനുള്ള ഭീഷണിയും കണക്കിലെടുത്ത്, സിന്തറ്റിക് റബര്‍ നിര്‍മാണം വര്‍ധിപ്പിക്കണമെന്ന കരട് നയ നിർദേശം നീക്കം ചെയ്യണമെന്ന കേരള സര്‍ക്കാരിെൻറ അഭ്യർഥന പരിഗണിച്ചിട്ടില്ല. അന്തരീക്ഷ താപനില ഇതേ രീതിയിൽ മുന്നോട്ടു പോയാൽ കേരളത്തിലെ സ്വാഭാവിക റബര്‍ ഉത്പാദനത്തില്‍ നാലു മുതല്‍ ഏഴു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് റബര്‍ നയം മുന്നറിയിപ്പു നൽകി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ഉത്പാദനം അടുത്ത പതിറ്റാണ്ടിൽ 11 ശതമാനം വരെ ഉയരും.
റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് കരട് നയം സമര്‍പ്പിക്കാൻ കേരള ചീഫ് സെക്രട്ടറി അധ്യക്ഷനായ കര്മസമിതിയെയാണ് വാണിജ്യ മന്ത്രാലയം നിയോഗിച്ചിരുന്നത്. സമിതി കഴിഞ്ഞ ആഗസ്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കഴിഞ്ഞ മാസം 19ന് കരട് നയം വാണിജ്യ മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പു വരുന്നതു കണക്കിലെടുത്ത് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയിരുന്നു.
റബറില്‍നിന്നുള്ള വരുമാനം കാര്‍ഷികവരുമാനമായി പ്രഖ്യാപിക്കുക, വിള ഇന്‍ഷുറന്‍സ് ഏർപ്പെടുത്തുക, പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും സാമ്പത്തികസഹായം നല്‍കുക എന്നിവ നയത്തിലെ നിർദേശങ്ങളാണ്. റബറൈസ്ഡ് റോഡുകള്‍ പ്രോത്സാഹിപ്പിക്കുക, ലേല കേന്ദ്രങ്ങള്‍ ആരംഭിക്കുക, റബർ ഷീറ്റിൽ നിന്ന് കർഷകർ ബ്ലോക്ക് റബറിലേക്ക് മാറുക എന്നിവ മറ്റു നിർദേശങ്ങൾ.
ലോക്സഭ തെരഞ്ഞെടുപ്പ് ദിവസങ്ങൾക്കകം പ്രഖ്യാപിക്കാനിരിക്കേയാണ് വാണിജ്യ മന്ത്രാലയം റബർ നയത്തിൽ മന്ത്രി സുരേഷ്പ്രഭു ഒപ്പുവെച്ചത്. കരട് റബര്‍ നയത്തില്‍ കാര്യമായ ഭേദഗതികൾ കർഷക സംഘനകൾ നിർദേശിച്ചിരുന്നു. എന്നാൽ കരടിൽ രണ്ടു മാറ്റങ്ങൾ മാത്രം. റബര്‍ കൃഷിയിലും സംസ്ക്കരണ യൂനിറ്റുകളിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പരിഗണന. മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഗ്രോവേഴ്സ് ഫോറങ്ങളുടെ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും.
പരിസ്ഥിതി ആഘാതവും സ്വാഭാവിക റബര്‍ ഉത്പാദനത്തിനുള്ള ഭീഷണിയും കണക്കിലെടുത്ത്, സിന്തറ്റിക് റബര്‍ നിര്‍മാണം വര്‍ധിപ്പിക്കണമെന്ന കരട് നയ നിർദേശം നീക്കം ചെയ്യണമെന്ന കേരള സര്‍ക്കാരിെൻറ അഭ്യർഥന പരിഗണിച്ചിട്ടില്ല. അന്തരീക്ഷ താപനില ഇതേ രീതിയിൽ മുന്നോട്ടു പോയാൽ കേരളത്തിലെ സ്വാഭാവിക റബര്‍ ഉത്പാദനത്തില്‍ നാലു മുതല്‍ ഏഴു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് റബര്‍ നയം മുന്നറിയിപ്പു നൽകി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ഉത്പാദനം അടുത്ത പതിറ്റാണ്ടിൽ 11 ശതമാനം വരെ ഉയരും.
റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് കരട് നയം സമര്‍പ്പിക്കാൻ കേരള ചീഫ് സെക്രട്ടറി അധ്യക്ഷനായ കര്മസമിതിയെയാണ് വാണിജ്യ മന്ത്രാലയം നിയോഗിച്ചിരുന്നത്. സമിതി കഴിഞ്ഞ ആഗസ്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കഴിഞ്ഞ മാസം 19ന് കരട് നയം വാണിജ്യ മന്ത്രാലയ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പു വരുന്നതു കണക്കിലെടുത്ത് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story