2.3 കിലോ തൂക്കമുള്ള ഗണപതി നാരങ്ങ; മോഹനചന്ദ്രൻ പറിച്ചെടുത്തത് റെക്കോഡ്
text_fieldsബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിൽ കൃഷിചെയ്യാൻ സ്ഥലമില്ലെന്ന് പരിഭവം പറയുന്നവർക്കൊരു പാഠമാണ് കെ. മോഹനചന്ദ്രൻ. വ്യത്യസ്തമായ കൃഷിരീതികളിലൂടെ ഇതിനകം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പാലക്കാട് വടവന്നൂർ സ്വദേശി കെ. മോഹനചന്ദ്രന്, മട്ടുപ്പാവിൽ ഉൽപാദിച്ച 2.365 കിലോയുള്ള ഗണപതി നാരങ്ങയാണ് ഇത്തവണ പുതിയ റെക്കോഡ് സമ്മാനിച്ചിരിക്കുന്നത്.
ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോഡിലുമാണ് 72കാരനായ മോഹനചന്ദ്രൻ ഇടംപിടിച്ചത്. ബംഗളൂരു ഹെന്നൂര്‍ കോത്തന്നൂരിലെ വീടിെൻറ മട്ടുപ്പാവിലാണ് റെക്കോഡിട്ട ഗണപതി നാരങ്ങ വിളഞ്ഞത്. സാധാരണയായി 1.5 കിലോ വരെയുള്ള ഗണപതി നാരങ്ങയാണ് വിപണിയിലെത്താറുള്ളത്. പാലക്കാട്ടുള്ള ആറേക്കറിൽ കൃഷിചെയ്ത പാഠവുമായാണ് മോഹനചന്ദ്രൻ ബംഗളൂരുവിലെത്തുന്നത്.
2004ൽ പാലക്കാട്ടെ കൃഷിയിടത്തിൽ ഒരു ചെടിയിൽ 210 വെണ്ടക്കകൾ കായ്ച്ചത് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. പിന്നീട് ഒന്നരകിലോ തൂക്കമുള്ള പേരക്ക വിളയിപ്പിച്ച് ലിംക ബുക്കിലും ഇടം നേടി. പാലക്കാട്ടെ ഇന്‍സ്ട്രുമെേൻറഷന്‍ ഡിവിഷന് ലിമിറ്റഡില്‍ ഡിസൈന്‍ എന്‍ജിനീയറായിരുന്ന മോഹനചന്ദ്രൻ വിരമിച്ചശേഷമാണ് മകനൊപ്പം ബംഗളൂരുവിലേക്ക് താമസം മാറിയത്.
1500 ചതുരശ്ര അടി വലുപ്പമുള്ള ടെറസ് തെൻറ കൃഷിയിടമാക്കി മോഹനചന്ദ്രൻ മാറ്റി. 45-ലധികം ഫലവര്‍ഗങ്ങളാണ് മട്ടുപ്പാവിലുള്ളത്. കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടിയ അളവില്‍ പഴങ്ങള്‍ ഉല്പാദിപ്പിക്കുകയാണ് കെ.എസ്.എസ്.എസ്. ഹൊരമാവ് കരയോഗം പ്രസിഡൻറുകൂടിയായ മോഹനചന്ദ്രെൻറ ഇനിയുള്ള ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.