Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right21 കോടിയുടെ...

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളുൾപ്പടെ ആറ് പേർ അറസ്റ്റിൽ

text_fields
bookmark_border
honour killing
cancel

ബംഗളൂരു: മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ബുധനാഴ്ച ബംഗളൂരുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 21 കോടി രൂപ വിലമതിക്കുന്ന ഏകദേശം ആറ് കിലോഗ്രാം (5,950 ഗ്രാം) മെത്താംഫെറ്റാമൈൻ (മെത്ത്) ഇവരിൽ നിന്ന് പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള സുഹൈൽ എ.എം (31), സുജിൻ കെ.എസ് (32), നൈജീരിയൻ പൗരന്മാരായ ടോബി ന്യൂയോകെ ഡെക്കോ (35), ചിക്വാഡോ നാകെ കിംഗ്സ്ലി (29), ബംഗളൂരു സ്വദേശികളായ എം.ഡി. സഹീദ് (29), ഭാര്യ സുഹ ഫാത്തിമ (നേഹ (29) എന്നിവരാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവർത്തിക്കുന്ന നൈജീരിയൻ പൗരനാണ് തങ്ങളുടെ ഉറവിടമെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. നൈജീരിയൻ പ്രതിയെ ഡൽഹിയിൽ നിന്ന് പിടികൂടിയ സംഘം വിപുലമായ തിരച്ചിലിന് ശേഷമാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്.

ടോബി ന്വോയെകെ എന്ന ഡെക്കോ എന്ന പ്രതിയെ 64 ഗ്രാം മെത്തുമായാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത് . ഛത്തർപൂരിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 865 ഗ്രാം കൂടി മയക്കുമരുന്ന് കണ്ടെത്തി. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്നതായും സുഹൈലിന് മെത്തുകൾ വിതരണം ചെയ്യുന്നതായും ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാർക്കെതിരായ നടപടിയെത്തുടർന്ന് ഇയാൾ അടുത്തിടെ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു.

മുഖ്യൻ നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയിൽ താമസിക്കുന്ന ആഫ്രിക്കൻ പൗരന്മാർ വഴിയാണ് ചരക്കുകൾ എത്തിച്ചിരുന്നതെന്നും ഡെക്കോ വെളിപ്പെടുത്തി. തുടർന്ന്, റാക്കറ്റിന്റെ ധനസഹായം നൽകുന്നവർ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്ന ബംഗളൂരുവിലേക്ക് പൊലീസ് ഒരു സംഘത്തെ അയച്ചു. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനുശേഷം, ബൊമ്മനഹള്ളിയിലെ ഒരു പിജി താമസസ്ഥലത്ത് നിന്ന് ഫാത്തിമയെയും സഹീദിനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു.

മയക്കുമരുന്നിന് അടിമയായ ആദ്യ ഭർത്താവ് വഴിയാണ് ഫാത്തിമ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹീദിനെ പുനർവിവാഹം ചെയ്ത ശേഷം, ദമ്പതികൾ സുഹൈലിന്റെ മയക്കുമരുന്ന് കൺസൈൻമെന്റുകൾക്ക് പണം നൽകി. തുടക്കത്തിൽ ചെറിയ അളവിൽ വാങ്ങിയ ശേഷം പിന്നീട് വലിയ ഇടപാടുകളിലേക്ക് നീങ്ങിയതായി അവർ സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug Casedelhi policeBengaluru
News Summary - Six people, including Malayalis, arrested with drugs worth Rs 21 crore
Next Story