Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.പി. ദിവ്യയുടെ...

പി.പി. ദിവ്യയുടെ ബിനാമി കമ്പനി ആരോപണം; വിജിലൻസിന് സമയം നൽകി ഹൈകോടതി

text_fields
bookmark_border
പി.പി. ദിവ്യയുടെ ബിനാമി കമ്പനി ആരോപണം; വിജിലൻസിന് സമയം നൽകി ഹൈകോടതി
cancel
Listen to this Article

കൊച്ചി: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ ബിനാമി കമ്പനി രൂപവത്കരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ തുടർനടപടികൾ അറിയിക്കാൻ വിജിലൻസിന് സമയം നീട്ടിനൽകി ഹൈകോടതി.

സർക്കാറിന്‍റെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന വിജിലൻസിന്‍റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. ഹരജി വീണ്ടും സെപ്റ്റംബർ 25ന് പരിഗണിക്കാൻ മാറ്റി.

‘കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ ബിനാമി കമ്പനി തുടങ്ങി കണ്ണൂർ ജില്ല പഞ്ചായത്തിന്റെ കരാർ ജോലികൾ ഈ കമ്പനിക്ക് നൽകി നേട്ടം ഉണ്ടാക്കിയെന്നാരോപിച്ച് വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceKerala High CourtPP DivyaKeralaBenami Company
News Summary - High Court extends time for Vigilance to file report on pp divya benami company allegation
Next Story