ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ
text_fieldsമോസ്കോ: ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി റഷ്യ. ഖാർക്കീവിൽ ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.
ഞങ്ങൾ ലഭിച്ച വിവരമനുസരിച്ച് ഇന്ത്യൻ വിദ്യാർഥികളെ ഖാർക്കീവ് വിടാൻ യുക്രെയ്ൻ അനുവദിക്കുന്നില്ല. അവരെ മനുഷ്യകവചമാക്കുകയാണ്. ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി യുക്രെയ്നിൽ നിന്നും പുറത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ റഷ്യ തയാറാണ്. പിന്നീട് റഷ്യയിൽ നിന്നും ഇന്ത്യയുടെ വിമാനങ്ങളിലോ തങ്ങളുടെ വിമാനത്തിലോ ഇവരെ നാട്ടിലെത്തിക്കാൻ തയാറാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖാർക്കീവിൽ നിന്നും ഉടൻ വിദ്യാർഥികൾ മാറണമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റഷ്യയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാൽ, മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് ഖാർക്കീവിൽ നിന്നും മാറാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.