ഇറാഖിൽ െഎ.എസ് ശക്തികേന്ദ്രം പിടിച്ചെടുത്തു
text_fieldsബഗ്ദാദ്: െഎ.എസ് നേതാവ് അബൂബക്കർ ബഗ്ദാദിയുടെ ഒളിത്താവളമായി അറിയപ്പെട്ടിരുന്ന ഉത്തരപടിഞ്ഞാറൻ ഇറാഖിലെ ബാജ്പട്ടണം സർക്കാർഅനുകൂല ശിയാ അനുകൂലസംഘടന പിടിച്ചെടുത്തു. ഇവിടെ കാവലുണ്ടായിരുന്ന അവസാന െഎ.എസ് തീവ്രവാദികളും നഗരം വിട്ടതോടെയാണ് വീഴ്ച പൂർണമായത്.
2014 മധ്യത്തോടെ െഎ.എസ് പിടിച്ചെടുത്ത പട്ടണമാണ് സർക്കാർ നിയന്ത്രണത്തിലേക്കുതിരിച്ചുവരുന്നത്. ഇതോടെ, െഎ.എസ് നിയന്ത്രണത്തിൽ ഇനി ശേഷിക്കുന്നത് അപൂർവം ഇടങ്ങൾ മാത്രമായി മാറി. മൂസിലിെൻറ ചില ഭാഗങ്ങൾ, ബൂകമാൽ എന്നിവിടങ്ങളിൽ െഎ.എസ് നിയന്ത്രണം തുടരുന്നുണ്ടെങ്കിലും ഏതുനിമിഷവും ഇവ വീണ്ടെടുക്കുമെന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. ഇറാഖിൽ പതനം പൂർത്തിയാകാനടുത്തതോടെ െഎ.എസ് സിറിയയിൽ മാത്രമായി കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്നുവർഷത്തിനിടെ ഏറെക്കാലവും ബാജിൽ ചെലവഴിച്ച ബഗ്ദാദി ഇപ്പോൾ എവിടെ കഴിയുന്നുവെന്നതിനെക്കുറിച്ച് സൂചനകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.