ടൈം മാഗസിെൻറ സ്വാധീനം ചെലുത്തിയ 100 പേരുടെ സാധ്യത പട്ടികയിൽ മോദിയും
text_fieldsവാഷിങ്ടൺ: ടൈം മാഗസിെൻറ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ സാധ്യത പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇടംനേടി. പ്രമുഖ കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന പട്ടിക ൈടം മാഗസിൻ അടുത്ത മാസം പുറത്തുവിടും. അവസാന 100 പേരുടെ പട്ടിക നിശ്ചയിക്കുന്നത് മാഗസിെൻറ എഡിറ്റർമാരാണ്. എന്നാൽ, പട്ടികയിലേക്ക് പ്രമുഖരെ തെരഞ്ഞെടുക്കുന്നതിന് വായനക്കാരോട് വോട്ട് രേഖപ്പെടുത്താൻ പ്രസിദ്ധീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
2015ലെ അവസാന 100 പേരുടെ പട്ടികയിലും മോദി ഇടംപിടിച്ചിരുന്നു. മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ മോദിക്കുവേണ്ടി മാഗസിനിൽ ചെറിയ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നെദല്ല, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ട്രംപിെൻറ മകൾ ഇവാൻക ട്രംപ്, ഇവാൻകയുടെ ഭർത്താവും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ, കാലിഫോർണിയ സെനറ്റർ കമല ഹാരിസ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ഫ്രാൻസിസ് മാർപാപ്പ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരാണ് സാധ്യത പട്ടികയിൽ ഇടംനേടിയ മറ്റു പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.