ചരിത്രത്തിലേക്ക് ഒരു സ്കൂട്ടർ സഞ്ചാരം
text_fieldsദീർഘദൂര ബൈക്ക് യാത്ര ട്രെൻഡായ കാലമാണിത്. വേറി ട്ട അനുഭവം ആസ്വദിക്കാനും േപാകുന്ന വഴിയും സ്ഥലവും പരിചയപ്പെടാനും ഇത്രയും നല്ല രീതി വേറെയില്ല. ഇതുമൊരു ബൈക്ക് യാത്രയാണ്. കോഴിക്കോട് കടപ്പുറത്തുനിന്ന് തുടങ്ങി, ഇന്ത്യ^ഭൂട്ടാൻ രാജ്യങ്ങളുടെ ചരിത്രത്തിലേക്കും ജീവിതരീതിയിലേക്കും കടന്നുചെല്ലാൻ ആഗ്രഹിക്കുന്ന 20 വയസ്സുകാരായ രണ്ടു ചെറുപ്പക്കാരുടെ ചേതക് സ്കൂട്ടർ യാത്ര.
േകാഴിക്കോട് ജില്ലയിലെ കട്ടാങ്ങൽ സ്വദേശി ആനന്ദും തിരുവമ്പാടി സ്വദേശി ഹസീബ് അഹ്മദുമാണ് യാത്രികർ. പ്രകൃതിയോടൊപ്പം സഞ്ചരിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന അഞ്ചുലക്ഷം പേരോളം അടങ്ങിയ 'സഞ്ചാരി' ഫേസ്ബുക്ക് കൂട്ടായ്മയാണ് ഹസീബ് അഹ്മദിനും ആനന്ദിനും എല്ലാവിധ പിന്തുണയും നൽകിയത്. കൃത്യമായ ആസൂത്രണം ഇത്തരത്തിലുള്ള ദീർഘയാത്രക്ക് അനിവാര്യമാണ്. മനസ്സും ശരീരവും ഒരുപോലെ സജ്ജമാക്കണം. അതിനുവേണ്ടി മികച്ച രീതിയിലുള്ള യാത്രവഴി അവർ തയാറാക്കി. യാത്രയോടുള്ള അതിയായ ആഗ്രഹമാണ് ഇരുവരെയും മുന്നോട്ട് നയിച്ചത്. വെറുതെ ഇത്ര കിലോമീറ്റർ താണ്ടിയേക്കാമെന്ന ചിന്താഗതിയല്ല യാത്രക്കു പിന്നിൽ. വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവരുടെയും ഒരുനേരംപോലും ഭക്ഷണം കഴിക്കാത്തവരുടെയും കാടിനോട് ചേർന്ന് ജീവിക്കുന്നവരുടെയും ഹൃദയമിടിപ്പ് തൊട്ടറിയാനും എല്ലാമായിരുന്നു ഇൗ പുറപ്പാട്. അത്തരത്തിലുള്ള എങ്ങും ദൈന്യത മാത്രമുള്ള പാതകളിലൂടെയായിരുന്നു ഹസീബിെൻറയും ആനന്ദിെൻറയും സ്കൂട്ടർ സഞ്ചാരം. ദീർഘസഞ്ചാരത്തിെൻറ ഒരുപാട് കഥകൾ പറയാനുള്ള കോഴിക്കോട് കടപ്പുറത്തുനിന്ന് അപ്രതീക്ഷിതമായി അതുവഴി പോയ മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് യാത്ര ഫ്ലാഗ് ഒാഫ് ചെയ്തത്. കടപ്പുറത്തുനിന്ന് വയനാട് ചുരത്തിെൻറ മനോഹാരിതയും കടന്ന് ഗുണ്ടൽപേട്ട-മൈസൂർ-മാണ്ഡ്യ വഴി നേരെ ബംഗളൂരുവിലേക്ക്. തങ്ങൾ താണ്ടിയ വഴികൾ പറയുകയാണ് ഇരുവരും.
'' ബാംഗ്ലൂർ ഡെയ്സ് സിനിമയിൽ ഫഹദ് ഫാസിൽ പറയുന്ന ഡയലോഗ് പോലെ 'ഇത് ബംഗളൂരാണ്, ഇവിടെ ആർക്കും ഒന്നിനും സമയമില്ല'. ചീറിപ്പായുന്ന വിവിധതരം വാഹനങ്ങളാണ് ആദ്യം നമ്മുടെ കണ്ണിൽ നിറഞ്ഞുനിൽക്കുക.
ഒാരോ യാത്രക്കും ഒാരോ കാരണമുണ്ടാവുമല്ലോ. അങ്ങനെയുള്ള എണ്ണിയാലൊടുങ്ങാത്ത ഒരുപാട് ജീവിതയാത്രകൾകൊണ്ട് നിറഞ്ഞതായി തോന്നി ബംഗളൂരു നഗരം. അതിഥികളെ സ്വീകരിക്കുന്നതിൽ പേരും പെരുമയുള്ള രാജ്യമാണല്ലോ ഇന്ത്യ. അത് നേരിട്ട് അനുഭവിച്ചുതുടങ്ങിയതും ഇവിടെനിന്നാണ്. ഭക്ഷണവും വേണ്ട സൗകര്യങ്ങളും ഒരുക്കിയാണ് ബംഗളൂരുവിലെ 'സഞ്ചാരി' ഗ്രൂപ് അംഗങ്ങൾ ഞങ്ങളെ സ്വീകരിച്ചത്. ഒരിക്കൽ കണ്ട കാഴ്ചയുടെ ഭംഗി പിന്നെ കാണാൻ സാധിക്കില്ലെന്നാണല്ലോ? ഫോേട്ടാ എടുക്കാൻ ആകെ കൈയിൽ കരുതിയിരുന്നത് മൊബൈൽ ഫോണാണ്. പക്ഷേ, സഞ്ചാരി അംഗം മൃദുലചേച്ചി ഞങ്ങൾക്കൊരു ഡിജിറ്റൽ കാമറ സമ്മാനിച്ചു. പരിചയമില്ലെങ്കിലും ഇതൊക്കെയാണ് സ്നേഹത്തിെൻറ വിവിധ ഭാവങ്ങൾക്കെന്ന് തോന്നിക്കുന്നതായിരുന്നു അവരുടെയൊക്കെ പെരുമാറ്റം. ഭക്ഷണവും കഴിച്ച് നേരെ ബംഗളൂരു ഹൈവേയിലൂടെ ബെഗപള്ളി-അനന്തപുർ-സദ്നഗർ വഴി ഹൈദരാബാദിലേക്ക്. താണ്ടിയ 600 കിലോമീറ്ററിൽ മഴ, ചൂട്, തണുപ്പ്, വെയിൽ ഇതിെൻറയെല്ലാം വേറിട്ട ആസ്വാദനമുണ്ടായിരുന്നു. ഒരു ദിവസത്തെ യാത്ര വേണ്ടിവന്നു അവിടെയെത്താൻ. അവിടെ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ റൂമെടുത്ത് താമസിച്ചു. ഹൈദരാബാദ് നഗരത്തിെൻറ ഇരട്ടനഗരം എന്നറിയപ്പെടുന്നു സെക്കന്ദരാബാദ്. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കേൻറാൺമെൻറ് മേഖല വികസിച്ചാണ് സെക്കന്ദരാബാദ് നഗരമായി മാറിയത് എന്ന് ചരിത്രം. കാച്ചി ബിരിയാണി, പെസരാട്ടു, ദിൽ കുഷ്, ചില്ലി സലാൻ, ബോട്ടി കെബാബ്, കോങ്ങുര അച്ചാർ... ഇതൊക്കെയാണ് ഇവിടെ ലഭ്യമാകുന്ന രുചിയാർന്ന ഭക്ഷണത്തിെൻറ നീണ്ടനിരകൾ. ഇതിൽ ബോട്ടി കബാബാണ് സെക്കന്ദരാബാദുകാർക്ക് പ്രിയഭക്ഷണം. ചെറിയ കഷണങ്ങളാക്കിയ മട്ടനിൽ തൈരും ചെറുതാക്കി അരിഞ്ഞ ഉള്ളിയും ചേർത്തുള്ള ഗ്രിൽഡ് െഎറ്റമാണ് ബോട്ടി കബാബ്.
അഞ്ചു മണിക്കൂർ യാത്രയുണ്ട് വിജയവാഡയിലേക്ക്്. ആന്ധ്രപ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് ബേസവാഡ എന്നും അറിയപ്പെടുന്ന വിജയവാഡ. ചെന്നൈ-ഡൽഹി റെയിൽപാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യൻ റെയിൽവേ സൗത്ത് സെൻട്രൽ റെയിൽവേയുടെ ഏറ്റവും വലിയ ജങ്ഷനാണ്. ഇവിടത്തെ മാങ്ങകളും അച്ചാറും വളരെ പ്രസിദ്ധമാണ്. മാവ്കൃഷിക്ക് വളരെ അനുയോജ്യമായ സ്ഥലമാണ് വിജയവാഡ തീരം. ഒരുപാട് മലയാളികളുള്ള സ്ഥലം. അവിടെയെത്തിയതും പരിചയപ്പെട്ട മലയാളികൾക്ക് കേരളത്തിലെ വിശേഷങ്ങളാണ് ചോദിക്കാനുണ്ടായിരുന്നത്. കൂടുതലും അറിയേണ്ടത് കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു. പച്ചമനുഷ്യരെയാണ് കാണാൻ കഴിഞ്ഞത്. ജീവിക്കാൻവേണ്ടി സ്വന്തം മണ്ണു വിട്ട് ചേക്കേറിയ പച്ചയായ മനുഷ്യർ. അവിടെ കേരള മസ്ജിദിന് സമീപത്തായിരുന്നു മുറിയെടുത്തത്. വിജയവാഡ-വിശാഖപട്ടണം യാത്രക്കിടെ ചേതക് രണ്ടുമൂന്നു തവണ ഒാഫായെങ്കിലും യാത്രക്ക് അതൊരു തടസ്സമായി തോന്നിയില്ല. ബംഗളൂരുവിൽനിന്ന് ലഭിച്ച സ്വീകരണത്തിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു വിശാഖപട്ടണത്തു ഞങ്ങൾക്ക് ലഭിച്ചത്. മിലിട്ടറിയിലെ കുറച്ച് മലയാളി സിവിലിയന്മാരുടെ കൂടെയായിരുന്നു ഒരു ദിവസം. അവിടെനിന്നാണ് ഡിസ്പ്ലേ പോയ പഴയ െഎഫോൺ നന്നാക്കുന്നത്. സർവിസ് ചാർജ് കേരളത്തിനെക്കാളും കുറച്ചധികം കുറവാണെന്ന് പറഞ്ഞതുകൊണ്ടാണ് അവിടെനിന്ന് മാറ്റിയത്.
പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം, വിമല ക്ഷേത്രം, ലിംഗരാജ ക്ഷേത്രം എന്നിവയൊക്കെ സന്ദർശിച്ചുള്ള യാത്രയായിരുന്നു പുരിയിൽനിന്ന് ഒഡിഷ വരെ. മഹാനദി വ്യൂഹം ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി നദികൾ ഒഡിഷയെ ജലസമ്പുഷ്ടമാക്കുന്നു. മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്ന് സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു. പ്രശസ്തമായ ജഗന്നാഥ ക്ഷേത്രമുള്ള പുണ്യഭൂമിയായ പുരി ശ്രീക്ഷേത്ര, ശംഖക്ഷേത്ര, പുരി, നീലാചല, നീലാദ്രി, പുരുഷോത്തമ ധാമ, പുരുഷോത്തമക്ഷേത്ര, പുരുഷോത്തമ പുരി, ജഗന്നാഥപുരി തുടങ്ങിയ പേരുകളിൽ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. ഇതെല്ലാം ചരിത്രത്തിലും പുസ്തകങ്ങളിലും ഉണ്ടെങ്കിലും അവിടത്തുകാർക്ക് ഒാരോന്നും പറഞ്ഞുതരാൻ വലിയ ആവേശമാണ്.
ഉണങ്ങിയതും പച്ചപ്പ് നിറഞ്ഞതുമായ വൈവിധ്യ കാഴ്ചയായിരുന്നു ഒഡിഷ^കൊൽക്കത്ത യാത്രയിൽനിന്ന് ലഭിച്ചത്. നോർത്ത് 24 പർഗാനാസ് ജില്ലയിലായിരുന്നു താമസം. ഒരുവശം കൊൽക്കത്തയുടെ നഗരവും മറുഭാഗത്ത് സുന്ദർബസിലെ നദീതട ഗ്രാമങ്ങളും. കൊൽക്കത്തയിൽനിന്ന് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ സിക്കിമിലേക്കാണ് യാത്ര. ഹിമാലയതാഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയ കാഴ്ചകളാൽ സമ്പന്നമാണ്. കാഴ്ച തേടി പ്രത്യേകിച്ചൊരു സ്ഥലത്തേക്ക് പോവേണ്ടതില്ലെന്ന് സാരം. ഇന്ത്യ^ചൈന (നാഥുല പാസ്) ഒാൾഡ് സിൽക് റൂട്ട്, അവിടെനിന്ന് നേരെ ബുദ്ധമതക്കാരുടെ നാടായ ഭൂട്ടാനിലേക്ക്. എവിടെ പോയാലും ഒരു മലയാളി ഉണ്ടാകുമെന്ന് പറയുന്നുതുപോലെ, കോഴിക്കോട് ജില്ലയിലെ ചെലവൂർ സ്വദേശിയായ സുലാൻ 25 വർഷമായി ഭൂട്ടാനിലെ അതിർത്തിയിൽ കച്ചവടം നടത്തുകയാണ്. കൂട്ടിന് കണ്ണൂരുകാരനായ സാബിത്തും. താമസസൗകര്യവും ഭക്ഷണവുമെല്ലാം അവരുടെ വകയായിരുന്നു.''
തളരാത്ത മനസ്സുണ്ടെങ്കിൽ ലക്ഷ്യങ്ങൾ വലുതല്ല എന്നാണ് ഇവരുടെ യാത്ര നമുക്ക് മനസ്സിലാക്കിത്തരുന്നത്. ടൂറിസം വികസനത്തിെൻറ ഭാഗമായി ഇരുചക്ര ദീർഘദൂര യാത്രകൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്പോൺസർമാരെ ലഭിക്കുകയാണെങ്കിൽ ഏഷ്യൻ രാജ്യങ്ങളിലൂടെ ബൈക്കിലൂടെ സഞ്ചരിക്കാനാണ് ഇൗ ചെറുപ്പക്കാരുടെ അടുത്ത ആഗ്രഹം. കുടുംബത്തിെൻറ മികച്ച പിന്തുണ ഇവർക്ക് യാത്രക്കുള്ള ഉൗർജമാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.