ചലനശേഷിയില്ലാത്തവർ ആഗ്രഹിച്ചാൽ മതി; കൈകൾ ചലിപ്പിക്കും
text_fieldsന്യൂഡൽഹി: ചലനശേഷി നഷ്ടപ്പെട്ട് കിടക്കുന്നയാൾ കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളമെടുക്കണമെന്ന് മനസ്സിൽ കരുതിയാൽ അത് സാധിച്ചുതരുന്ന യന്ത്രക്കൈയോ? മനസ്സിെൻറ ചിന്ത കമ്പ്യൂട്ടർ പിടിച്ചെടുത്ത് യന്ത്രക്കൈക്ക് നിർദേശം നൽകി ഇത്തരം ചലനങ്ങൾ സാധ്യമാക്കുന്ന റോബോട്ടിക് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യക്കാരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞർ.
തലച്ചോറിലെ തരംഗങ്ങൾ വായിക്കുന്ന െബ്രയിൻ-കമ്പ്യൂട്ടർ ഇൻറർഫേസ് (ബി.സി.െഎ) എന്ന സാേങ്കതികവിദ്യ കൃത്രിമക്കൈക്ക് നിർദേശം നൽകി ചലനം സാധ്യമാക്കുെമന്നാണ് െഎ.െഎ.ടി കാൺപൂരിലെ ഗവേഷകർ അടക്കമുള്ള ശാസ്ത്രജ്ഞരുടെ സംഘം തെളിയിച്ചത്. ‘ചലനശേഷി നഷ്ടപ്പെട്ട അനേകം മനുഷ്യർക്ക് നല്ല ജീവിതം തിരിച്ചുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളമെടുക്കാനോ സ്ക്രീനിൽ ടൈപ്പ് ചെയ്യാനോ ഒക്കെ അത്തരക്കാരെ പ്രാപ്തരാക്കുന്നതാണ് ബി.സി.െഎ എന്ന റോബോട്ടിക് സംവിധാനം’ - ഗവേഷണ സംഘാംഗമായ, ബ്രിട്ടനിലെ എസ്സെക്സ് സർവകലാശാല ഫാക്കൽറ്റിയും ഇന്ത്യൻ വംശജനുമായ ഡോ.ഹൈദർ റാസ പറഞ്ഞു.
ബി.സി.െഎ സാേങ്കതികവിദ്യ വഴി കമ്പ്യൂട്ടറിനെ മനസ്സുകൊണ്ട് നിയന്ത്രിക്കാൻ സാധിക്കും. നെട്ടല്ലിന് ക്ഷതമേറ്റും മസ്തിഷ്കാഘാതം സംഭവിച്ചും ചലനശേഷി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നതാണ് ഇൗ കണ്ടെത്തലിെൻറ നന്മ. ഫിസിയോതെറപ്പിസ്റ്റുകൾ ഇത്തരം രോഗികളെ ചികിത്സിക്കുേമ്പാൾ ചലനമറ്റ ഭാഗങ്ങൾ ചലിപ്പിക്കുന്നതായി ഭാവനയിൽ കാണാൻ ആവശ്യപ്പെടാറുണ്ട്.
ഇൗ തത്ത്വം അടിസ്ഥാനമാക്കിയാണ് ബി.സി.െഎ സാേങ്കതിക വിദ്യയും പ്രവർത്തിക്കുക. കൈ ചലിപ്പിക്കുന്നതായി ഭാവനയിൽ കണ്ടാൽ തലച്ചോറിലെ ഒരു നിശ്ചിത ഭാഗം സജീവമാകും. ഇങ്ങനെ സ്ഥിരമായി ചെയ്യുേമ്പാൾ തലച്ചോറിലെ പ്രസ്തുത ഭാഗത്തെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും ഡോ. റാസ പറയുന്നു.
ഇങ്ങനെ പ്രവർത്തിക്കുേമ്പാൾ ബി.സി.െഎയുടെ അൽഗോരിതം ഇൗ സിഗ്നലുകൾ പിടിച്ചെടുത്ത് യന്ത്രക്കൈക്ക് ചലിക്കാൻ നിർദേശം നൽകുന്നു. വെറും ഭാവന മാത്രം പോരാ, ഫിസിയോതെറപ്പിസ്റ്റുമാർ ചെയ്യുന്നപോലെ നിരന്തര പരിശീലനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംവിധാനത്തിൽനിന്ന് നിർദേശം സ്വീകരിച്ച് ചലനം നിർവഹിക്കാൻ കൈയുടെ ഒരു പുറം അസ്ഥികൂടം (എക്സോസ്കെലിറ്റൺ) ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുഴുവൻ ശരീരത്തിെൻറയും എക്സോസ്കെലിറ്റൺ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോൾ. ഗവേഷണ ഫലം ബയോമെഡിക്കൽ ഹെൽത്ത് ഇൻഫർമാറ്റിക്സ്, ജേണൽ ഒാഫ് ന്യൂറോസയൻസ് മെത്തേഡ്സ് തുടങ്ങിയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.