Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഗുസ്തി താരങ്ങളുടെ...

ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരമുണ്ടാവണം -നീരജ്

text_fields
bookmark_border
neeraj chopra
cancel
camera_alt

ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ ശേഷം നീരജ് ചോപ്ര

ദോഹ: നീതിക്കുവേണ്ടി തെരുവിലിറങ്ങിയ ഗുസ്തി താരങ്ങളുടെ സമരം എത്രയും വേഗം തീർപ്പാക്കണമെന്ന് ഇന്ത്യയുടെ ഒളിമ്പിക്സ് ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്ര. വെള്ളിയാഴ്ച രാത്രി നടന്ന ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനത്തോടെ ഒന്നാമതെത്തിയതിനു പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ നേരത്തെ തന്നെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും എത്രയും വേഗം ചർച്ചയിലൂടെയും പ്രശ്നം പരിഹരിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾ വരാനിരിക്കെ കായിക താരങ്ങളുടെ സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്നും നീരജ് ആവശ്യപ്പെട്ടു

‘രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ വലിയ ബഹുമതികൾ സമ്മാനിച്ച് അഭിമാന താരങ്ങളായവരാണ് ഗുസ്തി താരങ്ങൾ. അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട്. ആവശ്യം എത്രയും വേഗത്തിൽ പരിഹരിക്കപ്പെടണം. ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ താരങ്ങളുമായി സംസാരിച്ചത് ശുഭസൂചനയാണ്’-നീരജ് പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബജ്റങ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ സമരവുമായി രംഗത്തെത്തിയ ആദ്യ ഘട്ടത്തിൽ തന്നെ പരസ്യ പിന്തുണയുമായി നീരജ് ചോപ്ര രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെ പ്രതികരിച്ച നീരജ് അത്‍ലറ്റുകൾ നീതിക്കുവേണ്ടി തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. 88.67 മീറ്റർ എറിഞ്ഞാണ് നീരജ് ദോഹ‍യിൽ സ്വർണം നേടിയത്. സീസണിൽ ലോകത്തെ ഏറ്റവും മികച്ച ദൂരത്തിനുടമയായി ഇതോടെ നീരജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingneerajprotestSports players
News Summary - There should be a solution to the struggle of wrestling stars - Neeraj
Next Story