ദുര്‍നിയമങ്ങളുടെ വംശീയ മുന്‍വിധികള്‍
text_fieldsസാമാന്യജനതയുടെ അഭിപ്രായ സ്വാതന്ത്ര്യവും സർഗാത്മക-ബൗദ്ധിക മേഖലകളിലെ ആവിഷ്കാര സ്വാതന്ത്ര്യവും മുമ്പുണ്ടായിട്ടില്ലാത്തവിധം ചോദ്യംചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അടിയന്തരാവസ്ഥയുടെ കാലത്ത് ശക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്നത് മാറ്റിെവച്ചാൽ ഇന്ത്യയിൽ െപാതുവേ ജനാധിപത്യപരമായ സംവാദങ്ങള്‍ക്കും സ്വതന്ത്ര നിലപാടുകള്‍ക്കും കര്‍ശന വിലക്കുകൾ ഒരു സ്ഥിരം പ്രതിഭാസമായിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഭീതിരഹിതമായി പ്രവര്‍ത്തിക്കാവുന്ന സാഹചര്യം എല്ലാകാലത്തും ഉണ്ടായിരുന്നു. എന്നാൽ, ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സേനാവിഭാഗങ്ങൾ എപ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ വെറുപ്പോടെയാണ് കണ്ടിരുന്നത് എന്നത് പരമാർഥമാണ്. കോടതികൾ പൊതുവിൽ സേനാവിഭാഗങ്ങളുടെ ഈ നിലപാടിനെ അംഗീകരിച്ചിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രമേണ അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയിലേക്ക് രാജ്യം നടന്നുനീങ്ങുകയാണോ എന്ന് സംശയിക്കാവുന്ന നിരവധി സംഭവങ്ങൾ നിയമ-നീതിന്യായ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിഗൗരവത്തോടെ സമീപിക്കേണ്ട ഒരു വിഷയമായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്.
ഛത്തിസ്ഗഢിലെ ആദിവാസികള്‍ക്കിടയിലെ ആരോഗ്യസേവന പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്ന ഡോ. ബിനായക് സെൻ മാസങ്ങളോളം ജാമ്യം നിഷേധിക്കപ്പെട്ടു ജയിലിൽ കഴിയേണ്ടിവന്നത് മാവോവാദിബന്ധം ആരോപിച്ചായിരുന്നു. അദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിക്കെതിരെയുള്ള നിയമപ്പോരാട്ടം തുടരുകയാണ്. ഇന്ത്യയിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ പ്രഫ. ജി.എന്‍. സായിബാബ ഇപ്പോഴും ജയിലറയിൽ കഴിയുന്നത് മാവോവാദിബന്ധം ആരോപിക്കപ്പെട്ടതിെൻറ പേരിലാണ്. നിസ്സാരമായ തെളിവുകളുടെ പേരിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും വൈദ്യസഹായമോ മാനുഷിക പരിഗണനകളോ ലഭിക്കാതെ ഇരുട്ടറയിൽ മരണത്തോട് മല്ലിടുകയാണ് അദ്ദേഹമിപ്പോള്‍. അബ്ദുന്നാസിർ മഅ്ദനി അടക്കം നിരവധി പേർ വിചാരണക്കാലത്ത് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവരുന്ന അവസ്ഥ നമുക്ക് അറിയാവുന്നതാണ്. യുവ ദലിത് നേതാവായ ചന്ദ്രശേഖർ ആസാദ് ഒരു വര്‍ഷമായി ഉത്തർപ്രദേശിൽ തടങ്കലിലാണ്. ഒരു കോടതിയും ശിക്ഷിച്ചിട്ടില്ലാത്ത അദ്ദേഹം കരുതൽ തടങ്കൽ എന്ന ദുര്നിയമത്തിെൻറ മറവിൽ ജാമ്യമോ വിചാരണയോ ഇല്ലാതെ ജയിലിൽ അടക്കപ്പെട്ടിരിക്കുന്നു. കരുതൽ തടവ് എന്നത് ഒരു കൊളോണിയൽ നിയമമായിരുന്നു. അത് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായ എതിര്പ്പുകളുണ്ടായിരുന്നതാണ്. കരുതൽ തടവിന് അംഗീകാരം നല്കുന്ന ആര്‍ട്ടിക്ള്‍ 22 ജനാധിപത്യവിരുദ്ധമാണ് എന്ന വാദം അന്ന് ഭരണഘടന സഭയിൽ ഉയര്‍ന്നതാണ്. ഒരുതരത്തിലും ദുരുപയോഗം ചെയ്യില്ലെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് ഒടുവിൽ സഭ ഇതംഗീകരിക്കാൻ തയാറായതെന്നും എന്നാൽ, കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടയിൽ ഇൗ ഉറപ്പു പാലിക്കാൻ ഭരണകൂടം ഒരിക്കലും തയാറായിട്ടില്ലെന്നും സുപ്രീംകോടതിയിലെ അഭിഭാഷകനായ ഗൗതം ഭാട്യ ഈയടുത്ത ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കയിലെ വംശീയ വിദ്വേഷത്തിെൻറ പ്രശ്നം ചര്‍ച്ചചെയ്യുമ്പോൾ ഉയര്‍ന്നുവരുന്ന ഒന്നാണ് അവിടത്തെ ജയിലുകളിൽ കഴിയുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ ശതമാനക്കണക്കുകള്‍. ദേശീയ ജനസംഖ്യയില്‍ 12 ശതമാനം മാത്രമാണ് ആഫ്രിക്കൻ വംശജരുള്ളത്. എന്നാൽ, ജയിലിൽ കഴിയുന്നവരില്‍ 33 ശതമാനവും ആഫ്രിക്കൻ വംശജരാണ്. ജനസംഖ്യയില്‍ 64 ശതമാനം വരുന്ന വെള്ളക്കാരുടെ അഞ്ചിരട്ടിയാണ് ജയിലിൽ കഴിയുന്ന കറുത്തവര്‍. ഇത് സംഭവിക്കുന്നത് അമേരിക്കയിൽ ഇപ്പോഴും കടുത്ത വംശീയ വിവേചനം നിലനില്ക്കുന്നതു കൊണ്ടാണെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക് ചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരിട്ടും അല്ലാതെയുമുള്ള വംശീയവെറിയുടെ ഇരകളാണ് ഈ തടവുകാരിൽ പലരും എന്നത് പരക്കെ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ്. തടവിൽ കഴിയുന്ന വെള്ളക്കാരും കറുത്തവരും തമ്മിലുള്ള അനുപാതത്തിലുള്ള ഈ വ്യത്യാസം അമേരിക്കയിലെ വംശീയ വിദ്വേഷത്തിെൻറ സൂചകമായാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്രതലത്തിൽ ന്യൂനപക്ഷ-പാർശ്വവത്കൃത ജനവിഭാഗങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥകളുടെ, അസ്വാതന്ത്ര്യങ്ങളുടെ, വിവേചനങ്ങളുടെ, നീതിനിഷേധങ്ങളുടെ അളവുകോലാണ് ഇത്തരം ജനസംഖ്യാപരമായ സൂചകങ്ങള്‍. അമേരിക്കയിൽ ആഫ്രിക്കൻ വംശജരുടെ അടിമത്തം അവസാനിക്കുകയും കറുത്തവർഗത്തില്നിന്ന് നിരവധി പേര് അധികാരസ്ഥാനങ്ങളിൽ -അമേരിക്കൻ പ്രസിഡൻറ് പദത്തിലടക്കം- എത്തിയിട്ടും പൊതുസമൂഹത്തിൽ അവര്‍ക്കുള്ള സ്ഥാനം നിർണയിക്കുന്നതിന് ഇത്തരം കണക്കുകള്‍കൂടി പരിഗണിക്കേണ്ടതുണ്ട് എന്നതാണ് യാഥാർഥ്യം. ഇത് ഇവരിൽ കുറ്റവാസനകൾ കൂടിയതുകൊണ്ടല്ലെന്നും പൊതുസമൂഹത്തിെൻറ വംശീയ മുന്‍വിധികളും വെറുപ്പുമാണ് ഇതിെൻറ അടിസ്ഥാന കാരണമെന്നും നിരവധി പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഇതുസംബന്ധിച്ച് പുറത്തുവന്ന കണക്കുകൾ ഇവിടെ നിലനില്‍ക്കുന്ന സമാനമായ ഒരു അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകളനുസരിച്ച് ഇന്ത്യൻ ജയിലുകളിലെ ഏതാണ്ട് 68 ശതമാനം തടവുകാരും വിചാരണത്തടവുകാരാണ്. കുറ്റവാളികളെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ലാത്ത ആയിരക്കണക്കിനാളുകൾ ജയിലറകളിൽ കഴിയേണ്ടിവരുന്നു എന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു കാര്യമാണ്. ഈ തടവുകാരുടെ ജനസംഖ്യാപരമായ അനുപാതങ്ങളെക്കുറിച്ച് ഒരു വിശകലനം ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രം നടത്തുകയുണ്ടായി. അതിൽനിന്ന് മനസ്സിലാവുന്നത് ഇത്തരത്തിൽ പ്രാഥമികമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് വിചാരണത്തടവുകാരായി ഇന്ത്യൻ ജയിലുകളില്‍ കഴിയുന്നവരില്‍ 55 ശതമാനവും മുസ്ലിംകളും ദലിതരും ആദിവാസികളുമാണ് എന്നതായിരുന്നു. ഇതിൽ 70 ശതമാനവും സ്കൂൾ വിദ്യാഭ്യാസംപോലും കഴിയാത്തവരും ഏതാണ്ട് 30 ശതമാനം പേർ നിരക്ഷരരുമായിരുന്നു. ന്യൂനപക്ഷ-ദലിത് -ആദിവാസി വിഭാഗങ്ങളിലെ പാവപ്പെട്ടവരാണ് കൂടുതലും മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളായി ഇന്ത്യൻ ജയിലുകളിൽ അടക്കപ്പെടുന്നത് എന്നർഥം.
ഇന്ത്യൻ ജനസംഖ്യയിൽ 14 ശതമാനം മുസ്ലിംകളും 17 ശതമാനം ദലിതരും ഒമ്പതു ശതമാനം ആദിവാസികളുമാണുള്ളത്. എന്നാൽ, അമേരിക്കയിലെ കറുത്തവംശജരുടെ പ്രശ്നത്തിന് സമാനമായി ഇവിടെയും ജയിലറകളിൽ അവരുടെ എണ്ണം ജനസംഖ്യാനുപാതികമല്ല എന്നത് ശ്രേദ്ധയമാണ്. ഈ മൂന്നു വിഭാഗങ്ങളുംകൂടി ജനസംഖ്യയില്‍ 39 ശതമാനമേ വരുന്നുള്ളൂ. എന്നാൽ, തടവുകാരിൽ 50 ശതമാനവും അവരാണ്. ഹഫിങ്ടൻ പോസ്റ്റ് ലേഖകർ ഒരു വാര്‍ത്തയിൽ വിശദീകരിക്കുന്നത് ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിചാരണത്തടവുകാർ മുസ്ലിംകളാണ് എന്ന വസ്തുതയാണ്. ഇന്ത്യൻ ജനസംഖ്യയിൽ 14 ശതമാനം വരുന്നു മുസ്ലിംകളെങ്കിൽ വിചാരണത്തടവുകാരിൽ 30 ശതമാനവും അവരാണ്. ദലിത് വിഭാഗങ്ങളില്‍നിന്ന് 22 ശതമാനത്തോളം പേർ വിചാരണത്തടവുകാരായി അഴികള്‍ക്കുള്ളിലാണ്. ആദിവാസി വിഭാഗങ്ങളിൽ അവരുടെ ജനസംഖ്യാനുപാതത്തിെൻറ ഇരട്ടിയിലധികം പേർ വിചാരണത്തടവുകാരാണ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തിലും ഏതാണ്ട് സമാനമായ കണക്കുകളാണ് ഉദ്ധരിക്കപ്പെടുന്നത്.
പൊതുസമൂഹത്തിൽ നിലനില്‍ക്കുന്ന ന്യൂനപക്ഷ-ദലിത്-ആദിവാസി വിരുദ്ധ കാഴ്ചപ്പാടുകളുടെ ഒരു പ്രതിഫലനം കൂടിയാണിത് എന്നുപറയാതെ നിര്‍വാഹമില്ല. ഭരണഘടനാപരമായ നീതികൾ ഉറപ്പുവരുത്തുക എന്നത് അവഗണിക്കപ്പെടുന്നു എന്നുമാത്രമല്ല, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ആവര്‍ത്തിക്കപ്പെടുന്നു എന്നത് നിസ്സാരമായ കാര്യമല്ല. യു.എ.പി.എ പോലുള്ള ദുര്‍നിയമങ്ങൾ കേവലം ദുരുപയോഗം ചെയ്യപ്പെടുകയല്ല, മറിച്ച് അവയുടെ ഉപയോഗംതന്നെ ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ ആത്മസത്തയെ നിഷേധിക്കുന്നതുമാണ് എന്ന വസ്തുതയാണ് നാം തിരിച്ചറിയേണ്ടത്.
എന്നാലിപ്പോൾ ഫാഷിസ്റ്റ് രാഷ്ട്രീ യത്തിെൻറ കടന്നാക്രമണത്തോടെ ഈ പ്രവണതകൾ കൂടുതൽ ശക്തിപ്രാപിച്ചിരിക്കുന്നു. കേവലമായ അഭിപ്രായ സ്വാതന്ത്ര്യങ്ങളും ബൗദ്ധിക-സർഗാത്മക പ്രകാശനങ്ങളും ഭരണകൂടത്തിെൻറ പിന്തുണയുള്ള ആള്‍ക്കൂട്ടങ്ങള്‍ക്കു സെന്‍സര്‍ഷിപ്പിന് വിധേയമാക്കാൻ കഴിയുന്ന സാഹചര്യം സംജാതമായിരിക്കുന്നു. കേരളത്തില്‍തന്നെ എസ്. ഹരീഷിനു നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ െപാലീസ് കാണിച്ച നിഷ്ക്രിയത്വം ഞെട്ടിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിനെതിരെ കൊലവിളി നടത്തിയവരിൽ ഒരാളെ അറസ്റ്റ്ചെയ്തിട്ടുണ്ട് എങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും നേരെയുണ്ടായ നീചമായ സൈബർ ആക്രമണത്തിനു പിന്നിലെ ശക്തികളെ നേരിടാൻ ഇതെഴുതുന്ന സമയത്തും ഭരണകൂടം തയാറായിട്ടില്ല. ഏതെങ്കിലും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾ ഉള്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിൽ പൊലീസ് കാട്ടുന്ന അമിതാവേശം നാം കണ്ടിട്ടുള്ളതാണ്. ഫാഷിസ്റ്റ് ശക്തികള്‍ക്കു സമൂഹത്തിൽ ലഭിക്കുന്ന മേല്‍ക്കൈ എത്രമാത്രം ഭീതിദമാണ് എന്ന് ഈ സംഭവം കാട്ടിത്തരുന്നു. ഒരുവശത്ത് കടുത്ത ദുര്‍നിയമങ്ങളുടെ അമിതമായ പ്രയോഗവും മറുവശത്ത് ഫാഷിസ്റ്റ് ആള്‍ക്കൂട്ടനീതിയുടെ നിസ്സങ്കോചമായ ആക്രമണങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഈ ദുരവസ്ഥയെ സിവിൽ സമൂഹം എങ്ങനെ മറികടക്കും എന്നത് നാം ഉത്തരം കണ്ടെത്തേണ്ട അടിയന്തര പ്രാധാന്യമുള്ള ഒരു ചോദ്യമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.