Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസാമാന്യബുദ്ധിക്ക്...

സാമാന്യബുദ്ധിക്ക് എലിപ്പനി പിടിച്ചാൽ...

text_fields
bookmark_border
സാമാന്യബുദ്ധിക്ക് എലിപ്പനി പിടിച്ചാൽ...
cancel

രുൾപൊട്ടൽ തൊട്ട് മണ്ണിടിച്ചിൽ വരെ കൂടുതൽ ആളപായമുള്ള പ്രശ്നങ്ങളൊക്കെ വിഴുങ്ങിയിട്ട് ഇപ്പോഴത്തെ രാഷ്ട്രീയ ഗുസ്തിയത്രയും ഒരൊറ്റ അച്ചുതണ്ടിലാണ്- ഡാം മാനേജ്മെൻറ്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ് പ്രളയമുണ്ടാക്കിയതെന്നാണ് പ്രതിപക്ഷ ഗർജനം. ഇതു കേട്ടാൽതോന്നും മുന്നറിയിപ്പു കൊടുത്തിരുന്നേൽ പ്രളയമുണ്ടാകില്ലെന്ന്! സത്യത്തിൽ, ഇൗ മുന്നറിയിപ്പ് എന്ന ഉരുപ്പടിതന്നെ മഴയുടെ കാര്യത്തിൽ ആത്മനിഷ്ഠമായ ഏർപ്പാടല്ലേ? ഉദാഹരണത്തിന്, മഴയുടെ വരവിനെപ്പറ്റി കിറുകൃത്യമായ കാലാവസ്ഥാ പ്രവചനം കിട്ടിയെന്നിരിക്കെട്ട (അപ്പോഴും പെയ്യാനിരിക്കുന്ന മഴയുടെ തോതൊന്നും കണക്കിൽ പറഞ്ഞുതരാൻ ഒരു കാലാവസ്ഥാ നിരീക്ഷകനും നിവൃത്തിയില്ല. മഴ, വൻമഴ, പെരുമഴ എന്നൊക്കെ വിശേഷിപ്പിച്ചു തട്ടിവിടാനേ മാർഗമുള്ളൂ. പെയ്തുകഴിഞ്ഞശേഷമാണ് മില്ലിമീറ്റർ കണക്കിറങ്ങുക). രണ്ടാഴ്ചത്തേക്കുള്ള മുന്നറിയിപ്പാണ് സാധാരണഗതിയിൽ ദേശീയ കാലാവസ്ഥാകേന്ദ്രം പുറപ്പെടുവിക്കുക. ഇതിനിെട വല്ല അസാധാരണ സാഹചര്യവുമുണ്ടായാൽ അതും സൂചിപ്പിക്കും. ആഗസ്റ്റിലെ ആദ്യ വെള്ളപ്പൊക്കമുണ്ടാക്കിയ മഴക്കുശേഷം ഒരിടവേളയുണ്ടായി. ഡാമുകളിലെ ജലനിരപ്പ് അന്നേരം താഴുകയാണുണ്ടായത്. പിന്നീട് സകല കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് നാലുനാളത്തെ പേമാരി. അതിെൻറ തോത് പോയിട്ട് സ്വഭാവംപോലും കാലാവസ്ഥാ നിരീക്ഷകവൃന്ദത്തിന് തിരിഞ്ഞില്ല. ഇൗ പശ്ചാത്തലത്തിലാണ് ഡാം മാനേജ്മെൻറിേന്മലുള്ള കമ്പക്കെട്ട് പരിശോധിക്കേണ്ടത്.

ഡാമുകൾ 99 ശതമാനം നിറയാൻ കാത്തുനിന്നതെന്തിന് എന്ന ചോദ്യമാണ് പ്രതിപക്ഷ വിദ്വാന്മാരുടെ കേന്ദ്രതന്തു. തെന്മല ഡാം കൈകാര്യം ചെയ്ത ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ലേശം നേരത്തേതന്നെ വെള്ളം തുറന്നുവിട്ടതുകൊണ്ട് കല്ലടയാറ് കൊല്ലം ജില്ലയിൽ പ്രളയമുണ്ടാക്കിയില്ല എന്നതാണ് ഇതിെൻറ യുക്തി. കൊല്ലത്തിെൻറ കിഴക്കൻ മലയിലും ജില്ലയിലാകെത്തന്നെയും മഴയുടെ തോത് കുറവായിരുന്നു എന്ന വസ്തുത ഇവിടെ വിട്ടുകളയുന്നു. ജലസേചന വകുപ്പിെൻറ ചുമതലയിലുള്ള 16 ഡാമുകളിൽ സമാന ഒൗചിത്യം കാണിച്ചെന്നും കെ.എസ്.ഇ.ബിയുടെ കൈവശമുള്ള ബാക്കി ഡാമുകളിൽ അതുണ്ടായില്ല എന്നുമാണ് സൂചന. എന്നുവെച്ചാൽ, കെ.എസ്.ഇ.ബിയുടെ ആർത്തിയും അനൗചിത്യവുമാണ് കുഴപ്പമത്രയും ഉണ്ടാക്കിയതെന്നും. ഇൗ സാമാന്യയുക്തിക്ക് കറേൻറമാന്മാരുടെ പിടിവള്ളി സാേങ്കതികയുക്തിയാണ്. അതായത്, ആദ്യറൗണ്ട് വെള്ളപ്പൊക്കത്തിനുശേഷം ഒരിടവേളയിൽ ജലനിരപ്പ് താഴ്ന്നു; പിന്നീടുണ്ടായത് അപ്രതീക്ഷിത പേമാരിയാണ്. അതുണ്ടാകാതിരിക്കയും ഡാമുകൾ നേരത്തേ തുറന്നുവിടുകയും ചെയ്തിരുന്നെങ്കിൽ കറൻറുൽപാദനത്തിനുള്ള ജലശേഖരണത്തിൽ കാര്യമായ കുറവുണ്ടായാനെ. ഇതിനു പിന്നീട് സി.എ.ജി തൊട്ടുള്ള കണക്കപ്പിള്ളമാരോട് സമാധാനം പറയേണ്ടിവരും.

എന്നുവെച്ചാൽ, കറേൻറമാന്മാർ കളിച്ചത് സേഫ്ഗെയിമാണ്. സ്വയംരക്ഷക്കുവേണ്ടി മാത്രമുള്ള കളി. അതിൽ അത്ഭുതമില്ല, ഫയലുന്തികളുടെ ചരിത്രമതാണ്. ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവിസുകാരനായ (െഎ.എ.എ.എസ്) ഒരു കേന്ദ്രപുള്ളി ഡെപ്യൂേട്ടഷനിൽ ഇവിടിേപ്പാൾ ചീഫ് എൻജിനീയറായിരിക്കുന്ന നിലക്ക്, പ്രത്യേകിച്ചും.

കാലാവസ്ഥാ നിരീക്ഷണം തൊട്ട് കറൻറുൽപാദനം വരെ സമസ്ത മേഖലകളിലെയും ശിരോരുഹങ്ങളെ ഒറ്റയടിക്ക് കമിഴ്ത്തിയടിച്ചത് പേമാരിയാണ്. ഇങ്ങനെെയാന്ന് നാളെയുണ്ടായാലും ഇൗ ശിരസ്സുകളുടെ നിലവാരം ഇതൊക്കെതന്നെയാവും-അതിപ്പോ, സഖാക്കൾ ഭരിച്ചാലും ഖാദിസംഘം ഭരിച്ചാലും. ഇപ്പോഴത്തെ അനുഭവംവെച്ച് നാളെ മഴയൊന്നു കനത്താലുടൻ ഡാമുകൾ അൽപം നേരത്തേ തുറന്നുവിെട്ടന്നുവരാം-പേമാരിപ്പേടികൊണ്ട്. അപ്പോഴും പുഴകൾ കരകവിയും, ജനം കുടിയൊഴിഞ്ഞുപോകേണ്ടിയുംവരും. ഇനി പേമാരി ശരിക്കും വരുന്നപക്ഷം ഏതു ഡാം തുറന്നാലും പ്രളയമുണ്ടാവുകയും ചെയ്യും. ‘മുന്നറിയിപ്പ്’ വെച്ച് ആളുകളെ ഒാടിക്കാം. പേക്ഷ, എങ്ങോട്ട്? ഇത്രകണ്ട് പുഴസാന്ദ്രതയുള്ള ഒരിടുങ്ങിയ സംസ്ഥാനത്ത് എവിടമാണ് പാടേ സുരക്ഷിതമായ മേഖല? വിശേഷിച്ചും പുഴയിടങ്ങളും മലയിടങ്ങളും സ്വാഭാവിക ജലശേഖരണ നിലങ്ങളും ഇത്രമാത്രം കൈയേറിക്കഴിഞ്ഞ സ്ഥിതിക്ക്? ചുരുക്കിയാൽ, പറയത്തക്ക ഗാരൻറിയൊന്നും ഒരു മുന്നറിയിപ്പിനുമുണ്ടാവില്ലെന്നർഥം.

ഇവിടെയാണ് ഡാമിെൻറ കൈകാര്യപ്രശ്നം തീർത്തും ഉപരിപ്ലവമായ പ്രമേയമായിപ്പോവുന്നത്. മറിച്ച്, എന്തിനാണീ ഡാമുകൾ എന്ന കാതലായ ചോദ്യമുന്നയിക്കാൻ അധികാരരാഷ്ട്രീയക്കാർ തയാറല്ല. ഇൗ പൈങ്കിളിത്തരം ഒരു രാഷ്ട്രീയ സംസ്കാരമായി പന്തലിച്ചുപോയ രാജ്യമാണ് ഇന്ത്യ. വികസനത്തിെൻറയും രാഷ്ട്രനിർമാണത്തിെൻറയും ക്ഷേത്രങ്ങളാണ് അണക്കെട്ടുകൾ എന്ന് ഭക്രാനംഗൽ തുറന്നുകൊണ്ട് ജവഹർലാൽ ഉദ്ഘാടനം ചെയ്തതാണ് ഇൗ സംസ്കാരം. അതേതാെണ്ടാരു പ്രപഞ്ചനിയമമായി ഇന്നും നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ചുമക്കുന്നു. ഇൗ പ്രയോജനവാദികളുടെ യുക്തിമർമംതന്നെ ഇക്കാര്യത്തിൽ പരിശോധിക്കാം-പ്രായോഗികത. കേരളത്തിന് അണക്കെട്ടുകൾകൊണ്ടുള്ള പ്രയോജനമെന്ത്?
പൊതുവെ മൂന്ന് ഉദ്ദേശ്യങ്ങളാണ് അണക്കെട്ടിെൻറ പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്- വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, വൈദ്യുതി ഉൽപാദനം. ഇതിൽ, വെള്ളപ്പൊക്ക നിയന്ത്രണം ലക്ഷ്യമാക്കിയുണ്ടാക്കിയിട്ടുള്ള ഒരൊറ്റ അണക്കെട്ടും കേരളത്തിലില്ല. മാത്രമല്ല, വെള്ളെപ്പാക്കം തടയാൻ നിലവിലുള്ള ഒരൊറ്റ അണയ്ക്കും നിയതമായ ശേഷിയുമില്ല. പരമാവധി കഴിയുക, വൃഷ്ടിപ്രദേശത്തെ പെയ്ത്തുനീര് ഒരളവുവരെ കുറച്ചുനേരത്തേക്ക് തടഞ്ഞുവെക്കുക മാത്രമാണ്. അതുതന്നെ രണ്ടുവഴിക്ക് പ്രശ്നഭരിതമാണ്. ഒന്ന്, അണക്കെട്ടു പ്രദേശത്തിെൻറ അടിത്തട്ടുകളിലേക്ക് ഇൗ ജലസംഭരണം ഗംഭീരമർദം ചെലുത്തി, ഭൂമിയുടെ ഘടനക്ക് ബാലക്ഷയമുണ്ടാക്കുന്നു. രണ്ട്, തടഞ്ഞുവെച്ചിട്ട് തുറന്നുവിടുന്ന വെള്ളത്തിന് പുഴയുടെ സ്വാഭാവിക ഒഴുക്കിെൻറ പതിന്മടങ്ങ് ശക്തിയാവും. പിടിച്ചാൽകിട്ടാത്ത ഇൗ കുത്തൊഴുക്കാണ് പ്രളയത്തിെൻറ തീവ്രതയേറ്റുക. ഫലത്തിൽ, വെള്ളപ്പൊക്കം തടയാൻ ഉതകുന്നതല്ല നമ്മുടെ ഡാമുകൾ.

അണക്കെട്ടിെൻറ ഭൂഗർഭ അറ

രണ്ട്, ജലസേചനം. നേരാണ്, പല പ്രദേശത്തും കുടിവെള്ളത്തിനും കൃഷിക്കുമായി അണക്കെട്ടിൽനിന്ന് കനാലുകൾ വഴി വെള്ളമെടുക്കുന്നുണ്ട്. ഇതിൽ കുടിവെള്ളം ശേഖരിക്കുന്നത് മിക്കവാറും ഡാമിൽനിന്നല്ല, പുഴകളിൽനിന്നാണ്. ശബരിമലക്ക് വെള്ളം കൊടുക്കാൻ ആനക്കയം ഡാമിനെ ഉപയോഗിക്കുന്നതുപോലെ അപൂർവം അപവാദങ്ങളേയുള്ളൂ. പ്രളയകാലത്ത് ഇത്തരം സദുദ്ദേശ്യ നിർമിതികൾ എടുക്കുന്ന പണി എന്തെന്നറിയാൻ ഇതേ ആനക്കയത്തിെൻറ നടപ്പുകഥ മാത്രം മതി. ഷട്ടറുകളല്ല, വാൽവുകളാണ് ഇൗ അണയ്ക്കുള്ളത്. മലമുകളിൽ ഉരുൾപൊട്ടിയും ഘനമേഖങ്ങൾ പൊഴിച്ചും പ്രകൃതി തകർത്താടിയപ്പോൾ ആനക്കയം ഡാം കവിഞ്ഞ് വെള്ളം തൊട്ടപ്പുറത്തെ മലയിലേക്ക് കുതിച്ചുപൊന്തി. മല ഒന്നാകെ തകർന്ന് താഴേക്ക്; കാടും കാട്ടുമൃഗങ്ങളും ഒലിച്ച് പമ്പയുടെ കീഴ്ദിക്കുകളിലേക്ക്. ഇൗ ഭീകരദൃശ്യം യാദൃച്ഛികമായി കണ്ട ഒരു പെരിനാട്ടുകാരൻ ഫോണിലൂടെ വിവരം സ്വന്തം നാട്ടുകാരെ അറിയിക്കുന്നു. പെരിനാട്ടുകാർ തൊട്ടുതാഴെ, റാന്നിയിലെ ഒരു പ്രാദേശിക കേബ്ൾ ടി.വിക്കാരെ വിളിച്ചറിയിക്കുന്നു. ഇൗ ചാനലുകൾ പറഞ്ഞാണ് സാക്ഷാൽ പത്തനംതിട്ട ജില്ല കലക്ടർ തെൻറ അധികാരസാമ്രാജ്യത്തിൽ നടമാടുന്ന ഇൗ വൻവിപത്തിെൻറ കഥയറിയുന്നതുതന്നെ. മുന്നറിയിപ്പുമായി ടിയാൻ മൂന്നു വണ്ടികളിറക്കുേമ്പാഴേക്കും സംഗതി ആനക്കയത്തുനിന്ന് പമ്പയും െപരിനാടും വിഴുങ്ങി റാന്നിയിലെത്തിക്കഴിഞ്ഞു. മുന്നറിയിപ്പു വണ്ടികളടക്കം മുങ്ങി. ജലസേചനവകുപ്പിെൻറ ഡാം മാനേജ്മൻറ് ഗീർവാണവും റവന്യൂ അധികാരികളുടെ ജാഗ്രതയുമൊക്കെ എത്രയോ ബാലിശമാണെന്നു കാണുക.

banasura-sagardam
ബാണാസുര സാഗർ അണക്കെട്ട്

അതിരിക്കെട്ട, കൃഷിക്കുള്ള ജലസേചനത്തിെൻറ കണക്കെടുക്കുക. ഉദ്ദിഷ്ടലക്ഷ്യത്തിെൻറ 30 ശതമാനത്തിൽ താഴെയാണ് മിക്ക ജലസംഭരണികളുടെയും സംഭാവന. ഇറിഗേഷൻ കനാലുകളാകെട്ട, തികഞ്ഞ ദുഷ്ചെലവും പ്രാദേശിക പരിസ്ഥിതിയെ കൊഞ്ഞനംകുത്തുന്ന നോക്കുകുത്തികളുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. കുപ്രസിദ്ധ ഉദാഹരണങ്ങൾ കല്ലട, പമ്പ ഇറിഗേഷൻ പദ്ധതികൾ. കൃഷിയുടെ പേരുപറഞ്ഞും ‘വികസനക്ഷേത്ര’ങ്ങളെ ന്യായീകരിക്കാനാവില്ല. ആ പരുവത്തിലാണല്ലോ നമ്മുടെ കാർഷികമേഖലതന്നെ.

അപ്പോൾ ശരിയായ ഉദ്ദേശ്യത്തിലേക്ക് നാമെത്തുന്നു-കറൻറുണ്ടാക്കൽ. അതിനേതായാലും കണക്കുണ്ട്, കണക്കിന് കള്ളം പറയാൻ വശവുമില്ല. 23 ജലവൈദ്യുതി പദ്ധതികളും രണ്ടു ഡീസൽപ്ലാൻറുകളും ഒരു കാറ്റാടിപ്ലാൻറുമാണ് കെ.എസ്.ഇ.ബിയുടെ ഉൽപാദന പരിവട്ടം. ഇതിനുപുറമെ നെടുമ്പാശ്ശേരിയിലും (വിമാനത്താവളം വക) എടയ്ക്കലിലും കാസർകോട്ടും ഒാരോ സോളാർപ്ലാൻറുകളുമുണ്ട്. ഇടുക്കി (780 മെഗാവാട്ട്), ശബരിഗിരി (340), ലോവർ പെരിയാർ (180), നേരിയമംഗലം (77.65), കുറ്റ്യാടി (225), ഇടമലയാർ (75) എന്നിവ കഴിഞ്ഞാൽ ബാക്കി ഡാമൊക്കെ അമ്പതോ അതിൽ കുറഞ്ഞോ ഉള്ള മെഗാവാട്ടിെൻറ സംരംഭങ്ങളാണ്. പീച്ചി മുതൽ കല്ലടവരെ അതിതുച്ഛമായ ഉൽപാദനം നടത്തുന്ന അണക്കെട്ടുകളുടെ ഒരു പരമ്പരതന്നെയുണ്ട് -12 എണ്ണം. ഇൗ ജലബോംബുകളെല്ലാംവെച്ച് കെ.എസ്.ഇ.ബിയുണ്ടാക്കുന്നതോ, 6000 ദശലക്ഷം യൂനിറ്റ്. നിലവിൽ കേരളത്തിെൻറ വൈദ്യുതി ഡിമാൻഡ് 25,000 ദശലക്ഷം യൂനിറ്റ്. എന്നുവെന്നാൽ, കൊട്ടിഘോഷിച്ച് പൊതിഞ്ഞുസൂക്ഷിക്കുന്ന ഡാമുകൾ വഴി നാടിന് ആവശ്യമുള്ളതിെൻറ നാലിലൊന്നിൽ താഴെ മാത്രമാണ് വൈദ്യുതി കിട്ടുന്നത്.

നാലിൽ മൂന്നും പുറത്തുനിന്ന് കാശുകൊടുത്ത് വാങ്ങിയിട്ട് നാട്ടാർക്ക് മറിച്ചുവിൽക്കുന്ന ദല്ലാൾ മാത്രമാണ് കെ.എസ്.ഇ.ബി. ഉപ്പുതൊട്ട് ഉമിക്കരിവരെ സകലതും ഇങ്ങനെ പുറത്തുനിന്ന് വാങ്ങി ഏറക്കുറെ സമ്പൂർണ ഉപേഭാഗദേശമായിരിക്കുന്ന സംസ്ഥാനത്തിന് ഇപ്പറഞ്ഞ നാലിൽ മൂന്നിനൊപ്പം ശിഷ്ടമുള്ള നാലിലൊന്നുകൂടി കാശുകൊടുത്ത് വാങ്ങിയതുകൊണ്ട് പ്രത്യേകിച്ചൊരു കുഴപ്പവും വരാനില്ല. യൂനിറ്റിന് അഞ്ചുരൂപ എന്ന നിരക്കിന്മേൽ പരമാവധി ഒരുറുപ്പിക അധികമാവുമെന്നു മാത്രം. 90 ശതമാനവും മധ്യവർഗമായിക്കഴിഞ്ഞ സമൂഹത്തിൽ ബാക്കി 10 ശതമാനമാണ് ക്ഷേമരാഷ്ട്ര പരിഗണനക്ക് അർഹതയുള്ള പൗരാവലി. അവരെ സ്ലാബ്വ്യവസ്ഥവെച്ച് ഇൗ പറഞ്ഞ അധികപ്പണത്തിൽനിന്ന് ഒഴിവാക്കാനുമാവും. ലളിതമാക്കിയാൽ, കെ.എസ്.ഇ.ബി എന്ന വെള്ളാന ദല്ലാളിനുവേണ്ടിയാണ് നമ്മുടെ ഡാമുകൾ. നാട്ടുകാർക്ക് വേണ്ട വൈദ്യുതിയുടെ കാര്യത്തിൽ അവ പ്രകടമായിതെന്ന ഗംഭീര പരാജയങ്ങളാണ്. ഇപ്പോഴത്തെ നാലിലൊന്നിൽനിന്ന് ഉൽപാദനം നാലിൽ രണ്ടായെങ്കിലും കൂട്ടാൻ അവക്കാകുമോ? എത്രകണ്ട് ഉപകരണ നവീകരണം നടത്തിയാലും അതു സാധ്യമല്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുകൂടിയാണ് പുതിയ ഡാമുകൾക്കായി ബോർഡ് നിർമാണ ലോബി എക്കാലവും പദ്ധതിയിടുന്നതും. സൈലൻറ് വാലി തൊട്ട് അതിരപ്പിള്ളി വരെ.

അതിരപ്പള്ളി വെള്ളച്ചാട്ടം

പോയൻറ് ഇത്രയേയുള്ളൂ -നാട്ടിലെ വൈദ്യുതിയുടെ പേരിൽ കിഴക്കൻമേഖലയിൽ കെട്ടിപ്പൊക്കിയ അണക്കെട്ടുകൾ പ്രായോഗികതലത്തിൽതന്നെ ഉയർത്തുന്ന ശാശ്വതഭീഷണിയോ? മുല്ലപ്പെരിയാറിനെപ്പറ്റി മാത്രമാണ് കേരളത്തിെൻറ ആശങ്ക. ആ പടുവൃദ്ധനെ വിട്ടാലും ബാക്കിയുള്ള മിക്കതും വാർധക്യത്തിലേക്ക് കാൽവെച്ചു കഴിഞ്ഞിരിക്കുന്നു. കക്കി (52 വയസ്സ്), പീച്ചി (59), മലമ്പുഴ (63), നെയ്യാർ (60), പറമ്പിക്കുളം (61) എന്നു തുടങ്ങി പ്രായം എടുത്താൽ 40 കഴിഞ്ഞ ബാണാസുര സാഗറും 45 കഴിഞ്ഞ ഇടുക്കിയുമാണ് ‘ചെറുപ്പക്കാർ’. നിർമാണവേളയിൽ പറഞ്ഞ ലക്ഷ്യങ്ങളെല്ലാം അസ്ഥാനത്താവുകയും പ്രയോജനം ആവിയാക്കികൊണ്ട് ലക്ഷണമൊത്ത നഷ്ടക്കളിയാവുകയും ചെയ്ത ഇവറ്റയെ പരിപാലിക്കാനുള്ള ചെലവുകാശ് ആരും കണക്കിലെടുക്കുന്നില്ല. എത്രയോ വെള്ളാനകൾ വിലസുന്ന പൊതുമേഖലയിൽ ഇതുമങ്ങ് സഹിച്ചുവിടാമായിരുന്നു. എന്നുകരുതി പുരപ്പുറത്ത് ആരെങ്കിലും ജലബോംബ് സൂക്ഷിക്കുകമോ?

നാടിനും ജീവനും നിത്യഭീഷണിയായ ഇൗ ബോംബുകൾ ഉൗരിവിടണമെന്ന് പറയാനുള്ള ആമ്പിയറാണ് രാഷ്ട്രീയക്കാർക്കുണ്ടാകേണ്ടത്. കറൻറ് റാക്കറ്റായി മാറിയ കെ.എസ്.ഇ.ബിക്കുവേണ്ടി സദാ നിലകൊള്ളുന്ന കൂട്ടർതന്നെയാണ് പ്രളയദുരിതം വന്നപ്പോൾ ബോർഡിെൻറ ആർത്തിയെപ്പറ്റി തൊണ്ടകീറുന്നത്. ലോഡ് ഷെഡിങ്ങും പവർകട്ടും മലയാളിയുടെ അമരകോശത്തിെൻറ ഭാഗമാക്കിയ ഇവർതന്നെയാണ് കറൻറുൽപാദനത്തിൽ പാപ്പരായ വെള്ളാനകൾക്കുവേണ്ടി ജലബോംബുകളെ സംരക്ഷിക്കുന്നതും. ഇൗ വൈരുധ്യം തിരിച്ചറിയാൻ സാമാന്യബുദ്ധി ധാരാളംമതി. എന്തു ചെയ്യാം. സാമാന്യബുദ്ധി ഇവിടെ അത്രക്ക് സാമാന്യമല്ല.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flooddam managementkaseb
News Summary - mis management of dams in kerala by viju v nair - part 1
Next Story