മനുഷ്യസ്നേഹത്തിെൻറ നിസ്തുല മാതൃക
text_fieldsഹിംസയുടെയും രക്തച്ചൊരിച്ചിലിെൻറയും കൊടും ക്രൂരതകളുടെയും കഥകൾമാത്രം കേട്ട് മരവിച്ചുപോയ മനുഷ്യമനസ്സാക്ഷിക്ക് മുന്നിൽ അനൽപമായ ആശ്വാസത്തിെൻറയും പ്രത്യാശയുടെയും ശുഭപ്രതീക്ഷയുടെയും േതന്മഴ പെയ്യിക്കുന്നതാണ് ഉത്തര തായ്ലൻഡിെല മ്യാന്മർ അതിർത്തിയിൽ ചിയാങ് റായ് വനമേഖലയിലെ ദോയി നാങ് നോൺ പർവതത്തിന് താഴെ സ്ഥിതിചെയ്യുന്ന ഗുഹയിൽ നീണ്ട പതിനെട്ട് ദിനരാത്രങ്ങൾ ഘനാന്ധകാരത്തിൽ പ്രാണനുവേണ്ടി മല്ലടിച്ചുകൊണ്ടിരുന്ന കാൽപന്ത് പ്രേമികളായ 12 കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്തിയ ദൗത്യം. അക്ഷരാർഥത്തിൽ ലോകമാകെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് അവിസ്മരണീയമായ ഇൗ ചരിത്ര സംഭവം.
ജൂൺ 23ന് കാൽപന്ത് കളി പരിശീലിക്കാൻ കുന്നിൻ താഴ്വരയിലെ മൈതാനിയിലെത്തിയ 11 മുതൽ 16 വരെ വയസ്സുള്ള കുട്ടികൾ കളിമതിയാക്കി സമീപത്തെ നാലു കിലോമീറ്ററോളം ദൈർഘ്യമുള്ള ഗുഹയിൽ കേവലം ഉല്ലാസത്തിനായി കടന്നുകയറിയപ്പോൾ അവിചാരിതമായി പെയ്തു തുടങ്ങിയ പേമാരിയാണ് അവരുടെ മുന്നിൽ ഭയാനകമായ ഇരുട്ടും പ്രളയവും തീർത്തു ജീവനുതന്നെ വൻ ഭീഷണിയായി പരിണമിച്ചത്. ഒഴുകിയെത്തിയ ചളി ഗുഹാമുഖം നിശ്ശേഷം അടച്ചുകളഞ്ഞപ്പോൾ രക്ഷതേടി മുന്നോട്ടുനടന്ന കൊച്ചു കാൽപന്ത് കളിക്കാർക്ക് ഒടുവിലത്തെ അഭയമായത് ഉയർന്നുനിന്ന പാറക്കൂട്ടങ്ങളാണ്. മകൻ സന്ധ്യയായിട്ടും തിരിച്ചുവരാത്തതിൽ അസ്വസ്ഥയായ ഒരു മാതാവിനെ തേടിയെത്തിയ സന്ദേശമാണ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെക്കുറിച്ച ആദ്യ സൂചന നൽകുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ കുട്ടികളുടെ ബാഗുകൾ, ടിഫിൻ, സൈക്കിളുകൾ തുടങ്ങിയ സാമഗ്രികൾ ഗുഹക്കുപുറത്ത് കണ്ടതോടെ അവരകത്തുണ്ടെന്ന് ബോധ്യമായപ്പോൾ ആരംഭിച്ച അന്വേഷണവും രക്ഷാപ്രവർത്തനങ്ങളും പ്രതീക്ഷയുടെ കണികയിലെത്താൻ പത്തു നാൾ വേണ്ടിവന്നു. തായ് നാവിക സേനയിലെ നീന്തൽ വിദഗ്ധസംഘമായ േനവി സീലുകൾ നേതൃത്വം നൽകിയ 300 അംഗ രക്ഷസംഘത്തിൽ യു.എസ്, ചൈന, റഷ്യ, ബ്രിട്ടൻ, ആസ്ട്രേലിയ, ജപ്പാൻ, ലാേവാസ്, മ്യാന്മർ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, യുക്രെയ്ൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉൾപ്പെട്ടിരുന്നു. ഇവരുടെ അതിവിദഗ്ധവും സൂക്ഷ്മവുമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കെ, കുട്ടികൾക്ക് ജീവവായു നൽകി തിരിച്ചുവരുന്ന മുങ്ങൽ വിദഗ്ധൻ സമൻ കുനോന്ത് എന്ന 38 കാരൻ ഒാക്സിജൻ തീർന്നതിനാൽ മരണത്തെ പുൽകേണ്ടി വന്ന ദാരുണ വാർത്ത േലാകത്തിെൻറ നൊമ്പരമായി മാറി. ഒരുവേള ജീവൻരക്ഷാ ദൗത്യത്തിെൻറ വിജയപ്രതീക്ഷകൾക്ക് അത് മങ്ങലേൽപിക്കുകയും ചെയ്തു. പക്ഷേ, ഒരു കുട്ടിക്കുപോലും ജീവഹാനി സംഭവിക്കാതെ അഭൂതപൂർവമായ ഇൗ രക്ഷാദൗത്യം സഫലമായതിൽ ഇൗശ്വരനെ സ്തുതിക്കുകയാണിന്ന് മനുഷ്യലോകം.
െഎതിഹാസികമായ ഇൗ ഒാപറേഷൻ വിജയകരമായി കലാശിച്ചപ്പോൾ ലോകത്തിെൻറ പ്രഥമവും പ്രധാനവുമായ അഭിനന്ദനം ഏറ്റുവാങ്ങുന്നത് പ്രാണവായു പോലും ആവശ്യത്തിന് ലഭിക്കാതെ പട്ടിണിയും ഭാവനാതീതമായ ദുരിതങ്ങളും സഹിച്ചപ്പോഴും പിടിച്ചുനിന്ന കുട്ടികളുടെ വർധിത മനോവീര്യമാണ്. അവർക്കതിനുള്ള ധൈര്യവും സ്ഥൈര്യവും പകർന്നതാകെട്ട പരിശീലകൻ എകാപോൾ ചാേന്ദ്വാങ്ങും. സ്വന്തം ജീവൻ തന്നെ ആശങ്കജനകമായ സ്ഥിതിയിലാണെന്ന സത്യം പൂർണമായും അവഗണിച്ച് കുരുന്നുകൾക്ക് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നിരന്തരം നൽകിക്കൊണ്ടിരുന്ന ആ 25കാരൻ അസാമാന്യ നിശ്ചയദാർഢ്യത്തിെൻറ ജീവൽ മാതൃകയാണ്. പൊടുന്നനെ പെയ്തുതുടങ്ങിയ മഴയെക്കുറിച്ച് നേരിയ ആശങ്കയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഗുഹക്കുള്ളിലേക്ക് കുട്ടികളെ നയിക്കുമായിരുന്നില്ലെന്ന് തീർച്ച. പക്ഷേ, പേമാരി കണക്കുകൂട്ടലുകൾ തെറ്റിച്ചപ്പോൾ പതറാതെയും ഇതികർത്തവ്യതാ മൂഢനാവാതെയും സന്ദർഭത്തിനൊത്തുയർന്നു. ചളിവെള്ളത്തിലൂടെ കൂരിരുട്ടിൽ കുട്ടികളെ രക്ഷാസ്ഥാനത്തേക്ക് നയിച്ച കോച്ചിെൻറ മാതൃക സുവർണ ലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്.
നിഷ്കളങ്കരായ ഒരു ഡസൻ ബാലന്മാർ അകപ്പെട്ട ജീവന്മരണ പ്രതിസന്ധിയെക്കുറിച്ച വാർത്ത ലഭിച്ചപാടെ മറ്റെല്ലാ വൈരവും കാലുഷ്യവും മുൻവിധികളും മാറ്റിവെച്ചു രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുടെയും സേവനസന്നദ്ധരുടെയും മനുഷ്യസ്നേഹമാണ് ശുഭപര്യവസായിയായ സംഭവത്തിെൻറ എടുത്തുപറയേണ്ട മറ്റൊരു മഹൽ മാതൃക. ലക്ഷക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന മനുഷ്യജീവികൾ അഭയം തേടിയുള്ള അതിസാഹസിക യാത്രയിൽ കടലിൽ മുങ്ങിമരിക്കുേമ്പാഴോ കരക്കണഞ്ഞവർ അതിർത്തി കടന്നുവരുേമ്പാഴോ പ്രകടമാവാത്ത സഹാനുഭൂതിയും ജീവകാരുണ്യവും തായ്ലൻഡിലെ കുട്ടികളുടെ കാര്യത്തിലെങ്കിലും ദർശിക്കാനായത്, ഇല്ല, മനുഷ്യത്വം പൂർണമായി മരിച്ചിട്ടില്ല എന്ന സന്ദേശം തന്നെയാണ് നൽകുന്നത്.
പതിനെട്ട് ദിവസം ബാഹ്യലോകവുമായുള്ള സകലബന്ധങ്ങളുമറ്റ് നിസ്സഹായരായി കഴിഞ്ഞ ബാല്യങ്ങൾക്ക് സമയത്തോട് മത്സരിച്ച് ജീവരക്ഷക്കുള്ളതെല്ലാം എത്തിച്ചുകൊടുക്കാനും ഒപ്പം അവരെ വെളിച്ചത്തിെൻറ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനും അത്യാധുനിക ശാസ്ത്രീയ-സാേങ്കതിക ഉപാധികൾ മുഴുവൻ ഉപയോഗിക്കുന്നതിൽ ദൃശ്യമായ മികവും മിടുക്കുമാണ് മനുഷ്യവർഗത്തിനുതന്നെ ചാരിതാർഥ്യത്തിന് വകനൽകുന്ന മറ്റൊരു കാര്യം. ശാസ്ത്രസാേങ്കതികരംഗത്തെ നവംനവങ്ങളായ കണ്ടുപിടിത്തങ്ങൾ സംഹാരത്തിന് പകരം വല്ലപ്പോഴുമെങ്കിലും നിർമാണത്തിനും ഉപയോഗിക്കാമെന്നതിെൻറ സാക്ഷ്യപത്രമാണ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെ ഘട്ടംഘട്ടമായി രക്ഷപ്പെടുത്തിയ ദൗത്യത്തിെൻറ നാൾവഴികൾ. ഇൗ കൂട്ടായ്മയും സഹകരണവും സന്മനസ്സും മാനവകുലത്തിെൻറ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ എന്നാശിച്ചുപോവുന്നു.
‘അത്ഭുതപ്രവൃത്തിയോ ശാസ്ത്രമോ? ഇതെന്താണെന്ന് തീർച്ചയില്ല. ഒടുക്കം ആ 13 പേരും ഗുഹക്ക് പുറത്തെത്തിയിരിക്കുന്നു’ എന്നാണ് തായ് നാവികസേന വിജയകരമായ രക്ഷാദൗത്യത്തോട് പ്രതികരിച്ചിരിക്കുന്നത്. മനുഷ്യസ്നേഹവും ശാസ്ത്രവും ഉണർന്ന് പ്രവർത്തിച്ചപ്പോൾ അനിവാര്യമായി വന്ന ദൈവസഹായം എന്നതാണ് യഥാർഥത്തിൽ സംഭവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.