Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇലക്ഷൻ ഇഷ്യൂ...

ഇലക്ഷൻ ഇഷ്യൂ ശബരിമലയാവരുത്

text_fields
bookmark_border
editorial
cancel

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല ഇഷ്യൂ ഉപയോഗിക്കുന്നതിനെതിരെ സംസ്ഥാനത്തെ മുഖ്യ ഇലക്ഷൻ ഒാഫിസ ർ ടിക്കാറാം മീണ രാഷ്്ട്രീയ പാർട്ടികൾക്ക് നൽകിയ മുന്നറിയിപ്പ് സഗൗരവമായ പരിഗണന അർഹിക്കുന്നതാണ്. ദൈവത്തി െൻറയും മതത്തിെൻറയും ജാതിയുടെയും പേരിൽ വോട്ട് ചോദിക്കുന്നത് മാതൃക പെരുമാറ്റ ചട്ടങ്ങൾ പ്രകാരം കടുത്ത ന ിയമലംഘനമാണ്. സ്ഥാനാർഥിയുടെ പേരിൽ ഇത്തരത്തിലുള്ള ആരോപണം തെളിയിക്കപ്പെട്ടാൽ കോടതി അയാളുടെ തെരഞ്ഞെടുപ്പ് അസാധുവാക്കും, ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപിക്കപ്പെടുകയും ചെയ്യും. ശബരിമല അടക്കമുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ച പ്രചാരണങ്ങൾ സാമൂഹിക ധ്രുവീകരണത്തിലേക്ക് നയിക്കുന്നത് ഇലക്ഷൻ കമീഷൻ സൂക്ഷ്മ നിരീക്ഷണം നടത്തുമെന്നും ടിക്കാറാം മീണ ഒാർമിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി മറ്റൊരു രാഷ്ട്രീയ പാർട്ടിക്കുമേൽ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിലൂടെ േനട്ടമുണ്ടാക്കുന്നത് ഒരുതരത്തിലും അനുവദിക്കുകയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തെപ്പറ്റി ബുധനാഴ്ച രാവിലെ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേയവസരത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറുടെ മുന്നറിയിപ്പ് അപ്പാടെ തള്ളിക്കളഞ്ഞ ബി.ജെ.പി പ്രചാരണത്തിെൻറ വിഷയം എന്തെന്ന് തീരുമാനിക്കാൻ കമീഷന് അധികാരമില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. പ്രചാരണ വിഷയം എന്താവണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയപാർട്ടികളാണത്രെ. കള്ളവോട്ടുകൾ തടയുന്നതിനുള്ള അധികാരമേ ഇലക്ഷൻ കമീഷനുള്ളൂ എന്നാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാദിക്കുന്നത്. ഒരു പടികൂടി മുന്നോട്ടു കടന്ന് ചീഫ് ഇലക്ഷൻ ഒാഫിസർ ടിക്കാറാം മീണയെ തന്നെ മാറ്റണമെന്ന് ഇലക്ഷൻ കമീഷനോട് ആവശ്യപ്പെടാൻ േപാവുകയാണ് ബി.ജെ.പി. ശബരിമല വിഷയം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്തരീതി കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് ആ പാർട്ടിയുടെ പ്രചാരണകാര്യത്തലവൻ കെ. മുരളീധരനും വ്യക്തമാക്കിയിരിക്കുന്നു. ശബരിമലയിൽ യുവതിപ്രവേശനം സുപ്രീംകോടതി അനുവദിച്ചതിനെതിരെ കേരളമാകെ സംഘ്പരിവാറും അനുബന്ധ സംഘടനകളും ഇൗയിടെ നടത്തിയ പ്രചാരണ കോലാഹലങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ മുന്നറിയിപ്പ്.

ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ്. അതങ്ങനെ ആയിരിക്കുമെന്ന് ഉറപ്പുവരുത്തുകയാണ് തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിർവിഘ്നം നിർവഹിക്കാനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചില മാതൃകചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആർക്കും എങ്ങനെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുമതിയുണ്ടെന്നുവന്നാൽ ഇലക്ഷൻ സത്യസന്ധമോ സ്വതന്ത്രമോ നിഷ്പക്ഷമോ ആവില്ലെന്നുറപ്പ്. വിശിഷ്യ, മതത്തിെൻറയും ജാതിയുടെയും പേരിൽ പരസ്യമായി വോട്ട് ചോദിക്കുന്നത് മതസ്പർധയും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കുമെന്ന് മാത്രമല്ല ഒരു പ്രത്യേക മതക്കാർക്കോ ജാതിക്കോ നിർണായക ജനസംഖ്യയുള്ള മണ്ഡലങ്ങളിൽ അത് ആ മതത്തിെൻറയോ ജാതിയുടെയോ പേരിൽ അറിയപ്പെടാത്തവരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യുന്നു. പരസ്പരം വിദ്വേഷവും ശത്രുതയും വളർത്തുന്നതിലേക്കേ അത് നയിക്കൂ. അതുകൊണ്ടാണ് മതനിരപേക്ഷ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ദൈവം, മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലാവരുത് തെരഞ്ഞെടുപ്പുകളെന്ന് നിയമപരമായിത്തന്നെ വ്യവസ്ഥചെയ്തിരിക്കുന്നത്, നിയമം ലംഘിക്കപ്പെടുന്നത് തെരഞ്ഞെടുപ്പിൽ അയോഗ്യതക്ക് കാരണമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നതും. തെരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കാൻ കണിശമായ വ്യവസ്ഥകളോടെ ഇലക്ഷൻ കമീഷൻ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും കമീഷെൻറ കണ്ണുവെട്ടിച്ച് കള്ളപ്പണം ഒഴുക്കിയും അവിഹിതമാർഗങ്ങൾ വേണ്ടത്ര പ്രയോഗിച്ചുമാണ് ഒാരോ തെരഞ്ഞെടുപ്പും കടന്നുപോവുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്.

ജാതിയുടെയോ സമുദായത്തിെൻറയോ മതത്തിെൻറയോ അടിസ്ഥാനത്തിലാണ് മതേതര പാർട്ടികളുടെ പോലും സ്ഥാനാർഥി നിർണയം നടക്കുന്നത് എന്നതും പരമാർഥം മാത്രം. ഇതൊക്കെ വാസ്തവമായിരിക്കെ, മാസങ്ങൾക്കുമുമ്പ് ശബരിമല അയ്യപ്പക്ഷേത്രത്തിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി സംസ്ഥാനത്തിനകത്തും പുറത്തും സൃഷ്ടിച്ച വൻ കോലാഹലങ്ങളുടെയും അന്തസ്സാര ശൂന്യമായ പ്രക്ഷോഭങ്ങളുടെയും വെളിച്ചത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയെങ്കിലും അത് സ്വാധീനിക്കരുതെന്ന ഇലക്ഷൻ കമീഷെൻറ മുന്നറിയിപ്പ് അകാരണമോ അന്യായമോ ആണെന്ന് സാമാന്യ ബുദ്ധികൾക്ക് തോന്നുകയില്ല. ഇന്ത്യ മഹാരാജ്യത്തെ അടുത്ത അഞ്ചുവർഷം ആര് ഭരിക്കണമെന്ന് വിധിയെഴുതാൻ പോവുന്ന 17ാം ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ തളർത്തുന്ന അഴിമതിയും തൊഴിലില്ലായ്മയും ക്രമസമാധാനത്തകർച്ചയും അനുദിനം ഗുരുതരമായിക്കൊണ്ടിരിക്കുന്ന സമ്പന്ന-ദരിദ്ര വിഭാഗങ്ങൾക്കിടയിലെ അന്തരവും തത്തുല്യമായ പ്രശ്നങ്ങളും പ്രചാരണത്തിന് വിഷയീഭവിപ്പിക്കാതെ, എല്ലാറ്റിൽനിന്നും ഒളിച്ചോടി ഒരേയൊരു ശബരിമല യുവതിപ്രേവശന വിഷയത്തെ മാത്രം കേന്ദ്രീകരിക്കുന്ന പ്രചാരണം അതിനെ വോട്ട് പിഴിയാനുള്ള ‘സുവർണാവസര’മാക്കാൻ തീരുമാനിച്ചുറച്ചവരുടെ മാത്രം അജണ്ടയാണ്. അതനുവദിക്കാനാവില്ല എന്ന് തെരഞ്ഞെടുപ്പ് കമീഷൻ ദൃഢനിശ്ചയം ചെയ്താൽ സമാധാനപ്രിയരായ എല്ലാ വിഭാഗം ജനങ്ങളും അത് സ്വാഗതം ചെയ്യുകയേ ഉള്ളൂ. പ്രധാന പ്രചാരണം ശബരിമലയെ ചുറ്റിപ്പറ്റി കറങ്ങിയാൽ പ്രളയാനന്തര കേരളത്തിെൻറ പുനർ നിർമാണമോ സാമ്പത്തിക തകർച്ചയോ തൊഴിലില്ലായ്മയോ ജീവിതം ദുസ്സഹമാക്കുന്ന മാലിന്യ കൂമ്പാരങ്ങളോ ഒന്നിനും അർഹമായ പരിഗണന ലഭിക്കാതെ പോവും. യു.ഡി.എഫിനെ പോലുള്ള മതേതര കൂട്ടായ്മകൾ താൽക്കാലിക വോട്ടു നേട്ടത്തിനുവേണ്ടി ഇൗ ഇരുണ്ട മറുവശം കാണാതെപോവരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsSabarimal
News Summary - Sabarimala Not An Issue In Election - Article
Next Story