Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെരഞ്ഞെടുപ്പിനു വേണം...

തെരഞ്ഞെടുപ്പിനു വേണം ഒരു ജുഡീഷ്യൽ ഒാഡിറ്റ്

text_fields
bookmark_border
editorial-23
cancel

പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടമായതോടെ ഇന്ത്യയുടെ ഇലക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ആശങ്കകള ും ദുരനുഭവങ്ങളും വർധിച്ചിരിക്കുന്നു. മുെമ്പാരിക്കലുമില്ലാത്തവിധം തെരഞ്ഞെടുപ്പ് കമീഷെൻറ നിഷ്പക്ഷതയും ന്യായബോധവും സംശയമുനയിലാണെന്ന് ഞങ്ങൾ ഒരാഴ്ച മുമ്പ് എഴുതിയിരുന്നു. പശ്ചിമ ബംഗാളിലെ സംഭവങ്ങൾ ഇപ്പോൾ തെളിയ ിക്കുന്നത് സംശയങ്ങൾ അടിസ്ഥാനരഹിതമല്ല എന്നാണ്. അവിടെ, നാളെ നടക്കാനിരിക്കുന്ന ഒമ്പതു മണ്ഡലങ്ങളിലെ വോെട് ടടുപ്പിനുള്ള പ്രചാരണം ഇലക്ഷൻ കമീഷൻ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി അക്രമം അതിരുവിട്ടതോടെയാണ് ഇൗ തീരുമാനം. സംസ്ഥാന ഭരണകക്ഷിയും കേന്ദ്ര ഭരണകക്ഷിയും ജനാധിപത്യ പ്രക്രിയയെക്കാൾ കൈയൂക്കിൽ വിശ്വസിക്കുന്നവരാണെന്നതൊരു സത്യമാണ്. സംസ്ഥാനത്ത് ഭീതിപടർന്നെന്നും അതിനാൽ ഭരണഘടനയുടെ 324ാം വകുപ്പ് നൽകുന്ന അധികാരമുപയോഗിച്ച് പ്രചാരണസമയം ചുരുക്കുകയേ നിവൃത്തിയുള്ളൂ എന്നുമാണ് കമീഷെൻറ വിശദീകരണം. അക്രമത്തിൽ ഭാഗഭാക്കാകാത്ത കക്ഷികളെയും സ്ഥാനാർഥികളെയും ശിക്ഷിക്കുന്നതിലെ യുക്തിയില്ലായ്മ ഇരിക്കെട്ട. എല്ലാ കക്ഷികൾക്കും തമ്മിൽ തുല്യത ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട കമീഷൻ ബി.ജെ.പിക്ക് നൽകിയ ആനുകൂല്യം ഒരു നിലക്കും വിശദീകരിക്കാനാവില്ല. പ്രചാരണസമയം വെട്ടിക്കുറച്ചതിൽ ഏകപക്ഷീയത പ്രകടമാണ്.

അക്രമം നിയന്ത്രണാതീതമാകുന്നു എന്ന് കമീഷൻ വിലയിരുത്തിയത് ചൊവ്വാഴ്ച. ഒരു ദിവസം കഴിഞ്ഞാണ് പ്രചാരണസമയം അവസാനിപ്പിച്ചത്-പ്രധാനമന്ത്രി മോദിയുടെ രണ്ടു റാലികൾ പൂർത്തിയായശേഷം. പിറ്റേന്ന് മറ്റു കക്ഷികൾ പരിപാടിയിട്ടിരുന്ന റാലികൾ നിരോധനത്തോടെ നടന്നതുമില്ല. സ്വാഭാവികമായും ഇത് പക്ഷപാതപരമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് മാത്രമല്ല, കോൺഗ്രസും സി.പി.എമ്മും മറ്റു പാർട്ടികളും കമീഷെൻറ നടപടിയെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇലക്ഷൻ കമീഷൻ അതിനുള്ള അധികാരം ഉപയോഗിക്കാൻ തുടക്കത്തിൽ മടിച്ചുനിൽക്കുകയായിരുന്നു. യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ വിദ്വേഷപ്രസംഗങ്ങൾ കേട്ടില്ലെന്നു നടിച്ചപ്പോൾ കോടതിയാണ് അധികാരത്തെപ്പറ്റി ഒാർമിപ്പിച്ചത്. എന്നാൽ, പിന്നീടും പല സന്ദർഭങ്ങളിലും കമീഷൻ നിസ്സംഗത പുലർത്തി. ഇപ്പോൾ അവസാന ഘട്ടമായപ്പോൾ അമിതാധികാരം പ്രയോഗിക്കുന്നിടംവരെ എത്തി. വോെട്ടടുപ്പ് തീരുന്നതിന് 48 മണിക്കൂർ മുമ്പുവരെ പ്രചാരണമാകാമെന്നാണ് നിയമം. അത് വെട്ടിച്ചുരുക്കാൻ കമീഷന് അധികാരമുണ്ടോ? സ്വന്തം അധികാരങ്ങളെപ്പറ്റി അതിന് വേണ്ടത്ര ധാരണ ഇല്ലെന്നുവരുമോ? അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ റാലിയാണ് അക്രമങ്ങൾക്ക് വലിയ കാരണമായത്. ഇൗശ്വർചന്ദ്ര വിദ്യാസാഗറെന്ന സാംസ്കാരിക നായകെൻറ പ്രതിമ തകർത്തതും അവരത്രെ. കമീഷൻ അതിെൻറ പേരിൽ ബംഗാൾ ആഭ്യന്തര സെക്രട്ടറിയെയും എ.ഡി.ജി.പിയെയും മാറ്റി. ക്രമസമാധാനനില മോശമായതിന് അവർ മാത്രമാണോ ഉത്തരവാദികൾ? ആദ്യത്തെ ആറു ഘട്ടങ്ങളിലും ബംഗാളിൽ അക്രമം നടന്നിട്ടും മതിയായ മുൻകരുതലെടുക്കാൻ കമീഷന് സാധിച്ചില്ല. ഇലക്ഷൻ കമീഷെൻറ ധാർമികതയിലും സ്വതന്ത്ര സ്വഭാവത്തിലും വിശ്വാസമർപ്പിച്ചാണ് ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അതിന് വിപുലമായ അധികാരം നൽകിയത്. ആ വിശ്വാസത്തോട് കൂറുപുലർത്തിയോ എന്ന് കമീഷൻ സ്വയം ചോദിക്കെട്ട.

നിർണായകമായ ഒരു ഘട്ടത്തിൽ അമിതാധികാരം പ്രയോഗിച്ച കമീഷൻ നിഷ്ക്രിയത പുലർത്തിയ സന്ദർഭങ്ങൾ കുറച്ചൊന്നുമല്ല. മോദിക്കും അമിത് ഷാക്കും എതിരെയുള്ളതടക്കം കോൺഗ്രസ് സമർപ്പിച്ച 11 പരാതികളിൽ കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആ പാർട്ടി പറയുന്നു. വർഗീയ പ്രസ്താവനകൾ നടത്തിയ പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെ പെരുമാറ്റച്ചട്ടമുൾപ്പെടെയുള്ള വകുപ്പുകൾ പ്രയോഗിക്കാമായിരുന്നിട്ടും കമീഷൻ ഒന്നും ചെയ്തില്ല. മായാവതിക്കും മറ്റും പ്രചാരണവിലക്കേർപ്പെടുത്താൻ കാരണമായതിനെക്കാൾ ഗൗരവമുള്ള പലതും മോദിയും കൂട്ടരും പറഞ്ഞിട്ടുണ്ട്. മാതൃകാചട്ടം നിലവിലിരിക്കെ പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ പ്രസംഗം കമീഷനുള്ള ഒരു ‘ടെസ്റ്റ് ഡോസാ’യിരുന്നെങ്കിൽ കമീഷൻ അതിൽ പരാജയപ്പെട്ടു. സൈന്യത്തിെൻറ പേരിൽ വോട്ടു ചോദിച്ചതിൽ കമീഷന് കാര്യക്ഷമമായി ഒന്നും ചെയ്യാനായില്ല. ജമ്മു-കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തയാറാകാത്തതെന്തുകൊണ്ട് എന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. ഇലക്ഷൻ കമീഷണർ തന്നിഷ്ടത്തോടെ പ്രവർത്തിക്കേണ്ടയാളല്ലെന്ന് ഭരണഘടന ചൂണ്ടിക്കാട്ടി 1977ലെ കേസിൽ സുപ്രീംകോടതിതന്നെ ഒാർമിപ്പിച്ചതാണ്. നിയമത്തിെൻറയും നീതിയുടെയും അടിസ്ഥാനത്തിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമീഷെൻറ ചെയ്തികൾ മൊത്തമായിത്തന്നെ പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ അത് ആരോപണനിഴലിലാണല്ലോ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലെ കാലതാമസം അസാധാരണമായിരുന്നു. അത്, മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ നിയന്ത്രണങ്ങളില്ലാതെ സർക്കാർ വിലാസത്തിൽ പരമാവധി പ്രചാരണം നടത്താൻ പ്രധാനമന്ത്രിക്കും മറ്റും സൗകര്യമൊരുക്കി. വോെട്ടടുപ്പിെൻറ അന്ത്യഘട്ടത്തിലാകെട്ട, പ്രധാനമന്ത്രിയുടെ റാലികൾക്കു മാത്രം അനുമതി നൽകുംവിധം പ്രചാരണ വിലക്കിെൻറ സമയം ക്രമീകരിച്ചതായും തോന്നുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പ് കമീഷെൻറ നിഷ്പക്ഷത മുമ്പില്ലാത്തതരത്തിൽ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ഒരു സമൂഹമാധ്യമ തമാശ രാജ്യത്തിെൻറ ആശങ്ക പ്രതിഫലിപ്പിക്കുന്നു. ‘എൻ.ഡി.എയിൽ ചേരാൻ ഇലക്ഷൻ കമീഷൻ വിസമ്മതിച്ചു. പുറത്തുനിന്നുള്ള എല്ലാ പിന്തുണയും നൽകാം എന്ന് ഉറപ്പുനൽകിയിട്ടുണ്ട്’ എന്നാണ് ആ പരിഹാസം. ഇൗ വിശ്വാസപ്രതിസന്ധി ജനാധിപത്യത്തിേൻറതു കൂടിയായി മാറരുത് എന്നുണ്ടെങ്കിൽ -ഇന്ത്യയിൽ സ്വതന്ത്ര ജനാധിപത്യം നിലനിൽക്കണമെങ്കിൽ- ഇലക്ഷൻ കമീഷെൻറ നടപടികൾ ഒരു ജുഡീഷ്യൽ സംവിധാനത്തിനു മുമ്പാകെ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർഥികളുടെയും ചെലവടക്കം തെരഞ്ഞെടുപ്പിലെ മർമപ്രധാനമായ വിഷയങ്ങൾകൂടി ഇലക്ഷൻ കമീഷെൻറ ചെയ്തികൾക്കൊപ്പം ഒാഡിറ്റ് ചെയ്യപ്പെടുകയും വേണം. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടികൾക്ക് പ്രതിപക്ഷ കക്ഷികളും ജനാധിപത്യവാദികളും സമ്മർദം ചെലുത്തെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsJudicial Auditing
News Summary - Judicial Auditing for Election- Article
Next Story