Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅതിസമ്പന്നർക്ക്...

അതിസമ്പന്നർക്ക് ചുമത്തണം അധികനികുതി

text_fields
bookmark_border
editorial
cancel

വാഹനങ്ങളിൽനിന്നുള്ള പുക മലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും കാരണമാണെന്നത് പുതിയ വിവരമല്ല. ഒരു കാർ ഒരു വർഷംകൊണ്ട് കത്തിച്ചുകളയുന്നത്ര ഇന്ധനം ഒരു ജെറ്റ് വിമാനം ഒറ്റ മണിക്കൂറിൽ കത്തിക്കുമെന്നതും വാർത്തയല്ല. ഇത ്തരം 1700ഒാളം സ്വകാര്യ ജറ്റ് വിമാനങ്ങളിലായിട്ടാണ് ലോകത്തെ അതിസമ്പന്നർ സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് ലേ ാക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കാൻ പോയതെന്നതിലും പുതുമയല്ല, വിരോധാഭാസമാണുള്ളത്. പരിസ്ഥിതി ദൂഷണത്തെപ ്പറ്റിയും ആഗോള താപനത്തെപ്പറ്റിയുമൊക്കെ ചർച്ചചെയ്യാനാണ് അവർ ഇത്രയേറെ കാർബൺ ഉൽപാദിപ്പിച്ച് യാത്രചെയ്തത്. അമിത സമ്പത്ത് എത്രമേൽ അശ്ലീലമാകാമെന്ന് ദാവോ സിൽ ചിലരെങ്കിലും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഏറ്റവും പുതിയ ഒാക്സ്ഫാം റിപ്പോർട്ട് പുറത്തുവിട്ട സത്യവും മറ്റൊന്നല്ല. ഏതാനും അതിസമ്പന്നർ ലോകത്തിെൻറ സമ്പത്തിൽ വലിയഭാഗം കൈയടക്കിയെന്നു മാത്രമല്ല, ഇൗ കുത്തകവത്കരണം വർഷംതോറും വർധിച്ചുവരുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും വലിയ പണക്കാരായ 26 ശതകോടീശ്വരന്മാർ കൈവശപ്പെടുത്തിയിരിക്കുന്ന സ്വത്ത്, 380 കോടി ദരിദ്രരുടെ മൊത്തം സ്വത്തിന് തുല്യമാണ്. 2200 ശതകോടീശ്വരന്മാർ കഴിഞ്ഞവർഷം സമ്പാദിച്ചത്, ദിവസേന 90,000 കോടി ഡോളർ എന്നതോതിലാണ്. അവരുടെ സ്വത്തിലെ വർധന 12 ശതമാനമത്രെ. അതേസമയം, മറുഭാഗത്ത് പരമ ദരിദ്രരുടെ സ്വത്ത് 11 ശതമാനം ഇടിഞ്ഞു.

‘ആമസോൺ’ കമ്പനി ഉടമയുടെ 11,200 കോടി ഡോളർ സ്വത്തിെൻറ നൂറിലൊന്നുമതി, 10 കോടി മനുഷ്യരുള്ള ഇത്യോപ്യയുടെ മൊത്തം ആരോഗ്യച്ചെലവ് നിറവേറ്റാൻ. ആഗോളതാപനം ഭൂമിയെ മൊത്തം തകർത്തുകൊണ്ടിരിക്കുേമ്പാൾ ആഗോള സാമ്പത്തിക അസമത്വം മനുഷ്യരാശിയെ നശിപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച ഒാക്സ്ഫാം കണക്കും കുതിച്ചുയരുന്ന അസമത്വത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്. ഇവിടെ ഒരു ശതമാനം അതിസമ്പന്നരുടെ സ്വത്തിൽ 39 ശതമാനം വർധനയുണ്ടായി. രാജ്യത്തെ പരമദരിദ്രരായ ആറു കോടി പേർ 2004 മുതൽ കടക്കെണിയിലാണ്. ഇവിടത്തെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെ സമ്പത്ത് 2.8 ലക്ഷം കോടി രൂപ മതിക്കുേമ്പാൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആരോഗ്യ, പൊതുജനാരോഗ്യ, പൊതുശുചീകരണ, ജലവിതരണ മേഖലകളിൽ മൊത്തം ചെലവിടുന്ന തുക (2.08 ലക്ഷം കോടി രൂപ) അത്രത്തോളം വരില്ല. ഇവിടെ പാവപ്പെട്ടവരിൽ ശിശുമരണ നിരക്ക് വർധിക്കുന്നതിനും വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കും മുഖ്യകാരണം സാമ്പത്തിക പരാധീനതയാണ്. അതിസമ്പന്നരിൽനിന്ന് ചെറിയൊരു അംശം പൊതുഖജനാവിലെടുത്താൽ ഉണ്ടാക്കാവുന്ന മാറ്റം ചെറുതല്ലെന്നർഥം. ആഗോളതലത്തിൽ അതിസമ്പന്നരുടെ സ്വത്തിൽ ഒരു ശതമാനം മതി, ലോകത്തെങ്ങുമുള്ള സകല കുട്ടികൾക്കും വിദ്യാഭ്യാസവും 30 ലക്ഷം മരണം തടയാൻ പര്യാപ്തമായ ആരോഗ്യ പരിരക്ഷയും നടപ്പാക്കാൻ. മുകേഷ് അംബാനി മകളുടെ വിവാഹാഘോഷത്തിന് ചെലവിട്ട 10 കോടി ഡോളറിൽ പകുതികൊണ്ട് ഇവിടെ എത്രപേരുടെ പട്ടിണി മാറ്റാം!

പരിസ്ഥിതി സന്തുലനത്തോളംതന്നെ പ്രധാനമാണ് ആർഥിക പരിസ്ഥിതി സന്തുലനം. സാമ്പത്തിക അസമത്വം അന്തിമമായി പണക്കാരെത്തന്നെയും തളർത്തും. യു.എൻ വികസന ഫണ്ട് (യു.എൻ.ഡി.എഫ്) തയാറാക്കിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യ മാനവവികസന സൂചികയിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഉദ്ദേശിച്ച സാമ്പത്തിക വളർച്ച കൈവരിക്കണമെങ്കിൽ മൊത്തം ആഭ്യന്തരോൽപാദനം (ജി.ഡി.പി) വളർന്നാൽ പോരാ, അസമത്വം നന്നായി കുറയുകകൂടി വേണമെന്നാണ് കണക്കുകൾ വെച്ചുള്ള യു.എൻ.ഡി.എഫിെൻറ നിർദേശം. ദാരിദ്ര്യം ഇല്ലാതാകാനും സമ്പത്ത് നീതിയുക്തമായി വിതരണം ചെയ്യപ്പെടണം. കഴിഞ്ഞ ചില വർഷങ്ങളിൽ ഛത്തിസ്ഗഢിലും ബിഹാറിലും മൊത്തം സാമ്പത്തിക വളർച്ച ഉണ്ടായെങ്കിലും ദാരിദ്ര്യത്തിെൻറ തോത് കുറഞ്ഞില്ല. അതേസമയം, ത്രിപുരയിൽ മൊത്തം വളർച്ച അത്രതന്നെ ഉണ്ടായില്ലെങ്കിലും ദാരിദ്ര്യനിരക്ക് കുറഞ്ഞു; അവിടെ അസമത്വം കൂടിയില്ല എന്നതത്രെ കാരണം. ഇന്ത്യയിൽ ജി.ഡി.പി വളരുന്നതിനൊപ്പം ദാരിദ്ര്യവും കുടുന്നത് അസമത്വം കൂടുന്നതിനാലാണ്. വിശേഷിച്ച് 2002നു ശേഷം അതിസമ്പന്നരിൽ സ്വത്ത് കുമിഞ്ഞുകൂടുന്നതായി പഠനങ്ങൾ കാണിച്ചിട്ടുണ്ട്.

ദാവോസ് ഉച്ചകോടിയിൽ പ്രഫസർ റട്ഗർ ബ്രെഗ്മൻ മുന്നോട്ടുവെച്ച നിർദേശം ലളിതവും എന്നാൽ ഫലപ്രദവുമാണ്. നിരന്തര സമ്മേളനങ്ങളിൽ താത്ത്വികമായി ചർച്ചകൾ നടത്തുന്നത് നിർത്തി ഒരേയൊരു കാര്യത്തിലൂന്നിയാൽ മതി: സമ്പന്നർ ന്യായമായ നികുതി നൽകുക എന്നതുമാത്രം. ഇൗ നിർദേശം സാമ്പത്തികശാസ്ത്രത്തിെൻറ അടിസ്ഥാനത്തിലും സാധൂകരിക്കാനാവും. താഴെത്തട്ടിലേക്ക് കൂടുതൽ സമ്പത്ത് ഒഴുകുേമ്പാൾ അതോടൊപ്പം പാവങ്ങളുടെ ക്രയശേഷി ഉയരുകയും അത് സമ്പന്നരുടെ അടക്കം ക്ഷേമം വർധിപ്പിക്കുകയും ചെയ്യും. മറിച്ച് സമ്പത്ത് ഏതാനും പേരിൽ പരിമിതപ്പെടുന്നത് പൊതുസമൂഹത്തെയെന്നപോലെ അവരെത്തന്നെയും മുരടിപ്പിക്കും. നിർഭാഗ്യവശാൽ ഇന്ത്യയിലും അതിസമ്പന്നർക്ക് ആനുപാതികമായി നികുതി ഒടുക്കേണ്ടിവരുന്നില്ല. എന്നല്ല, സമ്പന്നരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വായ്പ എഴുതിത്തള്ളുന്നത് വികസനമായും പാവപ്പെട്ട കർഷകരുടെ വായ്പ എഴുതിത്തള്ളുന്നത് പിന്തിരിപ്പൻ ധനതന്ത്രമായും ചിത്രീകരിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കക്ഷികളുടെ നയപ്രഖ്യാപനത്തിൽ, ആർക്കൊക്കെ നികുതി ഇളവു നൽകുമെന്ന് മാത്രമല്ല, അതിസമ്പന്നർക്ക് അവർ എത്രയെത്ര തോതിൽ അധിക നികുതി ചുമത്തുമെന്നുകൂടി വ്യക്തമാക്കുന്നത് നന്ന്. പരിസ്ഥിതിപോലെ ആർഥിക പരിസ്ഥിതിയും മെച്ചപ്പെടെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxmadhyamam editorialarticleenvironmentmalayalam news
News Summary - Extra Tax to Richest Persons - Article
Next Story