ഡൽഹി വംശീയാതിക്രമ കേസും ഗുജറാത്ത് മാതൃകയിലേക്ക്
text_fieldsകഴിഞ്ഞ ഫെബ്രുവരി 23ന് തലസ്ഥാനമായ ഡൽഹിയുടെ കിഴക്കൻ പ്രദേശങ്ങളിൽ കത്തിപ്പടർന്ന വംശീയാതിക്രമത്തിനു വഴിമരുന്നിട്ടതും കലാപത്തിന് നേതൃത്വം നൽകിയതും സംഘ്പരിവാർ സംഘടനകളും നേതാക്കളുമായിരുന്നുവെന്ന് അന്നേ െവളിപ്പെട്ടതാണ്. കലാപ ശേഷം പ്രദേശം സന്ദർശിച്ച വസ്തുതാന്വേഷണസംഘങ്ങൾ ഒന്നൊന്നായി ഇത് ശരിവെച്ചു. ഡൽഹി സർക്കാറിെൻറ ന്യൂനപക്ഷ കമീഷേൻറതടക്കം നടന്ന അന്വേഷണങ്ങൾക്കുശേഷം പുറത്തുവിട്ട റിപ്പോർട്ടുകളും കലാപത്തിനു ചരടുവലിച്ചവരെയും അതിൽനിന്നു മുതലെടുപ്പു നടത്തിയവരെയും അനാവരണം ചെയ്യുന്നതായിരുന്നു. ഇതിനിടയിലും ഡൽഹി സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറയും ഇൗ വിഷയത്തിലെ സമീപനം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു.
വംശീയാതിക്രമം കത്തിയാളുേമ്പാൾ അതിനെതിരെ കൈയുയർത്താനോ സംഘർഷബാധിതപ്രദേശങ്ങൾ സന്ദർശിക്കാനോ കെജ്രിവാൾ തയാറാകാതിരുന്നത് ഏറെ വിമർശനവിധേയമായിരുന്നു. കലാപത്തിൽ അഴിഞ്ഞാടിയ സ്വന്തം പ്രവർത്തകർക്കും പ്രാദേശികനേതാക്കൾക്കും വേണ്ടി പിന്നീട് കേന്ദ്രഭരണ അധികാരം പ്രയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാൻ വഴിയൊരുക്കുകയാണ് സംഘ്പരിവാർ. ഫെബ്രുവരിയിലെ വംശീയാതിക്രമവും അതിനുമുേമ്പ ഡൽഹിയിൽ മാസങ്ങളായി നടന്നുവന്ന പൗരത്വഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കെട്ടുകയാണ് കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ചെയ്തത്. അങ്ങനെ വിദ്വേഷപ്രസംഗങ്ങളിലൂടെ കലാപത്തിനു തിരിെകാളുത്തിയവരെന്ന് മാധ്യമങ്ങൾ മുതൽ ജുഡീഷ്യറി വരെ വിരൽചൂണ്ടിയവരെ വെറുതെവിട്ട് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച യുവാക്കളെ, പ്രത്യേകിച്ച് മുസ്ലിം ചെറുപ്പക്കാരെ, പിടികൂടി കേസ് തല്ലിക്കൂട്ടുകയായിരുന്നു പിന്നീട്.
അതുമായി ബന്ധപ്പെട്ട നിയമയുദ്ധത്തെയും തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനുള്ള ഉപായങ്ങളാണിപ്പോൾ സംഘ്പരിവാർ മെനയുന്നത്. കലാപക്കേസിൽ ഡൽഹി പൊലീസിനുവേണ്ടി വാദിക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി 'സ്വന്തക്കാരെ' നിയമിക്കാനുള്ള ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജലിെൻറ നീക്കം ഇതിെൻറ ഭാഗമാണ്. ഇത് ഒടുവിൽ കെജ്രിവാളിെൻറ ആപ് ഭരണകൂടവും ലഫ്.ഗവർണറും തമ്മിെല അധികാര വടംവലിയായി മാറിയിരിക്കുന്നു. അതിെൻറ ഭാഗമാണ്, ഡൽഹി കലാപം നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ആരംഭിച്ച ബി.ജെ.പി ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും അവരാണ് കലാപത്തിെൻറ നടത്തിപ്പുകാരെന്നുമുള്ള ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിെൻറ പ്രസ്താവന.
ഡൽഹി മുഖ്യമന്ത്രിയും ലഫ്.ഗവർണറും തമ്മിെല അധികാരത്തർക്കം പുതിയതല്ല. ഇൗ വടംവലി കെജ്രിവാളിെൻറ കഴിഞ്ഞ ഉൗഴത്തിൽ ഗവർണറുടെ പടിക്കൽ സത്യഗ്രഹമിരിക്കുന്ന സ്ഥിതിയോളമെത്തിയിരുന്നു. പുതിയ വിവാദത്തിൽ, ഡൽഹി പൊലീസ് നിയന്ത്രണം കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലായിരിക്കെ അവർ കക്ഷിചേരുന്ന വംശീയാതിക്രമകേസിെൻറ നിയമനടപടികളിൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ തനിക്കാണ് അധികാരമെന്നാണ് അനിൽ ബൈജലിെൻറ നിലപാട്. ഫെബ്രുവരി 26ന് കലാപവുമായി ബന്ധപ്പെട്ട് മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവർത്തകൻ ഹർഷ് മന്ദർ ഡൽഹി ഹൈകോടതിയിൽ ഫയൽചെയ്ത ആദ്യകേസിൽ ഡൽഹി പൊലീസിനും ഡൽഹി ഗവൺമെൻറിനും വേണ്ടി ഹാജരായത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. തന്നെ ലഫ്.ഗവർണർ ശട്ടം കെട്ടിയതാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, ഡൽഹി സർക്കാറിെൻറ സ്റ്റാൻഡിങ് കോൺസൽ രാഹുൽ മെഹ്റ, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം തേടാതെ ലഫ്.ഗവർണർക്ക് അത്തരമൊരു അധികാരമില്ലെന്നു വാദിച്ചു.
അതിെൻറ ശരിതെറ്റുകളിലേക്ക് ഇപ്പോൾ തിരിയുന്നില്ലെന്നും കേസിെൻറ ഗൗരവം പരിഗണിച്ച് മേത്തയെ വാദിക്കാൻ വിടുകയാണെന്നുമായിരുന്നു അന്ന് ഡൽഹി ഹൈകോടതി നിലപാട്. പിറ്റേന്നാൾ ചീഫ്ജസ്റ്റിസിെൻറ മുന്നിൽ ഇതേ വാദം ഉയർത്തിയെങ്കിലും അദ്ദേഹം ഒന്നും പറയാതെ വിഷയം ഏപ്രിലിലേക്ക് മാറ്റിവെച്ചു. അതോടെ, ഡൽഹി പൊലീസ് പൗരത്വപ്രക്ഷോഭകരുടെ അറസ്റ്റുമായി മുന്നോട്ടുപോയി. അവരുടെ ജാമ്യം, റിമാൻഡ് തുടങ്ങിയ നടപടികളിലും സോളിസിറ്റർ ജനറലും ലഫ്.ഗവർണർ നിയോഗിക്കുന്ന മറ്റു അഭിഭാഷകരും തന്നെയാണ് ഹാജരായത്. കെജ്രിവാളോ സർക്കാറോ ഇക്കാര്യത്തിൽ വ്യക്തമായൊരു വിയോജിപ്പ് പിന്നീട് പ്രകടിപ്പിച്ചതുമില്ല. മാത്രമല്ല, മേയ് 29ന് കലാപക്കേസുകളിൽ തുഷാർ മേത്തയുടെയും അഡീഷനൽ സോളിസിറ്റർമാരായ അമൻ ലേഖി, മണീന്ദർ ആചാര്യ എന്നിവരെയും അമിത്മഹാജൻ, രജത് നായർ എന്നിവരെയും എസ്.പി.പിമാരായി ലഫ്.ഗവർണർ നിയമിച്ചത് ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജയിൻ അംഗീകരിക്കുകയും ചെയ്തു. എന്നാൽ കലാപക്കേസുകളിലേക്ക് ഇൗ അഞ്ചുപേരെ കൂടാതെ 6 പേരെ കൂടി നിയമിച്ചതോടെയാണ് പുതിയ പോര് ഉടലെടുത്തിരിക്കുന്നത്.
സംസ്ഥാന ഭരണകൂടത്തിെൻറ നിർദേശം കൂടി പരിഗണിച്ചുവേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നാണ് ആം ആദ്മി പാർട്ടി വാദം. എന്നാൽ പ്രത്യേകപദവിയുള്ള സംസ്ഥാനം മാത്രമായതിനാൽ പൊലീസ്, ക്രമസമാധാന കാര്യങ്ങളിൽ സ്വതന്ത്ര അധികാരമില്ലെന്നാണ് എതിർവാദം. അതേസമയം, ക്രിമിനൽകേസുകളിലെ അഭിഭാഷകനിയമനം കൺകറൻറ് ലിസ്റ്റിൽ വരുന്നതായതിനാൽ സംസ്ഥാനത്തോട് ആലോചിക്കണമെന്നുമുണ്ട്. വിഷയം ലഫ്.ഗവർണർ സർക്കാറിനെ അറിയിച്ചിട്ടും മറുപടി കാണാത്തതിനാൽ മുഖ്യമന്ത്രി കെജ്രിവാളിന് എഴുതുകയും ആഭ്യന്തരവകുപ്പിെൻറ ചുമതല വഹിക്കുന്ന മനീഷ് സിസോദിയയെ വിവരമറിയിക്കുകയും ചെയ്തു. അദ്ദേഹം ഇക്കാര്യത്തിൽ വിസമ്മതമറിയിക്കുകയായിരുന്നു. തുടർന്നാണ് ബി.ജെ.പിക്കെതിരെ പരസ്യമായ ആക്രമണവുമായി പാർട്ടി എം.പി സഞ്ജയ് സിങ്ങിെൻറ രംഗപ്രവേശം.
വിഷയത്തിൽ ഡൽഹിയിലെ രാഷ്ട്രീയ വടംവലിയുടെ പിന്നിൽ എന്തു തന്നെയായാലും കേസിന് തങ്ങളുടെ ചൊൽപടിയിലുള്ളവരെ എസ്.പി.പിമാരായി നിയമിക്കാനുള്ള സംഘ്പരിവാർ ഇംഗിതം നടപ്പാക്കുകയാണ് അനിൽ ബൈജൽ ചെയ്യുന്നതെന്ന് വ്യക്തമാണ്. മുമ്പ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് സംഘ്പരിവാറിെൻറ നേതൃതലത്തിലുള്ളവരെ വരെ പ്രോസിക്യൂട്ടർമാരാക്കി, നിയമത്തെ തങ്ങളുടെ വഴിയിലേക്ക് നടത്തിച്ച അതേ അട്ടിമറിയാണ് ഡൽഹി വംശീയാതിക്രമകേസിലും സംഭവിക്കാൻ പോകുന്നതെന്നും അതിെൻറ തെളിവാണ് ലഫ്.ഗവർണറുടെ എസ്.പി.പി വാഴിക്കലെന്നും ആശിഷ് ഖേതാനെപ്പോലെ ഗുജറാത്ത് വംശഹത്യയെ പിന്തുടർന്ന രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുേമ്പാൾ അധികാര കിടമത്സരത്തിനപ്പുറം വലിയ ലക്ഷ്യങ്ങളാണ് ബി.ജെ.പിയുടെ ഇൗ നീക്കത്തിനു പിന്നിലെന്നുതന്നെ ആശങ്കിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.