ആരോഗ്യമേഖല മാർക്സിയൻ സമീപനത്തെ എന്തുകൊണ്ട് അവഗണിക്കുന്നു?
text_fieldsനീതിക്കും സമത്വത്തിനും വേണ്ടി ഏറ്റവും കരുത്തോടെ നിലകൊണ്ട കാൾ മാർക്സിെൻറ 200ാം ജയന്തി ലോകം ആഘോഷിച്ചുകഴിഞ്ഞു. ജനിച്ച് രണ്ട് നൂറ്റാണ്ട് പിന്നിടുേമ്പാഴും ആ മഹാദാർശനികെൻറ ചിന്തകളുടെ പ്രസക്തി അവസാനിക്കുന്നില്ല. മൂലധനശക്തികൾ നമ്മുടെ സ്വകാര്യ ഇടങ്ങൾ പോലും കവർന്നെടുക്കുകയും നമ്മുടെ നിലനിൽപ്പിനെ പോലും നിഷേധിക്കുകയും ചെയ്യുന്ന വർത്തമാനഘട്ടത്തിൽ നമ്മുടെ മനഃസാക്ഷിയെ വിപ്ലവത്കരിച്ചുകൊണ്ട് ആ ശബ്ദം മുഴങ്ങുന്നു.
സാമൂഹിക സമത്വം, സാമൂഹികനീതി എന്നിവക്ക് മാർക്സിയൻ സിദ്ധാന്തം നിർണായക പ്രാധാന്യം കൽപിക്കുന്നു. സാമ്പത്തിക അസമത്വവും സ്വകാര്യ സ്വത്തുമാണ് സാമൂഹിക അനീതിയുടെ നാരായവേരെന്ന് മാർക്സ് നിരീക്ഷിക്കുകയുണ്ടായി. സാമൂഹികനീതിയെ സംബന്ധിച്ച പഠനാന്വേഷണങ്ങൾക്കിടയിൽ ഇൗയിടെയാണ് ഞാൻ മാർക്സുമായി ബന്ധപ്പെട്ട ആ പുസ്തകം കെണ്ടത്തിയത്. Shifting Para digms in Public Health: From Holism to Individualism എന്ന പുസ്തകം മാർക്സിയൻ സിദ്ധാന്തങ്ങളെ അഗാധമായി സ്പർശിക്കുന്ന കൃതിയാണ്. ഗ്രന്ഥകാരൻ മഗധ സർവകലാശാലയിലെ മനഃശാസ്ത്ര വകുപ്പിലെ ഡോ. വിജയ്കുമാർ യാദേവേന്ദു. പൊതുജനാരോഗ്യരംഗത്തെ സൈദ്ധാന്തിക വ്യതിയാനങ്ങളെ^സമഗ്രതയിൽനിന്ന് വ്യക്തിയിലേക്ക് ചുരുക്കുന്ന മാറ്റത്തെ ^ മാർക്സിയൻ വിശകലന പദ്ധതിയിലൂടെ അപഗ്രഥിക്കാനാണ് ഇൗ കൃതിയിൽ ഗ്രന്ഥകാരൻ നടത്തുന്നത്.
സമൂഹത്തിെൻറ മൊത്തം ആരോഗ്യം ഉറപ്പുവരുത്തുന്നതിലായിരുന്നു പുരാതനകാലത്തെ സമൂഹങ്ങൾ ശ്രദ്ധയൂന്നിയത്. വ്യക്തികളെ സമൂഹത്തിെൻറ ഘടകമായി അവർ വിലയിരുത്തി. എന്നാൽ ആധുനിക ശാസ്ത്രത്തിെൻറ കടന്നുവരവോടെ ഇൗ സ്ഥിതിയിൽ മാറ്റം സംഭവിച്ചു. ശാസ്ത്രം രോഗനിർണയങ്ങളിൽ വ്യക്തികൾക്കാണ് പ്രാധാന്യം നൽകിയത്. വ്യക്തിയുെട ആരോഗ്യത്തെ ശാസ്ത്രം നാഡീവ്യൂഹങ്ങളിലേക്കും ജീവശാസ്ത്രത്തിലേക്കും വെട്ടിച്ചുരുക്കി. ശരീരത്തിെൻറ കോശം, തന്മാത്ര, ജീൻ തുടങ്ങിയ ഉപവ്യവസ്ഥകൾക്ക് ശാസ്ത്രത്തിൽ പ്രാമുഖ്യം ലഭിച്ചു. ഇൗ ഉപവ്യവസ്ഥകളിലൊന്നിൽ സംഭവിക്കുന്ന തകരാറ് മാത്രമാണ് രോഗകാരണം എന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതി.
മറുവശത്ത് ഗ്രീക് നാഗരികത ഉൾപ്പെടെയുള്ള പുരാതന സംസ്കാരങ്ങളും വർത്തമാന സമൂഹത്തിലെ ചില സംസ്കൃതികളും വ്യക്തിഗത പരിഗണനകൾക്കുപകരം സമസ്തതലത്തിലുള്ള സമീപനമാണ് ആരോഗ്യപ്രശ്നങ്ങളിൽ സ്വീകരിച്ചുവന്നത്. ഒരു ജനതയുടെ ആരോഗ്യം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി അവർ വിലയിരുത്തി. ശാരീരിക ജീവശാസ്ത്ര കാരണങ്ങൾക്കുപുറമെ മാനസികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ഘടകങ്ങൾ രോഗചികിത്സയിൽ പരിഗണിക്കപ്പെടണമെന്ന ഹോളിസ്റ്റിക് സമീപനമാണ് അവരുടെ സമീപനത്തിെൻറ അടിത്തറ. എന്നാൽ, ഇത്തരമൊരു ഹോളിസ്റ്റിക് സമീപനം ആധുനിക സമൂഹത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വ്യക്തികൾ കോശങ്ങളുടെയും രക്താണുക്കളുടെയും ജീനുകളുടെയും സാകല്യമായി ന്യൂനീകരിക്കപ്പെടുന്നതിെൻറ പ്രത്യാഘാതമാണിത്. തദ്ഫലമായി ഒൗഷധമേഖലയിൽ വ്യക്തികൾക്കുവേണ്ടിയുള്ള ഗവേഷണങ്ങൾ വർധമാനമായ തോതിൽ വ്യാപിക്കുന്നു. നിത്യേന പുതിയ ഒൗഷധച്ചേരുവകൾ കണ്ടെത്തപ്പെടുന്നു. സമീപനത്തിലെ ഇൗ ലഘൂകരണം സാമൂഹിക അസമത്വങ്ങൾ വർധിക്കാനും വഴിയൊരുക്കുന്നു.
മനുഷ്യകുലത്തിെൻറ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വൈദ്യശാസ്ത്രം നൽകിയ സംഭാവനങ്ങളെ വിലകുറച്ചു കാണേണ്ടതില്ല. ഇന്ത്യയെപോലുള്ള വികസ്വര രാജ്യങ്ങളിൽ ശരാശരി ആയുർദൈർഘ്യത്തെ 22 വർഷത്തിൽനിന്ന് 66 വയസ്സിലേക്ക് പോയ നൂറ്റാണ്ടിൽ തന്നെ ഉയർത്താൻ സാധിച്ചത് ശാസ്ത്രത്തിെൻറ വാഴ്ത്തപ്പെടേണ്ട നേട്ടം തന്നെ. എന്നാൽ, വികസ്വര രാജ്യങ്ങളിലെ പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിൽ ഭക്ഷ്യലഭ്യത, മികച്ച പാർപ്പിടങ്ങൾ, കുടിവെള്ള വിതരണം, ജീവിതനിലവാരത്തിലെ ഉയർച്ച എന്നിവക്കും സുപ്രധാന പങ്കുള്ളതായി സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഘടകങ്ങളെ പൂർണമായി അവഗണിച്ച് സർവാഭിനന്ദനങ്ങളും വൈദ്യശാസ്ത്രജ്ഞർക്കുമേൽ ചൊരിയുന്നത് അർഥശൂന്യം മാത്രം.
എയ്ഡ്സിെൻറ വ്യാപനം, ക്ഷയരോഗത്തിെൻറയും മലേറിയയുടെയും രണ്ടാംവരവ് തുടങ്ങിയവ വൈദ്യശാസ്ത്രത്തിലുള്ള അതിരുകടന്ന വിശ്വാസത്തിന് ഇളക്കം തട്ടിച്ചതായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമേഖലയിൽ കടുത്ത അസമത്വം കൊടികുത്തിവാഴുന്നതിെൻറ ഉദാഹരണങ്ങളും അദ്ദേഹം നിരത്തുന്നു. ആരോഗ്യമേഖലയിലെ അസമത്വം സാമൂഹിക അസമത്വത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ദരിദ്രർക്ക് വൻകിട ചികിത്സകൾ സദാ നിഷേധിക്കപ്പെടുന്നു. ശുദ്ധമായ കുടിനീർ, സുരക്ഷിതമായ വീടുകൾ തുടങ്ങിയവ നിസ്വർക്ക് സ്വപ്നങ്ങൾ മാത്രമാണ്.
രോഗം തെൻറ ശരീരത്തിെൻറ മാത്രം പ്രശ്നമാണെന്ന ബോധം രോഗിയിൽ നിരന്തരം സന്നിവേശിക്കപ്പെട്ടതിനാൽ ഒൗഷധം മാത്രമാണ് ശരണമെന്ന തെറ്റായ ചിന്തയും രോഗിയിൽ അങ്കുരിക്കുന്നതായി വിജയ്കുമാർ ചൂണ്ടിക്കാട്ടുന്നു. ഒൗഷധ കമ്പനികളുടെ വ്യാപനത്തിെൻറയും ലാഭക്കൊയ്ത്തിെൻറയും പ്രധാന അടിത്തറ ഇത്തരം അവബോധങ്ങളായതിനാൽ മരുന്നു വ്യവസായം ഏറ്റവും വിജയകരമായ ബിസിനസ് സംരംഭമായി കലാശിച്ചുകൊണ്ടിരിക്കുന്നു.
പിന്നാക്കരാജ്യങ്ങൾക്ക് ഫണ്ട് നൽകുന്ന െഎ.എം.എഫ്, വേൾഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ സാമൂഹിക അസമത്വത്തെ തന്നെയാണ് ശക്തിപ്പെടുത്തുന്നതെന്ന ഗ്രന്ഥകാരെൻറ നിരീക്ഷണം ശ്രദ്ധാർഹമാണ്. പൊതുജനാരോഗ്യത്തിനുള്ള ഫണ്ടുകൾ വെട്ടിക്കുറക്കാനും ക്ഷേമരാഷ്ട്ര സങ്കൽപത്തെ പാടെ കൈയൊഴിയാനുമാണ് ഇൗ ഭീമന്മാർ രാഷ്ട്രങ്ങളെ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ദരിദ്രർക്ക് ചികിത്സാ പദ്ധതികൾ നിഷേധിക്കപ്പെടുന്ന ദുരവസ്ഥയാകും ഇത്തരം സഹായപദ്ധതികളുടെ പ്രത്യാഘാതം. നവ ഉദാരീകരണ നയം ദരിദ്രർക്ക് നൽകുന്നത് കൂടുതൽ ദാരിദ്ര്യമാണെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.