ഏകോപനമുണ്ടായിരുന്നെങ്കിൽ നാശനഷ്ടം കുറഞ്ഞേനെ
text_fieldsകേന്ദ്ര ജല കമീഷൻ, ഇന്ത്യൻ കാലാവസ്ഥ വകുപ്പ് തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളുടെയും പ്രവചനങ്ങളുടെയും അടിസ്ഥാനത്തിൽ മുന്നൊരുക്കം നടത്തിയിരുെന്നങ്കിൽ ഒഴിവാക്കപ്പെടുന്നതായിരുന്നു നാശനഷ്ടങ്ങൾ. ഇടുക്കി മേഖലയിലടക്കം മഴ വരുമെന്നും അണക്കെട്ട് നിറയുമെന്നും മുൻകൂട്ടി മനസ്സിലാക്കാമായിരുന്നു. സാേങ്കതികവിദ്യകൾ ഇത്രയേറെ വികസിച്ച ഇക്കാലത്ത് വിവരങ്ങൾ ലഭിക്കാൻ തടസ്സമില്ല. അത് മുൻകൂട്ടി കണ്ട് രണ്ടാഴ്ച മുമ്പ് ചെറിയ അളവിൽ അണക്കെട്ടിെൻറ ഷട്ടറുകൾ ഉയർത്തിയിരുെന്നങ്കിൽ പെരിയാർ തീരത്തെ ജനങ്ങൾ ഇത്രയേറെ പരിഭ്രാന്തരാകില്ലായിരുന്നുവെന്നുവേണം കരുതാൻ.
മുൻകരുതലിെൻറ അഭാവം
1992ന് ശേഷമാണ് ഇടുക്കിയുടെ ചെറുതോണി ഷട്ടറുകൾ തുറന്നത്. വലിയ ജലാശയത്തിെൻറ ഷട്ടറുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കേണ്ടതുണ്ടെന്നതും മറുവശം. അഞ്ച് ഷട്ടറുകളും തുറന്നതോടെ വലിയ അളവിലാണ് വെള്ളം ഒഴുകിയെത്തിയത്. മലവെള്ളപ്പാച്ചിലിെൻറ പ്രതീതിയുണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും കൃഷി നശിച്ചു. വീടും റോഡും പാലവും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു. പെരിയാറിെൻറ തീരം ആശങ്കയിലായി. എന്നാൽ, നേരേത്ത മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവാക്കപ്പെടുമായിരുന്നു. ഇതു തന്നെയാണ് കുട്ടനാടിെൻറ കാര്യത്തിലും. മഴക്കാലത്തിനുമുമ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുെട നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോഗം ചേർന്ന് റിപ്പോർട്ടുകൾ വിലയിരുത്തുകയും മുന്നൊരുക്കം നടത്തുകയും വേണം. മാറ്റി പാർപ്പിക്കേണ്ടവരുണ്ടെങ്കിൽ അത് ചെയ്യണം. മഴ മാത്രമല്ല, ഉരുൾപ്പൊട്ടലും കടൽേക്ഷാഭവും ഒക്കെ മുന്നിൽ കാണണം.
1924 പ്രളയത്തെയും കവച്ചുവെച്ചു
മലയാളികളുടെ ഒാർമയിലെ ഏറ്റവും വലിയ പ്രളയം 1924ലേതാണ്. മലയാള മാസം 1099ൽ ആയിരുന്നതിനാലാണ് 99ലെ വെള്ളപ്പൊക്കമെന്ന് അറിയപ്പെടുന്നത്. 99ലെ വെള്ളപ്പൊക്കത്തെ മറികടക്കുന്ന തരത്തിലാണ് ഇത്തവണ പ്രളയമുണ്ടായത്. അത്രക്ക് തീവ്രതയുണ്ടായിരുന്നതു കൊണ്ടാണ് ഇത്രയേറെ ജില്ലകളെ ബാധിച്ചത്. പ്രളയം സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ കേന്ദ്ര ജലകമീഷന് സംവിധാനമുണ്ട്. കാലാവസ്ഥ വകുപ്പ് മഴയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നു. വേണമെങ്കിൽ മുൻകരുതൽ എടുക്കാമായിരുന്നു. ഡാം സുരക്ഷ അതോറിറ്റി, വൈദ്യുതി ബോർഡ്, ജലവിഭവ വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ദുരന്തത്തിെൻറ ആഘാതം കുറക്കാൻ കഴിയുമായിരുന്നു.
ആദ്യ പരിഗണന ജനസുരക്ഷക്ക്
ജനങ്ങളുടെ സുരക്ഷക്കാണ് മുൻഗണന നൽകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ദുരന്ത ബാധിത ജില്ലകളിലെ ജനപ്രതിനിധികൾ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഏതൊക്കെ രീതിയിൽ സുരക്ഷ ഒരുക്കാൻ കഴിയുമെന്ന് ചർച്ചചെയ്യണം. അവരെയും ദുരന്തനിവാരണ ആസൂത്രണത്തിെൻറ ഭാഗമാക്കണം. സഹകരണ സംഘങ്ങൾ, സർക്കാർ ഇതര ഏജൻസികൾ, മാധ്യമങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാവർക്കും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയണം. ഇനിയൊരു ദുരന്തമുണ്ടാകാതിരിക്കാൻ സർക്കാറും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയടക്കം ജനപ്രതിനിധികളും മുേന്നാട്ടുവരണം. അവർക്ക് ആവശ്യമായ പരിശീലനം നൽകണം.
ദുരന്തനിവാരണ സേന വേണം
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ബറ്റാലിയൻ കേരളത്തിന് അനുവദിക്കണം. 12 ബറ്റാലിയനാണ് ആകെയുള്ളത്. അടുത്തിടെ നാല് ബറ്റാലിയനുകളും അനുവദിച്ചിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ സ്ഥാപിച്ചാൽ വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിയും. സംസ്ഥാന സർക്കാറിനു കീഴിൽ ദുരന്തനിവാരണ സേന ആരംഭിക്കുന്നതിനെക്കുറിച്ച് നേരത്തേ ചർച്ച നടന്നതാണ്. പൊലീസ് സേനാംഗങ്ങൾ, ഫയർഫോഴ്സ് അംഗങ്ങൾ, വിമുക്ത ഭടന്മാർ തുടങ്ങിയവരെ ഉൾെപ്പടുത്തിയായിരിക്കണം സംസ്ഥാന ദുരന്തനിവാരണ സേന.
ഇവർക്ക് ആവശ്യമായ പരിശീലനം നൽകിയാൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. എല്ലാ ജില്ലകളിലും ദുരന്തനിവാരണ രേഖ തയാറാക്കിയിട്ടുണ്ട്. ഏതൊക്കെ ദുരന്തങ്ങൾ, ഏതൊക്കെ പ്രദേശങ്ങളിൽ തുടങ്ങിയ കാര്യങ്ങളിൽ കൃത്യതയും വ്യക്തതയും വേണം. അതിെൻറ അടിസ്ഥാനത്തിൽ റിസ്ക് പ്ലാൻ തയാറാക്കണം. ഒാഖി, കടലാക്രമണം, ഉരുൾപൊട്ടൽ, മലയിടിച്ചിൽ, പ്രളയം തുടങ്ങിയവയൊക്കെ ഏങ്ങനെ നേരിടണമെന്ന സമഗ്രമായ ബോധവത്കരണവും വേണം. കുടുംബശ്രീ, അംഗൻവാടി, ആശ പ്രവർത്തകർ തുടങ്ങി സംസ്ഥാനത്തിന് ഒേട്ടറെ വിഭവശേഷിയുണ്ട്. അവരെയൊക്കെ ബോധവത്കരണത്തിന് പ്രയോജനപ്പെടുത്തണം. മാധ്യമങ്ങളെയും ഉപയോഗിക്കണം.
പാലം, കെട്ടിടങ്ങൾ, റോഡ് തുടങ്ങി പുതിയ പദ്ധതികൾ വരുേമ്പാൾ അതിൽ ദുരന്ത നിവാരണവും ഒരു ഘടകമാക്കണം. ദുരന്ത മേഖലയിലാണോ എന്നതും പരിശോധിക്കപ്പെടണം. ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വികസനപദ്ധതികൾ ദുരന്തത്തിൽ ഇല്ലാതാകും. ദുരന്ത നിവാരണത്തെ മുൻഗണന പട്ടികയിൽ കൊണ്ടുവരണം.
(ദേശീയ ദുരന്തനിവാരണ സമിതിയംഗമായിരുന്ന ലേഖകൻ യൂനിസെഫിലും പ്രവർത്തിച്ചിരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.