അസം: ഒറ്റമൂലിക്കു പകരം മാരകവിഷം
text_fieldsവടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ പൗരത്വ സ്ഥിരീകരണ പ്രക്രിയ മൂന്നുവർഷം നീണ്ട ഭാരിച്ച ദൗത്യമായിരുന്നു. ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) തയാറാക്കുന്നതിൽ 55,000 ഉദ്യോഗസ്ഥർ പങ്കാളികളായി. ഒടുവിൽ ഇക്കഴിഞ്ഞ ജൂലൈ 30ന് അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ 40 ലക്ഷത്തിലേറെ പേർ പട്ടികക്ക് പുറത്തായിരുന്നു. ഇവർ ഇന്ത്യൻ പൗരന്മാരല്ലെന്നാണ് ഇതിെൻറ ആത്യന്തികസാരം, അഥവാ ‘രാജ്യഹീനർ’. എന്നാൽ പൗരത്വം സ്ഥിരീകരിക്കാൻ ഫോറിനേഴ്സ് ൈട്രബ്യൂണൽ വഴി അവസരം നൽകാമെന്ന് എൻ.ആർ.സി അധികാരികൾ വാക്കുനൽകുന്നു.
കുടിയേറ്റവിരുദ്ധ രാഷ്ട്രീയം
കുടിയേറ്റവിരുദ്ധ മനോഭാവം അസമിൽ വേരൂന്നിയിട്ട് നൂറ്റാണ്ടെങ്കിലും പിന്നിടുകയാണ്. അസമിലെ പ്രകൃതിസമ്പത്തും ഫലഭൂയിഷ്ഠമായ മണ്ണും ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾക്ക് ശക്തമായ പ്രലോഭനങ്ങളായിരുന്നു. ഇൗ പ്രലോഭനം മൂലമായിരുന്നു അവർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കുടിയേറ്റ തൊഴിലാളികളെ ഇൗ മണ്ണിലേക്ക് ആനയിച്ചത്. ജനസംഖ്യാധിക്യമുള്ള ബംഗാളിൽനിന്നായിരുന്നു കൂടുതൽ കുടിയേറ്റക്കാർ അസമിലേക്ക് ചേക്കേറിയത്. കൂടുതൽ ഭക്ഷ്യവിളകൾ കൃഷിചെയ്ത് കൂടുതൽ ലാഭം കൊയ്യാനുള്ള കൊളോണിയൽ പദ്ധതിയുടെ ഭാഗമായാണ് ഭൂരിപക്ഷം ബംഗാളികളും അസമിൽ എത്തിച്ചേർന്നത്.
ബ്രഹ്മപുത്ര താഴ്വരയിൽ അധിവാസമുറപ്പിച്ച മുസ്ലിം കുടിയേറ്റക്കാർ അസമി ഭാഷ സ്വായത്തമാക്കിയെന്നു മാത്രമല്ല അസമിലെ സംസ്കാരവുമായി ഇഴുകിച്ചേരാനും സന്നദ്ധരായി. ബംഗാളി െഎഡൻറിറ്റി ഉപേക്ഷിച്ച അവർ തദ്ദേശ സമൂഹത്തിെൻറ ഭാഗമായി പരിണമിച്ചു. എന്നാൽ, കുടിയേറ്റത്തെ ആശങ്കയോടെയാണ് അസമികൾ വീക്ഷിച്ചത്. സ്വന്തം മണ്ണു മാത്രമല്ല സ്വത്വം പോലും കുടിയേറ്റക്കാർ റാഞ്ചിയെടുക്കുമെന്ന് അവർ ഭീതിപൂണ്ടു. ഇത്തരം ഭയാശങ്കകൾ പരസ്പര ശണ്ഠകൾക്കും സംഘർഷങ്ങൾക്കും നിമിത്തമായി. 1920കളിൽ ഇത്തരം നിരവധി സംഘർഷങ്ങൾക്ക് അസം വേദിയായി. 1940കളിൽ മുസ്ലിംലീഗ് നേതാവ് സയ്യിദ് സഅദുല്ലയെ തൂത്തെറിഞ്ഞ് കോൺഗ്രസ് നേതാവ് ഗോപിനാഥ് ബോർദോലോയ് അസമിെൻറ ഭരണച്ചുമതല ഏറ്റെടുത്തതോടെ ഏറ്റുമുട്ടലുകൾ കൂടുതൽ വ്യാപകമായി.
അനധികൃത കുടിയേറ്റക്കാർ എന്ന് മുദ്രയടിച്ച് ആയിരക്കണക്കിന് മുസ്ലിം കർഷകരെ ഗോപിനാഥ് ആട്ടിയോടിച്ചതായിരുന്നു സംഘർഷങ്ങളുടെ പ്രധാന കാരണം. വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ട ഇൗ സംഭവം ഇന്ത്യയിൽ ഒന്നടങ്കംതന്നെ വർഗീയ ചിന്തകൾക്ക് ആക്കം പകർന്നു. ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി. സ്വാതന്ത്ര്യലബ്ധിയോടെ മുസ്ലിം കർഷക കുടിയേറ്റം നിലച്ചതായി ചരിത്രകാരനും കവിയുമായ അമലേന്ദുഗുഹ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, സംഘർഷങ്ങൾ പിെന്നയും തുടർന്നു.സ്വാതന്ത്ര്യലബ്ധിക്കുശേഷം മുസ്ലിംകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. പല മുസ്ലിം കുടുംബങ്ങളും ചിന്നിച്ചിതറി അഭയാർഥികളായി മാറി. ആയിരക്കണക്കിന് കുടുംബങ്ങൾ രാജ്യംവിട്ട് കിഴക്കൻ പാകിസ്താനിലേക്ക് ചേക്കേറി. എന്നാൽ നെഹ്റു-ലിയാഖത്ത് ഉടമ്പടി പ്രകാരം പല കുടുംബങ്ങൾക്കും തിരിച്ചെത്താൻ സാധിച്ചു. 1951ൽ ആദ്യത്തെ പൗരത്വപ്പട്ടിക തയാറാക്കലിന് തുടക്കമിട്ടു. പക്ഷേ ഇൗ പദ്ധതി നിരവധി സംഘർഷങ്ങൾക്ക് വഴിതെളിച്ചു.
പൗരത്വ രജിസ്ട്രേഷൻ
മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളും ലഹളയും നിർബാധം തുടർന്നു. ആയിരക്കണക്കിന് മുസ്ലിംകൾ പ്രോസിക്യൂഷൻ എന്ന നിയമവേട്ടക്കിരയായി തുറുങ്കിലടക്കപ്പെട്ടു. യഥാർഥ പ്രതികൾക്ക് നിയമപരിരക്ഷ ലഭിച്ചു. ഒറ്റയടിക്ക് 3000 മുസ്ലിംകൾ കൂട്ടക്കൊലക്കിരയായ ‘നെല്ലി’ കുരുതിയുടെ അന്വേഷണ കമീഷൻ റിപ്പോർട്ട് നാളിതുവരെ പുറത്തുവിടാൻ മാറിമാറിവന്ന ഭരണകൂടങ്ങൾ തയാറായില്ല.
മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ 1985ൽ സംസ്ഥാന-കേന്ദ്രസർക്കാറുകളും അസം കലാപകാരികളും സന്ധിയിൽ ഒപ്പുവെച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാൻ വ്യവസ്ഥചെയ്യുന്നതായിരുന്നു ഇൗ ഉടമ്പടി. ഇപ്പോഴത്തെ പൗരത്വ രജിസ്ട്രേഷെൻറ ഉൽപത്തി ഇൗ കരാറിലാണെന്നുപറയാം. അവിരാമം തുടരുന്ന സംഘർഷങ്ങൾക്കും വിവേചനങ്ങൾക്കും തടയിടാൻ പൗരത്വ രജിസ്ട്രേഷൻ വഴിയൊരുക്കുമെന്ന പ്രത്യാശയിൽ മുസ്ലിംകൾ ആ നടപടിക്ക് സമ്മതം നൽകി.
വിവേചനവും പുറന്തള്ളലും
പ്രതീക്ഷകൾക്ക് വിരുദ്ധമായത് സംഭവിച്ചു. ദേശീയ പൗരത്വ രജിസ്ട്രേഷനും മുസ്ലിം വിവേചനത്തിന് മറ്റൊരു ചട്ടുകമായി കലാശിച്ചു. മുൻവിധികളോടെ പെരുമാറിയ ഉദ്യോഗസ്ഥർ നൂറ്റാണ്ട് പഴക്കമുള്ള കുടുംബങ്ങളെ പോലും അനധികൃതരായി പ്രഖ്യാപിച്ചു. എൻ.ആർ.സിയിൽ രജിസ്റ്റർ ചെയ്യാൻ അസമിലെ മുഴുവൻ ജനതയും നിർബന്ധിക്കപ്പെട്ടു. മുസ്ലിംകൾക്കും നിർധനരായ ഹിന്ദു കുടുംബങ്ങൾക്കും കർശനമായ പരിശോധനാ നടപടികൾക്ക് വിധേയരാകേണ്ടിവന്നു. മുസ്ലിംകെളയും ബംഗാളി ഹിന്ദുക്കെളയും പുറന്തള്ളാൻ എൻ.ആർ.സി ഉദ്യോഗസ്ഥർ മറ്റ് കർക്കശ വ്യവസ്ഥകളും നടപ്പാക്കി. സംശയിക്കപ്പെടുന്നവരെ ഡി-വോേട്ടഴ്സ് എന്ന പട്ടികയിൽ തള്ളി വോട്ടവകാശം നിഷേധിച്ചു. 1.2 ലക്ഷത്തിലേറെ പേരും ഇത്തരം ഡി-വോേട്ടഴ്സാണ്. ഇവരുടെ കേസുകൾ ഇപ്പോഴും ഫോറിനേഴ്സ് ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്നു. തുടക്കത്തിൽ രേഖകൾക്കെല്ലാം അംഗീകാരം നൽകിയിരുന്ന എൻ.ആർ.സി പിന്നീട് രേഖകൾ തള്ളാൻ തുടങ്ങി. നിക്ഷിപ്ത താൽപര്യക്കാരായ അധികാരികളുടെ നിർദേശപ്രകാരമായിരുന്നു ഇത്തരം നിരാകരണങ്ങൾ. ഇന്ത്യൻ പൗരന്മാരുടെ യഥാർഥ ദുരിതങ്ങൾ മൂടിവെക്കാനും മുസ്ലിംകളോട് ശത്രുത പുലർത്തുന്ന ഭരണകൂടത്തിെൻറയും വംശീയ സംഘടനകളുെടയും താൽപര്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു എൻ.ആർ.സിയുടെ വിവേചനങ്ങൾ.
നിർധനരും മുൻകലാപങ്ങളിൽ ഇരകളാക്കപ്പെട്ടവരുമായ മുസ്ലിംകളെ കുടുതൽ ദുരിതങ്ങളിലേക്ക് തള്ളിവീഴ്ത്തുന്ന, ദീർഘകാല പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന നടപടിക്രമങ്ങളാണ് എൻ.ആർ.സി കൈക്കൊണ്ടിരിക്കുന്നതെന്ന് സാമാന്യ നിരീക്ഷണത്തിലൂടെ അനായാസം വ്യക്തമാക്കുന്നു. ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവർക്ക് അവസാനമായി പരാതികളുമായി ഫോറിനേഴ്സ് ട്രൈബ്യൂണലിനെ സമീപിക്കാൻ അവസരം ലഭിച്ചേക്കാം. എന്നാൽ വിദേശി-സ്വദേശി നിർണയം നടത്തുന്ന ഇൗ ട്രൈബ്യൂണലിൽനിന്ന് നീതി പ്രതീക്ഷിക്കാനാകുമോ? കടുത്ത പക്ഷപാതവും മുൻവിധികളും മുദ്രയാക്കിയ ഇത്തരമൊരു ട്രൈബ്യൂണൽ വേറെ കാണില്ല. ഫോറിനേഴ്സ് ട്രൈബ്യൂണലിനു മുമ്പാകെ പരാജയപ്പെടുന്ന വ്യക്തികളുടെ പൗരത്വം എന്നന്നേക്കുമായി പൂർണമായി നഷ്ടപ്പെടും. പ്രവചനാതീതമായിരിക്കും അതിെൻറ പ്രത്യാഘാതം. വിവേകശൂന്യവും പക്ഷപാതപരവുമായ നടപടികൾമൂലം പൗരത്വം നഷ്ടപ്പെടുന്ന ഇൗ മനുഷ്യപ്പറ്റങ്ങളെ ഇനി എന്തു ചെയ്യും. അയൽരാജ്യങ്ങൾ അവരെ സ്വീകരിക്കുമെന്ന് കരുതുകവയ്യ. അപ്പോൾ ഏതെങ്കിലും തടങ്കൽപാളയങ്ങളിൽ അവരെ അടക്കുക എന്നതാണ് അധികൃതർക്ക് മുമ്പാകെയുള്ള ഏക പോംവഴി.
അസമിൽ നിലവിലുള്ള ആറ് ജയിലുകളും അന്തേവാസികളുടെ ബാഹുല്യത്താൽ ശ്വാസംമുട്ടിക്കൊണ്ടിരിക്കുന്നു. ഏഴാമതൊന്ന് ഗോൽപാറയിൽ നിർമാണത്തിലിരിക്കുന്നു. ഇൗ ഭീമൻ തടവറയുടെ നിർമാണം എപ്പോൾ പൂർത്തീകരിക്കും. ഇപ്രകാരം തുറുങ്കിലടക്കപ്പെടുന്ന ‘പൗരത്വഹീനർക്ക്’ സിവിൽ രാഷ്ട്രീയാവകാശങ്ങളൊന്നടങ്കം നഷ്ടമാകും. സ്വത്തവകാശം പോലും നഷ്ടപ്പെടുന്ന ഇൗ മനുഷ്യഗണങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലേക്കുപോലും കുടിയേറാനാകാത്ത അവസ്ഥ സംജാതമാകും. ഇവരുടെ ബയോമെട്രിക് രേഖകൾ മരവിപ്പിക്കപ്പെടുന്നതിനാൽ പുതിയ െഎ.ഡി ആധാർകാർഡുകൾ സ്വന്തമാക്കുക അസാധ്യമാകും. അെത, അസമിലെ ദശലക്ഷങ്ങളെ അതിദയനീയമായ ആത്മസംഘർഷങ്ങളും സ്വത്വനഷ്ടവുമാണ് കാത്തിരിക്കുന്നത്.
(അസമിലെ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.