Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightനീറുന്ന ഓര്‍മയില്‍ ...

നീറുന്ന ഓര്‍മയില്‍ കുവൈത്ത്

text_fields
bookmark_border
നീറുന്ന ഓര്‍മയില്‍  കുവൈത്ത്
cancel
കുവൈത്ത് സിറ്റി: 1990 ആഗസ്റ്റ് രണ്ടിൻെറ നീറുന്ന ഓ൪മകൾ കുവൈത്തികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. സ്വതന്ത്ര-പരമാധികാര രാജ്യമായ കുവൈത്തിൻെറ മണ്ണിലേക്ക് അയൽ രാജ്യമായ ഇറാഖിൽ നിന്ന് സദ്ദാം ഹുസൈൻെറ സൈന്യം ഇരച്ചുകയറിയ ദിനം. രാജ്യത്തെ തക൪ത്ത് തരിപ്പണമാക്കാനുള്ള ഏകാധിപതിയുടെ ശ്രമം സഖ്യ സൈന്യത്തിൻെറ പിന്തുണയോടെ കുവൈത്തി ജനത ചെറുത്തുതോൽപിക്കുകയായിരുന്നു. ഈ കൊടുംപാതകം സദ്ദാമിൻെറ അധികാര സിംഹാസനം നഷ്ടപ്പെടുത്തി. ഒടുവിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈകൊണ്ട് മരണവും.
ലോകഭൂപടത്തിൽനിന്ന് കുവൈത്ത് എന്ന രാജ്യത്തെ· തന്നെ മായ്ച്ചുകളയുകയെന്ന വ്യാമോഹത്തോടെയാണ് സദ്ദാമിൻെറ ടാങ്കുകൾ 1990 ആഗസ്റ്റ് രണ്ടിന് കുവൈത്തിൻെറ നിയന്ത്രണഭൂമിയിലേക്ക് ഇരമ്പിക്കയറിയത്. കുവൈത്തിനെ ഇറാഖിൻെറ 19ാമത് ഗവ൪ണറേറ്റ് ആക്കുകയായിരുന്നു സദ്ദാമിൻെറ ലക്ഷ്യം.
അയൽരാജ്യത്തിൻെറ രക്തദാഹത്തിനു മുന്നിൽ കനത്ത നഷ്ടമാണ് കുവൈത്തിനുണ്ടായത്. രാജ്യത്തിൻെറ ശകതിസ്രോതസ്സായ എണ്ണക്കിണറുകൾ തേടിപ്പിടിച്ച് തീയിട്ട ഇറാഖ് സൈന്യം കുവൈത്തിൻെറ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കാനാണ് ഉന്നമിട്ടത്. 700ഓളം എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിൻെറ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ആ ദിനങ്ങൾ ഒട്ടുമിക്ക പ്രവാസികളുടെയും മനസ്സിൽ ഇപ്പോഴും മായാതെയുണ്ട്. സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് നഷ്ടമായപ്പോൾ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്.
2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തക൪ത്തു തരിപ്പണമാക്കി. എണ്ണക്കിണറുകൾ തീയിട്ടു നശിപ്പിച്ചപ്പോൾ കറുത്ത പുക ആകാശം മുട്ടെ ഉയ൪ന്നു. നൂറുകണക്കിന് കെട്ടിടങ്ങൾ ബുൾഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തിൽനിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അവ൪ക്ക് എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിച്ചു.
അധിനിവേശം നടന്ന് മണിക്കൂറുകൾക്കകം ഐക്യരാഷ്ട്രസഭ രക്ഷാസമിതി 660ാം പ്രമേയത്തിലൂടെ നിബന്ധനകളില്ലാതെ പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്ന സദ്ദാം കൂടുതൽ ആക്രമണങ്ങളഴിച്ചുവിടുകയായിരുന്നു. യു.എൻ ചാ൪ട്ടറിൻെറ ഏഴാം ചാപ്റ്റ൪ പ്രകാരം അനുമതി ലഭിച്ചതിനെത്തുട൪ന്ന് അമേരിക്കയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സഖ്യസേനയാണ് ഒടുവിൽ 1991 ജനുവരി 16ന് കുവൈത്തിൻെറ രക്ഷക്കെത്തിയത്. കുവൈത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് 1990 നവംബ൪ 29ന് ഐക്യരാഷ്ട്രസംഘടന നൽകിയ താക്കീത് അന്ത്യശാസനാ സമയപരിധിയായ 1991 ജനുവരി 15നും സദ്ദാം ഹുസൈൻ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് യുദ്ധം തുടങ്ങിയത്. സൗദി അറേബ്യയിലും മറ്റും താവളമൊരുക്കി സഖ്യസേന ഇറാഖിനെ ആക്രമിക്കുകയായിരുന്നു.
അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ സഖ്യസേനയിൽ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. കുവൈത്തിൽ നടത്തിയ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങളിൽ വികാരമുണ൪ന്നപ്പോൾ ബന്ദികളാക്കപ്പെട്ട പാശ്ചാത്യരെ ഉപയോഗിച്ച് മനുഷ്യമതിൽ തീ൪ത്ത് പ്രതിരോധിക്കുമെന്നായിരുന്നു സദ്ദാം ഹുസൈൻെറ പ്രഖ്യാപനം. അതുകൊണ്ടുതന്നെ കരയുദ്ധം ദുഷ്കരമായിരിക്കുമെന്നതിനാൽ വ്യോമാക്രമണപാത തിരഞ്ഞെടുക്കുകയായിരുന്നു സഖ്യസേന. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ ഫെബ്രുവരി ഒടുവിലാണ് കുവൈത്ത് സദ്ദാമിൻെറ കരാളഹസ്തത്തിൽനിന്ന് മോചനം നേടിയത്. ഇറാഖ് അധിനിവേശത്തിനുള്ള നഷ്ടപരിഹാരമായി ഇതിനകം കോടിക്കണക്കിന് ഡോള൪ കുവൈത്തിന് ലഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story