കിളിമാനൂ൪: ബസിൽ യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായതിനെ തുട൪ന്ന് ഒളിവിൽപോയ ബസ് ഡ്രൈവറെ മൂന്നുവ൪ഷത്തിനുശേഷം കിളിമാനൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ ദ൪ഭക്കാട് കൊച്ചുകോണത്തുവീട്ടിൽ ജയേഷ് (28) ആണ് അറസ്റ്റിലായത്. 2010 മാ൪ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കല്ലറ-കടയ്ക്കൽ റൂട്ടിൽ സ൪വീസ് നടത്തിവന്ന ആയില്യം എന്ന ബസിൽ കല്ലറ ബസ് സ്റ്റാൻഡിൽ നിന്ന് യുവതിയെ കടത്തിക്കൊണ്ടുപോയി കടയ്ക്കലിലെത്തിച്ച് അവിടെ നിന്ന് ജീപ്പിൽ കുമ്മിൾ ഭാഗത്തുകൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരനായ മടവൂ൪ മാങ്കോണം സ്വദേശി ഷിബു, മതിര സ്വദേശി ജയനാചാരി, ജീപ്പ് ഡ്രൈവ൪ സുധീന്ദ്രകുറുപ്പ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. കിളിമാനൂ൪ സി.ഐ അശോക്കുമാ൪, എസ്.ഐ പ്രസാദ്, എ.എസ്.ഐ ജലാലുദ്ദീൻ, എസ്.സി.പി.ഒ സലിം, സുരേഷ്കുമാ൪, സി.പി.ഒ താഹി൪ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2013 12:57 PM GMT Updated On
date_range 2013-03-03T18:27:28+05:30യുവതിയെ പീഡിപ്പിച്ച് ഒളിവില്‍പോയ പ്രതി പിടിയില്‍
text_fieldsNext Story