Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകർഷകനോട് ക്രൂരത; 60...

കർഷകനോട് ക്രൂരത; 60 വർഷമായി താമസിക്കുന്ന ഭൂമിയിൽനിന്ന് ഇറങ്ങണമെന്ന് വനംവകുപ്പ്

text_fields
bookmark_border
കർഷകനോട് ക്രൂരത; 60 വർഷമായി താമസിക്കുന്ന ഭൂമിയിൽനിന്ന് ഇറങ്ങണമെന്ന് വനംവകുപ്പ്
cancel
camera_alt??????????????? ??????????????????????????? ???????? ?????? ??????????????????? ???????????????? ?????

കാട്ടിക്കുളം: 60 വർഷമായി വീടുവെച്ച് കൃഷിചെയ്ത് ജീവിക്കുന്ന ഭൂമിയിൽനിന്ന് കുടി യിറങ്ങണമെന്ന് കർഷക കുടുംബത്തോട് വനംവകുപ്പ് നിർദേശിച്ചു. കാർഷികവിളകൾ വനപ ാലകർ നശിപ്പിച്ചു. ഇതിനുപുറമെ, വയോധികരായ ദമ്പതികളുടെ പേരിൽ ജാമ്യമില്ല കേസും ഭീഷണിയും. മാനന്തവാടി താലൂക്കിൽ കാട്ടിക്കുളം അമ്മാനി ചെട്ടിയാർമഠം ശശി ഭാര്യ ലളിതകുമാരി എന്നിവർക്കെതിരെയാണ് വനംവകുപ്പിെൻറ ക്രൂരത. 60 വർഷം മുമ്പ് മുത്തച്ഛെൻറ കാലത്ത് വാങ്ങിയ ഒരേക്കർ 20 സെൻറ് സ്ഥലത്താണ് ശശിയും ഭാര്യ ലളിതകുമാരിയും താമസിക്കുന്നത്.

ഇത് കൈയേറ്റ ഭൂമിയാണെന്നാണ് വനം വകുപ്പിെൻറ വാദം. പുരയിടം വനമാക്കിത്തിരിക്കാൻ പലതവണ ജെണ്ട കെട്ടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കർഷകസംഘം പ്രവർത്തകരുടെ പ്രതിഷേധം കാരണം ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. കഴിഞ്ഞ ദിവസം കുടുംബത്തെ പുറത്താക്കി വനംവകുപ്പ് ബലമായി അതിരുകളിൽ ജെണ്ട കെട്ടാൻ ശ്രമിച്ചത് പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ വനം വകുപ്പ് വയോധികർക്കെതിരെ കേസ് ചുമത്തി. ഡിവൈ.എസ്.പിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. കാപ്പി, തെങ്ങ് തുടങ്ങിയ കൃഷികളുള്ള സ്ഥലമാണ് നിയമവിരുദ്ധമായി വനംവകുപ്പ് ഏറ്റെടുക്കാൻ ശ്രമിക്കുന്നതെന്നാണ് താമസക്കാർ ആരോപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story