Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് നിരോധനം: ലംഘിച്ചാൽ കർശന നടപടി

text_fields
bookmark_border
പ്ലാസ്റ്റിക് നിരോധനം: ലംഘിച്ചാൽ കർശന നടപടി
cancel

കൽപറ്റ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ നിരോധനം. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണവും വില്‍പനയും സൂക്ഷിക്കലും ശിക്ഷാര്‍ഹമാണെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും നടപടി സ്വീകരിക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും.

രണ്ടാമതും നിയമലംഘനമുണ്ടായാല്‍ 25,000 രൂപ പിഴയീടാക്കും. തുടര്‍ന്നും ലംഘനമുണ്ടായാല്‍ 50,000 രൂപ പിഴയീടാക്കി സ്ഥാപനത്തിെൻറ പ്രവര്‍ത്തനാനുമതി റദ്ദാക്കും. ശുചിത്വമിഷെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്കരണവും നടത്തും. തുണി, പേപ്പര്‍ തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് സഞ്ചികള്‍, ബാഗുകള്‍ എന്നിവ നിര്‍മിച്ച് വിതരണം ചെയ്യാന്‍ കുടുംബശ്രീയെ സജ്ജമാക്കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.

നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ
പ്ലാസ്റ്റിക് സഞ്ചികള്‍, ഷീറ്റ്, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, തെര്‍മോകോള്‍, ബാഗ്, ബൗള്‍, പ്ലാസ്റ്റിക് പതാക, അലങ്കാരങ്ങള്‍, 500 മില്ലി ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്ലക്‌സ്, ബാനര്‍, ബ്രാൻഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് തുടങ്ങിയ 11 ഇനങ്ങളാണ് നിരോധന പട്ടികയിലുള്ളത്. ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനമില്ല. പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഓഫിസുകളിലും സ്‌കൂളുകളിലും പ്രതിജ്ഞ
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചതിെൻറ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഓഫിസുകളിലും സ്‌കൂളുകളിലും പ്ലാസ്റ്റിക് ഉപഭോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുക്കും. പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന സന്ദേശമാണ് പ്രതിജ്ഞയില്‍ അടങ്ങിയിരിക്കുന്നത്. ഓഫിസ് മേധാവി പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story