Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅണയാത്ത പ്രതിഷേധം

അണയാത്ത പ്രതിഷേധം

text_fields
bookmark_border
അണയാത്ത പ്രതിഷേധം
cancel
camera_alt????????????? ??????????????? ???????????????? ???????????? ??????????????? ?????????? ??????????

സുല്‍ത്താന്‍ ബത്തേരി: പത്താണ്ട് മുമ്പ് രാത്രിയാത്ര നിരോധിച്ച കോഴിക്കോട്-കൊെല്ലഗല്‍ 766 ദേശീയപാതയില്‍ പൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ എന്‍.എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 10ാം ദിനത്തിലേക്ക്. വെള്ളിയാഴ്ച വയനാട് എം.പി രാഹുൽ ഗാന്ധികൂടി എത്തുന്നതോടെ സമരം ദേശീയശ്രദ്ധയിലേക്കെത്തും. രണ്ടു ലക്ഷത്തോളം ആളുകൾ ഇതിനകം സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. രാത്രിയാത്ര നിരോധനം പിന്‍വലിക്കുക, പാത പൂര്‍ണമായി അടച്ചിടാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിവിധ യുവജന സംഘടനകള്‍ ചേര്‍ന്ന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

നഗരസഭ ഡിവിഷന്‍ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം സെക്രട്ടറിയുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് എം.എസ്. ഫെബിന്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് പ്രശാന്ത് മലവയൽ, വ്യാപാരി വ്യാവസായി യൂത്ത് വിങ് ബത്തേരി യൂനിറ്റ് പ്രസിഡൻറ് ഷംസാദ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നിരാഹാരം ഇരിക്കുന്നവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. വയനാട് ജില്ല ഇതുവരെ കാണാത്ത വലിയ ജനകീയ പ്രക്ഷോഭമായി ദേശീയപാത സമരം മാറി. സമരത്തിനുള്ള പിന്തുണ ദിവസേന കൂടുതൽ ശക്തിപ്പെടുകയാണ്. ഐക്യദാര്‍ഢ്യ പ്രകടനങ്ങളുമായി ടൗണിലേക്ക് ജനം പ്രവഹിക്കുകയാണ്. കുട്ടികളും വിദ്യാര്‍ഥികളും യുവജനങ്ങളും സ്ത്രീകളും വയോജനങ്ങളും അണിനിരന്ന പ്രകടനങ്ങൾ സമരചരിത്രത്തില്‍ ഇതിനോടകം ഇടംപിടിച്ചുകഴിഞ്ഞു. ആളുകളുടെ പങ്കാളിത്തംകൊണ്ട് സ്വതന്ത്രമൈതാനിയിലെ സമരപ്പന്തല്‍ നിറഞ്ഞ് ദേശീയപാതയിലേക്ക് വ്യാപിക്കുന്നത് പലപ്പോഴും ഗാതഗതതടസ്സത്തിന് ഇടയാക്കുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ ചുള്ളിയോട് സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയൻ നേതൃത്വത്തില്‍ നൂറോളം ഓട്ടോകള്‍ അണിനിരത്തി വാഹനറാലി നടത്തി. ജില്ലയിലെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരത്തോളം അംഗങ്ങൾ പങ്കെടുത്ത ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. കര്‍ണാടകയിലെ നൂറോളം തൊഴിലാളികള്‍ അണിനിരന്ന ഐക്യദാര്‍ഢ്യ പ്രകടനവും വിവിധ സംഘടനകളുടെ ബാനറുകളുമായി ടൗണ്‍വീഥികളില്‍ ഒരേസമയത്തുതന്നെ നിരവധി പ്രകടനങ്ങളും നടന്നു. വൈകുന്നേരങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ സമരപ്പന്തലിലേക്ക് എത്തി. സാക്ഷരത മിഷന്‍ അമ്പലവയല്‍, കേരള മെഡിക്കല്‍ സെയില്‍സ് ആൻഡ് റപ്രസെേൻററ്റിവ് അസോസിയേഷന്‍, കേരള കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയന്‍, നാട്ടുവെളിച്ചം കോഴിക്കോട്, ബത്തേരി സംയുക്ത തൊഴിലാളി ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ നിരവധി സംഘടനകൾ ഒമ്പതാംദിനത്തില്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.

സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് മുതിർന്ന നേതാക്കളായ സി. മമ്മൂട്ടി എം.എല്‍.എ, വി.എം. സുധീരന്‍, കെ.പി.എ. മജീദ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അബൂസലീം, പി.പി.എ. കരീം, കെ.കെ. അഹമ്മദ് ഹാജി, ഉഷ വിജയന്‍, കെ.സി. റോസക്കുട്ടി ടീച്ചര്‍, പി.എം. ജോയി, ദാമോദരന്‍, ചിന്നമ്മ ജോസ്, സജി ശങ്കര്‍, പി. മമ്മൂട്ടി, എം.എ. അസൈനാര്‍, സുരേഷ് താളൂര്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഷംസാദ് മരക്കാര്‍, പ്രേഷിന്ത്, സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story