വിദ്യാർഥി പ്രകടനങ്ങൾ; നഗരം നിറഞ്ഞുകവിഞ്ഞു ഐതിഹാസികം
text_fieldsസുല്‍ത്താന്‍ ബത്തേരി: ഐതിഹാസിക സമര ചരിത്രത്തിെൻറ പുത്തന്‍ അധ്യായവുമായി ജില്ലയില െ വിദ്യാർഥി കൂട്ടായ്മകള്‍. ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുക, പാതയില്‍ പൂര്‍ണമായും ഗതാഗതം നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവജന കൂട്ടായ്മ നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനത്തില്‍ ആയിരക്കണക്കിന് വിദ്യാർഥികളാണ് അണിനിരന്നത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിപ്പുമുടക്കിയാണ് ചരിത്രമുറങ്ങുന്ന ബത്തേരിയുടെ രാജവീഥികളെ പ്രകമ്പനംകൊള്ളിച്ച് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. പ്രകടനത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെത്തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ബത്തേരിയിലേക്ക് എത്തിച്ചേര്‍ന്നു. ലോറി, ടിപ്പര്‍, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍, കാറുകള്‍ തുടങ്ങി വിവിധ വാഹനങ്ങളിലാണ് വിദ്യാർഥികള്‍ ഡയറ്റ്- സര്‍വജന പരിസരങ്ങളില്‍ ഒത്തുചേര്‍ന്നത്. തുടര്‍ന്ന് ഉച്ചക്ക് 12 മണിയോടെ ബത്തേരി സര്‍വജന സ്കൂൾ പരിസരത്തു നിന്ന് കൂറ്റന്‍ പ്രകടനം ആരംഭിച്ചു.
ആസാദി മുദ്രാവാക്യങ്ങളുമായി ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര ഭടന്മാര്ക്ക് അഭിവാദ്യങ്ങളുമായി വിദ്യാർഥികള്‍ മുന്നോട്ടുനീങ്ങി. തുടര്‍ന്ന് ഗാന്ധി ജങ്ഷന് ചുറ്റി അസംപ്ഷന്‍ ജങ്ഷന് വഴി വീണ്ടും സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിനു സമീപമെത്തി. ഇതിനിടയില്‍ നടന്നു ക്ഷീണിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ദാഹമകറ്റാന്‍ ബത്തേരിയില്‍ വ്യാപാരി പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുടിവെള്ളവും പാതയോരങ്ങളില്‍ സജ്ജമാക്കിയിരുന്നു. ടൗൺ ചുറ്റി വീണ്ടും സമരപ്പന്തലിനു സമീപം പ്രകടനമെത്തിയപ്പോള്‍ മഴ പെയ്തെങ്കിലും വിദ്യാർഥികളിലെ സമരവീര്യം കെടുത്താന്‍ കഴിഞ്ഞില്ല. മഴ വകവെക്കാതെ മുദ്രാവാക്യം വിളികളുമായി പ്രകടനം ചുങ്കത്ത് സമാപിച്ചു. വിദ്യാർഥികളുടെ റാലി ബത്തേരി നഗരത്തില്‍ പ്രതിഷേധത്തിെൻറ അലകടല്‍ തീര്‍ത്തു. വിവിധ വിദ്യാർഥി സംഘടന നേതാക്കളും കോളജ് യൂനിയന്‍, മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും റാലിക്ക് നേതൃത്വം നല്കി. വിദ്യാർഥികളെ ബത്തേരിയില്‍ എത്തിക്കാന്‍ സ്വകാര്യ ബസുകളും ലോറി ഉടമകളും സൗജന്യ സര്‍വിസ് നടത്തി. വിദ്യാര്‍ഥികളുടെ റാലി ബത്തേരി നഗരത്തില്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. വിവിധ വിദ്യാര്‍ഥി സംഘടന നേതാക്കളും കോളജ് യൂനിയന്‍, മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും റാലിക്ക് നേതൃത്വം നല്കി. വിദ്യാർഥികള്‍ നടത്തിയ കൂറ്റന്‍ പ്രകടനത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ടൗണില്‍ ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.