ദുരിതംപേറി ചേമ്പോത്തറ കോളനിവാസികൾ
text_fieldsകൽപറ്റ: പഞ്ചായത്ത് പല പാർട്ടികളും മാറിമാറി ഭരിച്ചിട്ടും ചെമ്പോത്തറ കോളനി ആദിവാസി കു ടുംബങ്ങളുടെ ജീവിതം ദുരിതങ്ങളുടെ പടുകുഴിയിൽതന്നെ. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിൽ 21ാം വാർഡിൽ ഉൾപ്പെടുന്ന ചെമ്പോത്തറ കോളനി നിവാസികളാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്. കോളനിയിൽ എത്തുന്നവർക്ക് മുന്നിൽ തങ്ങളുടെ കഷ്ടതകളും കണ്ണീരും പലതവണ തുറന്നുകാട്ടിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാവുന്നില്ല. 16 പണിയ കുടുംബങ്ങളിലായി അമ്പതോളം പേരാണ് ചെമ്പോത്തറ കോളനിയിൽ താമസിക്കുന്നത്.
കോളനിയിലെ ഭൂരിഭാഗം വീടുകളും തകർച്ചയുടെ പൂർണ രൂപത്തിലെത്തി.
കോളനിയിലെ താമസക്കാരായ അയ്യപ്പൻ, മണി, ശാരദ എന്നിവർക്ക് പുതിയ വീടുകൾ ലഭിച്ചെതൊഴിച്ചാൽ ബാക്കിയുള്ള പല കുടുംബങ്ങളും വാതിലുകളും ജനലുകളുമില്ലാത്ത അടച്ചുറപ്പില്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ കുടുംബങ്ങളെല്ലാം ആശങ്കയിലാണ്. മഴ പെയ്താൽ മിക്ക വീടുകളും ചോർന്നൊലിക്കും. പ്രാഥമികാവശ്യങ്ങൾക്കു പോലും പല വീടുകളിലും സൗകര്യങ്ങളില്ല. ഇത്തവണ വേനലിൽ കിണർ വറ്റിയതോടെ കുടിവെള്ള പ്രശ്നവും രൂക്ഷമായി. പുരുഷന്മാരിലെ അമിത മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കോളനിയിലെ സ്ത്രീകളെയും കുട്ടികളെയും കാര്യമായി ബാധിക്കുകയാണ്. അടുത്ത മഴക്കാലത്തിനു മുമ്പെങ്കിലും ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ള വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.