Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദിവാസി...

ആദിവാസി ഭവനനിർമാണത്തിന് വനംവകുപ്പിെൻറ ‘ഉടക്ക്’

text_fields
bookmark_border
ആദിവാസി ഭവനനിർമാണത്തിന്  വനംവകുപ്പിെൻറ ‘ഉടക്ക്’
cancel
camera_alt??????????? ???????????? ??????????? ??????????? ???????? ???????

മാനന്തവാടി: വന്യമൃഗശല്യത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച സ്ഥലത്ത് ആദിവാസി കുടും ബങ്ങൾ വീടുകൾ നിർമിക്കുന്നത് വനം വകുപ്പ് തടഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അരണ പ്പാറ മധ്യപ്പാടി കോളനിയിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങളുടെ വീടുനിർമാണമാണ് വകു പ്പ് തടഞ്ഞത്.സുനിത രമേശൻ, ജാനു ബാലൻ എന്നിവരുടെ വീടുകൾ നിർമാണം തുടങ്ങിയ ശേഷമാണ് ഒരു മുന്നറിയിപ്പുമില്ലാതെ അധികൃതരെത്തി തടഞ്ഞത്. തിരുനെല്ലി ഗ്രാമപഞ്ചാത്ത് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു കുടുംബങ്ങൾക്കും മാസങ്ങൾക്കുമുമ്പ് വീട് അനുവദിച്ചത്. രണ്ടു കുടുംബങ്ങൾക്കും 90,000 രൂപ വീതം ലഭിക്കുകയും തറയുടെ പ്രവൃത്തി പൂർത്തിയാവുകയും ചെയ്തു. പിന്നാലെയാണ് വകുപ്പ് ഉടക്കുമായെത്തിയത്. സ്വന്തമായി മൂന്നു സെൻറ് ഭൂമി പോലും ഈ കുടുംബങ്ങൾക്കില്ല.

അടുത്തടുത്താണ് ഇരുവരും വീട് നിർമിക്കുന്നത്. ഏഴു വർഷത്തിലേറെയായി ഇവിടെ കുടുംബസമേതം താമസിക്കുന്ന സുനിതക്കും ജാനുവിനും എന്തിനാണ് വനം വകുപ്പ് വീട് നിർമാണം തടഞ്ഞതെന്ന് അറിയില്ല. വീട് നിർമാണം നിർത്തിവെക്കണമെന്നാണ് വനപാലകർ ഇവർക്ക് നൽകിയ നിർദേശം. കാരണം ചോദിച്ചപ്പോൾ മറുപടി നൽകിയില്ലെന്നും ജാനുവും സുനിതയും പറയുന്നു. ഏതു സമയത്തും ഇടിഞ്ഞുപൊളിഞ്ഞ് വീഴാൻ സാധ്യതയുള്ള പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരക്കുള്ളിലാണ് ഏഴു വർഷമായി സുനിതയും ഭർത്താവ് രമേശനും താമസിക്കുന്നത്. ജാനുവും ഭർത്താവ് ബാലനും മക്കളായ ബിജു, ബിനു, ഒമ്പതാം ക്ലാസ് വിദ്യാർഥിനി വിനീഷ, ആറാം ക്ലാസ് വിദ്യാർഥിനി വിചിത്ര എന്നിവർ താമസിക്കുന്നതും നിന്നു തിരിയാൻ പോലും സ്ഥലമില്ലാത്ത പ്ലാസ്റ്റിക് കൂരക്കുള്ളിലാണ്. മധ്യപ്പാടി കാട്ടുനായ്ക്ക കോളനിയിൽ ഇരുപത്തിയഞ്ചിലേറെ വീടുകളുണ്ട്.

സുനിത, ജാനു എന്നിവരും മറ്റു ആറു കുടുംബങ്ങളും നേരത്തേ മധ്യപ്പാടി കോളനിയിൽനിന്നു ഒന്നര കിലോമീറ്റർ അകലെയുള്ള മല്ലികപ്പാറ കുന്നിലാണ് താമസിച്ചിരുന്നത്. വനത്താൽ ചുറ്റപ്പെട്ട മല്ലികപ്പാറ കുന്നിൽ വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. ഇതിനിടെ ജാനുവിെൻറ ഭർതൃപിതാവ് വെള്ളുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയും വീടുകൾ തകർക്കുകയും ചെയ്തു. പിന്നാലെയാണ് മല്ലികപ്പാറയിലെ എട്ടു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചത്. ജാനു, സുനിത, അടക്കമുള്ള മൂന്നു കുടുംബങ്ങളെ മധ്യപ്പാടി കാട്ടുനായ്ക്ക കോളനിയിലും അഞ്ചു കുടുംബങ്ങളെ മറ്റു സ്ഥലങ്ങളിലും വനം വകുപ്പ് മാറ്റിപ്പാർപ്പിച്ചു. വനം വകുപ്പ് മാറ്റി പാർപ്പിച്ച സ്ഥലത്താണ് ഇരുവരും വീട് നിർമിക്കുന്നതും. വകുപ്പിെൻറ നടപടിയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story