കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ; ഭീതിയോടെ ജനം
text_fieldsവൈത്തിരി: ആനക്കൂട്ടം ദിവസങ്ങളായി ലക്കിടിയിലും തളിപ്പുഴയിലും രാത്രികാലങ്ങളിൽ ഇ റങ്ങുന്നത് പ്രദേശത്തുകാരെ ഭീതിയിലാക്കി. കൃഷിസ്ഥലങ്ങളിലും വീട്ടുപറമ്പുകളിലുമെ ത്തുന്ന കാട്ടാനകൾ വ്യാപക നാശം വരുത്തി. ബുധനാഴ്ച രാത്രി തളിപ്പുഴയിലെത്തിയ ആനകൾ ചന്ദ്രൻ ഗുരുക്കൾ, വാസു അടിയോടി, ജിബു എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു.
ചന്ദ്രൻ ഗുരുക്കളുടെ പതിനഞ്ചിലധികം കമുകുകൾ മറിച്ചിട്ടു. ആനകൾ വീട്ടു പറമ്പുകളിലൂടെ അലറി വിഹരിക്കുന്നതുമൂലം ജനങ്ങളുടെ സ്വൈര ജീവിതം ഇല്ലാതായിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. രണ്ടു മാസത്തിനകം ഫെൻസിങ് നിർമിക്കാനുള്ള ഏർപ്പാട് ചെയ്യുമെന്നാണ് ഡി.എഫ്.ഒ അറിയിച്ചിരുന്നത്. എന്നാൽ പാസായ ഫെൻസിങ്ങിനുപോലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. തെരഞ്ഞെടുപ്പായതുകൊണ്ട് പ്രവൃത്തി തുടങ്ങാൻ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.