ജില്ലയിൽ ഹർത്താൽ പൂർണം, സമാധാനപരം
text_fieldsകൽപറ്റ: കാസർകോട് പെരിയയിൽ രണ്ടു പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്ര തിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. പ്രധാന ടൗണുകളിലെ ല്ലാം കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളുമൊന്നും സർ വിസ് നടത്തിയില്ല. സർക്കാർ ഒാഫിസുകളിലും ഹാജർനില വളരെ കുറവായിരുന്നു. വിദ്യാഭ്യാ സ സ്ഥാപനങ്ങളൊന്നും തുറന്നുപ്രവർത്തിച്ചില്ല. ഹർത്താലിൽ ജില്ലയിൽ അനിഷ്ട സംഭവ ങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജനം വലഞ്ഞു
മിന്നൽ ഹർത്താലിൽ ജനം ഏ റെ വലഞ്ഞു. ഹർത്താൽ വിവരമറിയാതെ സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പല യിടത്തും ഹർത്താൽ അനുകൂലികൾ തടഞ്ഞു. ജില്ലയിലെ പതിവു ഹർത്താലുകളിലേതുപോലെ പലയിടത്തും വാഹനങ്ങൾ അൽപസമയം തടഞ്ഞിട്ടശേഷം പിന്നീട് വിട്ടയച്ചു. കൽപറ്റ ടൗണിൽ പിണങ്ങോട് റോഡ് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. രാവിലെ ടൗണിൽ പല കടകളും തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ, ഹർത്താൽ അനുകൂലികൾ ഇടപെട്ട് കടകൾ അടപ്പിച്ചു. ഭക്ഷണസാധനങ്ങൾ തയാറാക്കിവെച്ച ഹോട്ടലുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് യാത്രക്കാർക്ക് ആശ്വാസമായി. ഉച്ചയോടെ ബന്ദിെൻറ പ്രതീതിയായി.
കൽപറ്റ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. പ്രവർത്തകരെ ഇല്ലാതാക്കി കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന സി.പി.എം നിലപാട് വ്യാമോഹം മാത്രമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി അംഗം പി.പി. ആലി പറഞ്ഞു. സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടി തന്നെ സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കുകയാണ്. ഭീകരസംഘടനകളുടെ ഗണത്തിൽപ്പെടുത്തി സി.പി.എമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, കരിയാടൻ ആലി, സാലി റാട്ടക്കൊല്ലി, മുഹമ്മദ് അജ്മൽ, എസ്. മണി, ഒ.പി. മുഹമ്മദ്കുട്ടി, ഡിറ്റോ ജോസ്, ടി.ജെ. ആൻറണി, സുബൈർ ഓണിവയൽ, എൻ.എ. ബാബു, ശശിധരൻ മാസ്റ്റർ, എം.ജി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടി താലൂക്കിൽ പൂർണം
മാനന്തവാടി: യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ മാനന്തവാടി താലൂക്കിൽ പൂർണം. വ്യാപാര മേഖല പൂർണമായും നിശ്ചലമായി. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, ഹർത്താൽ അനുകൂലികൾ പല സ്ഥലത്തും വാഹനങ്ങൾ തടഞ്ഞു. രാവിലെ മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ നിന്ന് ബസുകൾ സർവിസ് ആരംഭിച്ചെങ്കിലും 10 മണിയോടെ ഹർത്താൽ അനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവിസുകൾ പൂർണമായും നിർത്തിെവച്ചു. തുറന്ന സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും അടപ്പിച്ചു. പ്രവർത്തകർ മാനന്തവാടി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ എം.ജി. ബിജു, അസീസ് വാളാട്, മുജീബ് കോടിയോടൻ, കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ബത്തേരിയിൽ ജനജീവിതത്തെ ബാധിച്ചു
സുൽത്താൻ ബത്തേരി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ബത്തേരിയിൽ ജനജീവിതത്തെ ബാധിച്ചു. ടൗണിലെ ചുരുക്കം ചില കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. രാവിലെ മുതല്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നു. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും അൽപസമയത്തിനുശേഷം പറഞ്ഞു വിടുകയും ചെയ്തു. ഓഫിസുകളില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ചുരുക്കം ചില സർവിസുകള്‍ നടത്തി. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നെത്തി മറ്റു ജില്ലകളിലേക്ക് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ ബത്തേരിയില്‍ കുടുങ്ങി. പൊതുഗതാഗത സംവിധാനങ്ങള്‍ സ്തംഭിച്ചതിനാല്‍ സ്കൂളുകളുടെയും കോളജുകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ബത്തേരിയിലും സമീപ പ്രദേശങ്ങളിലുമായി വാഹനങ്ങള്‍ തടഞ്ഞ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വൈത്തിരിയിൽ കടകൾ അടപ്പിച്ചു
വൈത്തിരി: വൈത്തിരി ഭാഗത്ത് ഹർത്താൽ പൂർണം. രാവിലെ പല കടകളും തുറക്കുകയും കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾ ഓടുകയും ചെയ്തിരുന്നു. കോൺഗ്രസ് പ്രവർത്തകർ തുറന്ന കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഉച്ചയോടെ ബന്ദിെൻറ പ്രതീതിയായി. വൈത്തിരിയിൽ ഏതാനും ചില കടകളും ഹോട്ടലുകളും തുറന്നിരുന്നു. ചുേണ്ടലിലെയും തുറന്ന കടകൾ ഹർത്താലനുകൂലികൾ അടപ്പിച്ചു. വൈത്തിരി പഞ്ചായത്ത് ജങ്ഷനിലും ചുേണ്ടലിലും വാഹനങ്ങൾ തടഞ്ഞു. പഴയ വൈത്തിരി, ലക്കിടി എന്നിവിടങ്ങളിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നപ്പോൾ തളിപ്പുഴയിൽ ചില കടകൾ തുറന്നു പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ ദേശീയപാതയിൽ ഉച്ചയോടെ സർവിസ് പൂർണമായും നിർത്തിവെച്ചു.
സ്റ്റേഷൻ പരിധിയിൽ അനിഷ്ടസംഭവങ്ങളൊന്നുമില്ലെന്ന് വൈത്തിരി എസ്.ഐ ഹരിലാൽ നായർ പറഞ്ഞു. പനമരം: പനമരത്ത് ഹർത്താൽ പൂർണം. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. രാവിലെ തുറന്ന കടകേമ്പാളങ്ങൾ ഹർത്താൽ അനുകൂലികൾ ഇടപെട്ട് അടപ്പിച്ചു. തുറന്ന ഹോട്ടലുകളിലെ സാധനങ്ങൾ വിറ്റുതീരുന്നതുവരെ തുറന്നുപ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയത് ഹോട്ടൽ ഉടമകൾക്കും യാത്രക്കാർക്കും അനുഗ്രഹമായി. കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരം ടൗണിൽ പ്രകടനം നടത്തി. ബെന്നി അരിഞ്ചേർമല, പി.ജെ. ബേബി, എം.കെ. അമ്മദ്, തൈക്കണ്ടി പോക്കർ ഹാജി, ബേബി തുരുത്തിയിൽ, ലിസി തോമസ്, സാബു നീർവാരം, ഇ.സി. അമ്മത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.