Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരുകിലോ സ്വർണവുമായി...

ഒരുകിലോ സ്വർണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
ഒരുകിലോ സ്വർണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
cancel
camera_alt????????????? ?????????

ശംഖുംമുഖം: എയര്‍ കസ്റ്റംസിെൻറ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. തമിഴ്നാട് തേനി സ്വദേശി ഖാദര്‍ മൊയ്തീന്‍ (42)ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇൻറലിജന്‍സിെൻറ പിടിയിലായത്. വ്യാഴാഴ്ച രാവിലെ വിദേശത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാനായിരുന്നു ഇയാള്‍. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി പ്രോട്ടീന്‍ പൗഡറുമായി യോജിപ്പിച്ച് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. എമിഗ്രഷന്‍ പരിശോധനക്ക് ശേഷം കസ്റ്റംസിെൻറ മെറ്റല്‍ ഡിറ്റക്ടര്‍ ഡോറിലൂടെ ഇയാള്‍ പുറത്തേക്ക് കടെന്നങ്കിലും ഡോറില്‍നിന്ന് ബീപ്പ് ശബ്ദം ഉയര്‍ന്നിരുന്നില്ല.

പിന്നീട് വളരെ വേഗത്തില്‍ പുറത്തേക്ക് കടക്കാന്‍ നടത്തിയ ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പിടിയിലായത്. സ്വര്‍ണത്തിന് 43 ലക്ഷത്തോളം രൂപ വില വരും. എയര്‍കസ്റ്റംസ് അസിസ്റ്റൻറ് കമീഷണര്‍ ജെ. ദാസിെൻറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എസ്. ബാബു, കെ.ജി. പ്രകാശ്, പി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ജയശ്രീ, ഷാജി, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കള്ളക്കടത്ത് തടയല്‍ (കോഫെപോസ) നിയമപ്രകാരം കരുതല്‍തടങ്കലില്‍ പെടാതിരിക്കാന്‍ സ്വർണക്കടത്തുകാര്‍ പുതിയ അടവാണ് ഇപ്പോള്‍ പയറ്റുന്നത്. ഒരു കോടിയുടെ മൂല്യംവരുന്ന സ്വർണം കടത്തിയാലേ കോഫെപോസ ചാർജ് ചെയ്യാൻ കഴിയൂ. ഇല്ലെങ്കില്‍, പിടികൂടിയാലും ജാമ്യം നേടി പുറത്തിറങ്ങാം. അടുത്തിടെ പിടിച്ച കേസുകെളല്ലാം ഇത്തരത്തിലുള്ളതാണ്. ഒരു കോടിയില്‍പരം രൂപയുടെ സ്വർണമുണ്ടെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുടെ കൈവശം വെക്കുകയാണ് സംഘങ്ങളുടെ രീതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story