വെട്ടിക്കല്‍ പാലം നിർമാണം പൂര്‍ത്തിയായി
text_fieldsആറ്റിങ്ങല്‍: വെട്ടിക്കല്‍ പാലം നിർമാണം പൂര്‍ത്തിയായി. റോഡിെൻറ നിർമാണപ്രവര്ത്തനങ ്ങള് ഉടന്‍ ആരംഭിക്കും. അനുബന്ധ റോഡ് കൂടി പൂര്‍ത്തിയാകുന്നത് മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. മാമം തോടിന് കുറുകെ വെട്ടിക്കലില്‍ ഉണ്ടായിരുന്ന നടപ്പാലം പൊളിച്ചുനീക്കി ഗതാഗതയോഗ്യമായ പാലമാണ് നിർമിച്ചത്. മുദാക്കല്‍ പഞ്ചായത്തിലെ ഗതാഗതവികസനത്തിന് പുതിയ ഊർജം പകരുന്നതാണ് പദ്ധതി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഇടപെടലുകളെതുടര്‍ന്ന് നബാര്‍ഡ് അനുവദിച്ച അഞ്ചുകോടി രൂപകൊണ്ടാണ് പാലവും റോഡും നിർമിച്ചത്. മുദാക്കല്‍ പഞ്ചായത്തിലെ 16,18 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. ദേശീയപാതയെയും ചെമ്പകമംഗലം-വാളക്കാട് റോഡില്‍ മങ്കാട്ടുമൂലയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പുതിയ പാലവും റോഡും വഴിതുറക്കും. ഇടയ്ക്കോട് ഏലായില്‍നിന്ന് ദേശീയപാതയില്‍ പതിനെട്ടാം മൈലിലേക്കെത്തുന്നതിന് രാജഭരണകാലത്ത് നടപ്പാലം നിർമിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ മുന്‍കൈയെടുത്ത്് ഇവിടെ പാടശേഖരത്തിന് നടുവിലൂടെ ഈ പാലത്തിലേക്ക് റോഡ് നിർമിച്ചു.
പാലത്തിെൻറ മറുവശത്തും റോഡുണ്ടാക്കി. എന്നാല്‍, നടപ്പാലം മാറ്റുന്നതിന് നടപടിയുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിക്കും ഇതേ ആവശ്യമുന്നയിച്ച് നാട്ടുകാര്‍ നിവേദനം നൽകി. ഇതിനെതുടര്‍ന്നാണ് പാലം നിർമിക്കാന്‍ തുക വകയിരുത്തിയത്. 2019 മാര്‍ച്ച് ഒന്നിനാണ് നിർമാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മഴക്കാലമെത്തുംമുമ്പേ തൂണുകള്‍ നിർമിക്കാനായിരുന്നു തീരുമാനം. ഇത് സമയബന്ധിതമായി നടപ്പാക്കിയതാണ് പത്ത് മാസത്തിനുള്ളില്‍ പാലത്തിെൻറ നിർമാണം പൂര്‍ത്തിയാകാന്‍ സഹായിച്ചത്. പാലവും റോഡും പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍നിന്ന് സംസ്ഥാനപാതയിലേക്കെത്താനുള്ള പുതിയൊരു വഴികൂടി തുറക്കും. ഇടയ്ക്കോട് മേഖലയിലുള്ളവര്‍ക്ക് ദേശീയപാതയിലേക്കും ആറ്റിങ്ങലിലേക്കുമെത്താന് എളുപ്പവഴിയുമാകും. തോന്നയ്ക്കല്‍ സായിഗ്രാമത്തിലേക്കുള്ള എളുപ്പവഴിയായും ഈ റോഡ് മാറും. പൂര്‍ത്തിയായ പാലത്തിലൂടെ നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.