Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് തകർന്നിട്ട്...

റോഡ് തകർന്നിട്ട് 10 വർഷം; ദുരിതം പേറി 50ഓളം കുടുംബങ്ങൾ

text_fields
bookmark_border
റോഡ് തകർന്നിട്ട് 10 വർഷം;  ദുരിതം പേറി 50ഓളം കുടുംബങ്ങൾ
cancel
camera_alt??????????????? ?????????? ????????????-????????????? ????? ???????????????????????? ??????? ?.???.????????? ????????????? ???? ????????? ?????????

കൊട്ടാരക്കര: 50ഓളം കുടുംബങ്ങളുടെ ആശ്രയമായ പൊതുറോഡ് തകർന്നിട്ട് 10 വർഷത്തിലധികമാ കുന്നു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ നീലേശ്വരം റോഡ് ആരംഭിക്കുന്നിടത്ത് ശങ്കർ ഐ.ട ി.സിയോട് ചേർന്നുള്ള റോഡാണ് തകർന്നുകിടക്കുന്നത്. വാഹനത്തിലും കാൽനടയായും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ പ്രദേശത്തിലുള്ളവർ. പാണ്ടിവയൽ തോടിെൻറ ഉപറോഡിനോട് ചേർന്നാണ് ഈ റോഡ്. റോഡ് ഭാഗങ്ങൾ തോട്ടിലേക്ക് ഇടിഞ്ഞു തള്ളിയിട്ടുണ്ട്. പാഴ്ച്ചെടികൾ വളർന്ന് റോഡിൽ കാട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ടാറിങ്ങും കോൺക്രീറ്റും നടത്തിയിട്ടില്ലാത്ത അഞ്ച് മീറ്റർ വീതിയുള്ള മൺപാതയാണ് ഇവിടെയുള്ളത്.

കാലാവർഷത്തെ തുടർന്ന് മണ്ണൊലിച്ചുപോയി ഇപ്പോൾ റോഡിൽ പാറ കല്ലുകൾ തെളിഞ്ഞിട്ടുണ്ട്. ഇതുമൂലം കാൽനടപോലും ദുസ്സഹമാണ്. ശങ്കർ ഐ.ടി.സിയിലേക്ക് പ്രവേശിക്കുന്നതും ഈ റോഡ് വഴിയാണ്. മഴ പെയ്യുമ്പോൾ റോഡ് വെള്ളത്തിൽ മുങ്ങുന്നതുമൂലം ഐ.ടി.സിയിൽ പഠനം നിർത്തിെവക്കേണ്ടതായും വരുന്നു. വിദ്യാർഥികൾക്ക് ഇതുമൂലം അധ്യയനദിനങ്ങൾ നഷ്ടപ്പെടുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ നഗരസഭയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടിെല്ലന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ ആശുപത്രികളിൽപോലും പെട്ടെന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ് പ്രദേശവാസികൾ നേരിടുന്നത്. ഇപ്പോഴുണ്ടായ കനത്ത മഴയിൽ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story