കർണാടക സ്വദേശിനിയെയും മകനെയും നാലംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു
text_fieldsവര്‍ക്കല: ജനാര്‍ദനപുരം കാക്കോട് മുക്കിന് സമീപം വാടകക്ക് താമസിക്കുന്ന കച്ചവടക്കാ രായ കർണാടക സ്വദേശിനിയെയും മകനെയും റോഡിൽ തടഞ്ഞുനിർത്തി നാലംഗസംഘം വെട്ടിപ്പരി ക്കേൽപിച്ചു. കർണാടക സ്വദേശിനി ശാരദ(40)യെ രാത്രിയില്‍ റോഡിലിട്ട് അക്രമിസംഘം വെട്ടിപ ്പരിക്കേൽപിക്കുകയും മകന് സാഗറിനെ (16) മര്‍ദിച്ചവശനാക്കുകയും ചെയ്തു. ഇരുവരും വര്‍ക്കല പുത്തന്‍ചന്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെലിപാഡിന് സമീപം കാക്കോട് ജങ്ഷനിൽ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ശാരദയുടെ വലതുകൈയിലും ഇരുകാലുകളിലും വെട്ടേറ്റു. ദേഹമാസകലം മര്‍ദനമേറ്റിട്ടുണ്ട്.
സാഗറിെൻറ തലയിലും ദേഹത്തും മര്‍ദനമേറ്റിട്ടുണ്ട്. 12 വര്‍ഷമായി ഹെലിപ്പാടിന് സമീപം കര്‍ണാടക ഗാര്‍മെൻറ്സ് ഷോപ് നടത്തിവരികയാണ് ശാരദ. രാത്രി കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുഖം മറച്ചെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. സാഗറിനെ മര്‍ദിക്കുന്നത് തടയാന്‍ചെന്ന ശാരദയെ വെട്ടുകത്തി കൊണ്ട് വെട്ടുകയും ക്രിക്കറ്റ് സ്റ്റമ്പുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. ശാരദയുടെ കാലില്‍ പൊട്ടലും ദേഹമാസകലം ചതവുമുണ്ട്. ഇരുവരെയും ആദ്യം വര്‍ക്കല താലൂക്കാശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുമായി സൗഹൃദമുണ്ടായിരുന്ന യുവതിയുമായി അടുത്തിടെ ശാരദ തെറ്റിയിരുന്നു. തുടര്‍ന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായി ശാരദ പറഞ്ഞു. വര്‍ക്കല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.