ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: സർക്കാർ സർവിസിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്ര തി പിടിയിൽ. പാലക്കാട് പുത്തൂർ സ്വദേശി പ്രവീൺ ബാലചന്ദ്രനെ (33) ആണ് കേൻറാൺമെൻറ് പൊലീ സ് അറസ്റ്റ് ചെയ്തത്. ഇയാൾ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നിരവധിപേരെ പണം വാങ്ങി കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. നിയമന ഉത്തരവുകൾ, സർക്കാർ സർക്കുലറുകൾ, വകുപ്പ് മേധാവികളുടെ ലെറ്റർ ഹെഡുകൾ എന്നിവ വ്യാജമായി നിർമിച്ച് വകുപ്പ് മേധാവികളുടെ വ്യാജ ഒപ്പിട്ടാണ് പ്രതി ഇടപാടുകാർക്ക് നൽകിയിരുന്നത്. ഇതിലെ ഒരു ഉദ്യോഗാർഥി കെൽേട്രാണിൽ നിയമന ഉത്തരവുമായി ജോലിക്കെത്തിയപ്പോൾ സംശയംതോന്നിയ ഉദ്യോഗസ്ഥൻ അവരെ പൊതുഭരണ വകുപ്പിലേക്കയച്ചു.
തുടർന്ന് പൊതുഭരണ വകുപ്പിലെത്തിയ ഉദ്യോഗാർഥി തട്ടിപ്പ് മനസ്സിലായതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസ് കൈമാറിയ പരാതിയിൽ കേസെടുത്തായിരുന്നു അന്വേഷണം.പെരുന്തൽമണ്ണയിൽ നിന്നാണ് പ്രതിയ പിടികൂടിയത്. നിരവധി വ്യാജരേഖകളും അവ നിർമിക്കാനുപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. പ്രതി കടത്തിക്കൊണ്ടുപോയ തിരുവനന്തപുരം കരമന സ്വേദശിയുടെ കാറും കണ്ടെടുത്തു. ജലനിധിയുടെ വൈസ് ചെയർമാൻ എന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ സമീപിച്ചത്. ജലനിധിയുടെ െഎ.ഡി കാർഡും ഇതിനായി ഉപയോഗിച്ചിരുന്നു. പാലക്കാടും എറണാകുളത്തും സമാന തട്ടിപ്പ് കേസുകൾ പ്രതിക്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഷാഡോ ടീമും കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.