Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:35 PM GMT Updated On
date_range 2 Jun 2020 11:35 PM GMTവീടുകളിലും ആരാധനാലയങ്ങളിലും വെള്ളം കയറി
text_fieldsbookmark_border
കോവളം: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ കോവളം, വിഴിഞ്ഞം, പാച്ചല്ലൂർ, തിരുവല്ലം മുട്ടത്തറ എന്നിവിടങ്ങളിൽ . കോവളം ബൈപാസ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ബൈപാസിൽ പരുത്തിക്കുഴിയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലായിരുന്നു വെള്ളം കയറിയത്. ബൈപാസ് റോഡിൽ വെള്ളം കെട്ടിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കരിയിൽ തോട് നിറഞ്ഞുകവിഞ്ഞാണ് മിക്കറോഡുകളിലും സമീപത്തെ വീടുകളിൽ വെള്ളം കയറിയത്. മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ ചിലയിടങ്ങളിൽ മരം വീണ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വിഴിഞ്ഞം പുളിങ്കുടിയിലെ പൊലീസ് ക്യാമ്പിൽനിന്ന കൂറ്റൻ മരം കടപുഴകി കെട്ടിടത്തിന് മുകളിൽ വീണെങ്കിലും ആളപായമില്ല. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. കോവളം തൊഴിച്ചലിൽ ക്ഷേത്രത്തിൻെറ മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു. മുങ്ങോട്ടുകോണം യക്ഷിയമ്മൻ ക്ഷേത്രത്തിൻെറ േമൽക്കൂരയിലാണ് സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിലുള്ള തെങ്ങ് വീണത്. തുടർന്ന്, അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി. വാഴമുട്ടം-പാറവിളാകം, പാച്ചല്ലൂർ-ഇടവിളാകം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിൽ വിഴിഞ്ഞം മേഖലയിൽ വൈദ്യുതി കമ്പികൾ പൊട്ടി വീണതിനെ തുടർന്ന് വൈദ്യുതി തകരാറിലായി. ഗംഗയാർ തോട് കരകവിഞ്ഞതിനെ തുടർന്ന് വിഴിഞ്ഞം ഫിഷ്‌ലാൻഡിനു സമീപത്തെ ത്രേസ്യാമ്മ ജോർജിൻെറ വീട്ടിലും സമീപത്തെ വർക്ക് ഷോപ്പിലും കടകളിലും ബസ് സ്റ്റാൻഡ് പരിസരത്തും വെള്ളം കയറി. വിഴിഞ്ഞം അടിമലത്തുറയിലുണ്ടായ വെള്ളക്കെട്ടിലും നിരവധി വീടുകളിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story