Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 30 May 2020 11:33 PM GMTപൊതുഇടങ്ങളില്‍ തോന്നിയപടി യാത്ര
text_fieldsbookmark_border
കാട്ടാക്കട: ഗ്രാമങ്ങളില്‍ സാമൂഹികഅകലം പാലിക്കാനും മുഖാവരണം ധരിക്കാനും പൊതുജനത്തിന് വിമുഖത. പൊതുഇടങ്ങളില്‍ തോന്നിയപടിയാണ് യാത്ര. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയില്‍ യാത്രക്കാരുടെ തിരക്ക് ഏറുകയാണ്. തിരക്ക് വർധിച്ചതോടെ സാമൂഹികഅകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെല്ലാം പാളി. ഇളവുകൾ വരുത്തിയപ്പോൾ തുടക്കത്തിൽ 26 സർവിസുകൾ ആണ് കാട്ടാക്കടനിന്നും നടത്തിയിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ 32 വരെയാക്കി ഉയർത്തി. ശനിയാഴ്ച 20 സർവിസുകളാണ് നടന്നത്. ബസിൽ കയറുമ്പോൾ യാത്രക്കാർക്ക് സാനിറ്റൈസർ നൽകുന്നുണ്ട്. മാസ്ക് ഇല്ലാത്ത യാത്രക്കാരെ യാത്രചെയ്യാൻ അനുവദിക്കുന്നുമില്ല. എന്നാൽ, ബസിൽ കയറാനുള്ള 'തള്ളൽ' അവസാനിപ്പിക്കാൻ യാത്രക്കാർ ഇപ്പോഴും തയാറാകുന്നില്ല. രണ്ട് വാതിലുകൾ ഉണ്ടെങ്കിലും ഒന്നിലൂടെ മാത്രമേ യാത്രക്കാർ കയറാവൂ എന്നതും ലംഘിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ഡിപ്പോകളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ടെങ്കിലും വാക്കേറ്റത്തിന് കാരണമാകുന്ന സ്ഥിതിയുണ്ട്. നിലവിൽ എല്ലാ റൂട്ടുകളിലേക്കും ബസ് ഓടിക്കുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് കാട്ടാക്കട ഡിപ്പോയിൽ തിരക്ക് കൂടുതൽ. ഈ ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ നടത്തണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story