Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:20 AM GMT Updated On
date_range 17 May 2018 5:20 AM GMTനെടുമങ്ങാട് മോഷണ പരമ്പര; ഇരുട്ടിൽ തപ്പി പൊലീസ്
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും മോഷണപരമ്പര. മോഷ്ടാവിനെക്കുറിച്ച് തുമ്പില്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. രണ്ടാഴ്ചക്കിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അഞ്ചിടങ്ങളിലാണ് കവർച്ച നടന്നത്. മോഷണങ്ങൾ വ്യാപകമായിട്ടും അന്വേഷണം പ്രഹസനമെന്നാണ് ആക്ഷേപം. ഇൗ മാസം തുടക്കത്തിൽ മഞ്ച ഹാജിറാസിൽ റിയാസിെൻറ വീട്ടിലാണ് ആദ്യ കവർച്ച. 7000 രൂപയോളമാണ് നഷ്ടപ്പെട്ടത്. റിയാസിെൻറയും ഭാര്യയുടെയും രണ്ട് മക്കളുടെയും പാസ്പോർട്ടുകൾ സൂക്ഷിച്ചിരിക്കുന്ന ബാഗുൾപ്പെടെ കവർച്ച ചെയ്യപ്പെട്ടു. വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി മുൻവശത്തെ വാതിലിെൻറ പൂട്ടുപൊളിച്ചാണ് മോഷണം. അലമാരയുടെ പൂട്ടുകൾ തകർക്കുകയും വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മറ്റ് ഏതോ വീട്ടിൽനിന്ന് കവർന്ന വിഡിയോ കാമറ മോഷ്ടാവ് റിയാസിെൻറ വീട്ടിൽ ഉപേക്ഷിച്ചിരുന്നു. അടുത്ത ദിവസം രാത്രിയിൽ മോഷണം നടന്നത് പഴകുറ്റി പോസ്റ്റ് ഒാഫിസിലാണ്. വാതിലിെൻറ പൂട്ട് തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന 5678 രൂപ കവർന്നു. ലോക്കറിെൻറ പൂട്ടും തകർത്തനിലയിലായിരുന്നു. എട്ടിന് രാത്രിയിൽ നെടുമങ്ങാട്ടെ പ്രമുഖ ബാറിൽനിന്ന് 80,000 രൂപയാണ് കവർന്നത്. കൗണ്ടറിൽനിന്ന് 1540 രൂപയും മുറിയുടെ മേശയിൽ സൂക്ഷിച്ചിരുന്ന ബാക്കി പണവുമാണ് നഷ്ടപ്പെട്ടത്. മേൽക്കൂരയിലെ ഓടുകൾ പൊളിച്ചിറങ്ങിയാണ് മോഷണം. 11ന് വാളിക്കോട് ജങ്ഷനിലെ മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള പച്ചക്കറികടയിൽനിന്ന് പട്ടാപ്പകൽ രണ്ടര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പകൽ ആനാട് ബാങ്ക് ജങ്ഷൻ ലക്ഷ്മിഭവനിൽ ഫയർഫോഴ്സ് ജീവനക്കാരൻ സന്തോഷ്കുമാറിെൻറ വീട്ടിൽ നടന്ന മോഷണമാണ് ഒടുവിലത്തേത്. 2.65 ലക്ഷം രൂപയും ഒരു പവെൻറ വളയുമാണ് നഷ്ടപ്പെട്ടത്. ഒന്നരവർഷം മുമ്പ് സന്തോഷിെൻറ വീട്ടിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഇതുവരെ മോഷ്ടാവിനെ പിടികൂടിയിട്ടില്ല. ശനിയാഴ്ച നെടുമങ്ങാടിനുസമീപം അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പളാേങ്കാണത്തും സമാന രീതിയിലായിരുന്നു കവർച്ച. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി ദാറുൽ ബർക്കത്തിൽ അബ്ദുല്ലയുടെ വീട്ടിൽനിന്ന് കവർച്ച ചെയ്തത് 18 പവൻ സ്വർണവും 14,000 രൂപയുമാണ്. രണ്ടാഴ്ചക്കിടയിൽ നടന്ന മോഷണങ്ങളാണ് ഇതെങ്കിൽ മുമ്പും നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ട്. ഒന്നിൽപോലും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസെടുത്ത് പതിവ് നടപടികൾ പൂർത്തിയാക്കുന്നതോടെ അന്വേഷണവും നിലക്കുന്നു. പെറ്റികേസ് ചാർജ് ചെയ്യുന്നതിൽ കാട്ടുന്ന ആത്മാർഥത മോഷ്ടാക്കളെ പിടിക്കുന്ന കാര്യത്തിൽ പൊലീസിനുണ്ടായാൽ കവർച്ചക്ക് അറുതി വരുമെന്നാണ് നാട്ടുകാർ പറയുന്നത്. മോഷ്ടാവ് ഉടൻ പിടിയിലാകുമെന്ന പതിവ് പല്ലവിയാണ് പരാതിക്കാർക്ക് നൽകുന്ന പൊലീസ് മറുപടി. നെടുമങ്ങാട്ട് വീട് പൂട്ടി പുറത്തുപോകാൻ പറ്റാത്ത സ്ഥിതിയാണെന്നും പൊലീസിെൻറ രാത്രികാല പരിശോധന കാര്യക്ഷമമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story