Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 5:17 AM GMT Updated On
date_range 17 May 2018 5:17 AM GMTയുവാവിനെ എട്ടംഗസംഘം മർദിച്ചതിൽ പരാതി
text_fieldsbookmark_border
പൂവാർ: യുവാവിനെ എട്ടംഗസംഘം മർദിച്ചതിൽ പരാതിനൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. കഞ്ചാംപഴിഞ്ഞി തെക്കോട്ടമണ്ണടി വീട്ടിൽ കിരണിനെ (24) മർദിച്ചവർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കഞ്ചാംപഴിഞ്ഞി കുരിശടിക്ക് സമീപത്തായി ബൈക്കിൽ വരികയായിരുന്ന കിരണിനെ എട്ടംഗസംഘം വാഹനം തടഞ്ഞ് മർദിക്കുകയായിരുന്നു. കരിങ്കല്ലും തടികളും ഉപയോഗിച്ചുള്ള മർദനത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ നിലവിളികേട്ടെത്തിയ നാട്ടുകാരും പരിസരവാസികളും ചേർന്നാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. വാരിയെല്ലിനും നെഞ്ചിനും ക്ഷതമേറ്റതിനാൽ അരുൺ ആയുർവേദ ചികത്സയിലാണ്. അക്രമം നടന്നയുടനെ തന്നെ നാട്ടുകാരുൾപ്പടെയുള്ളവർ ചേർന്ന് പൂവാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. അക്രമികൾ ഇപ്പോഴും പരിസരങ്ങളിൽ തന്നെയുണ്ടായിട്ടും പൊലീസ് പരിശോധന നടത്താനോ പ്രതികളെ പിടികൂടാനോ ശ്രമിക്കാത്തത് നാട്ടിൽ പ്രതിഷേധങ്ങൾക്ക് വഴിെവച്ചിട്ടുണ്ട്. IMG20180516134251.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story