Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:11 AM GMT Updated On
date_range 16 May 2018 5:11 AM GMTplaced...കെ.എസ്.ആര്‍.ടി.സിയിൽ കൂട്ട സ്ഥലംമാറ്റം; കരട് പട്ടികയിൽ 2505 പേർ
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ 2505 പേരെ ഉൾപ്പെടുത്തി കൂറ്റൻ സ്ഥലംമാറ്റ പട്ടിക. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മിനിസ്റ്റീരിയില്‍ ജീവനക്കാരും മെക്കാനിക്കുകളും ഉള്‍പ്പെടെയുള്ളവരെ കൂട്ടമായി സ്ഥലം മാറ്റിയുള്ള കരട് പട്ടികയാണ് ഇറങ്ങിയത്. എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് നടപടി. 585 കണ്ടക്ടര്‍മാരെയും 335 മെക്കാനിക്കുകളെയും, 57 മിനിസ്റ്റീരിയല്‍ ജീവനക്കാരെയും 52 സ്റ്റോര്‍ ജീവനക്കാരുമാണ് പട്ടികയിലുള്ളത്. ഭരണാനുകൂല യൂനിയനുകൾ നൽകുന്ന പട്ടിക പരിഗണിച്ചുള്ള പതിവ് ഇക്കുറി ഉണ്ടായിട്ടില്ല. യൂനിറ്റുകളില്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവരെ അവര്‍ ആവശ്യപ്പെട്ട യൂനിറ്റുകളിലേക്ക് തിരിച്ച് മാറ്റിയിട്ടുണ്ട്. 738 ഡ്രൈവര്‍മാരാണ് ആദ്യപട്ടികയിൽ. ഇതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്ക് ഷെഡ്യൂളുകള്‍ക്ക് അനുസൃതമായി 738 ഡ്രൈവര്‍മാരെ രണ്ടാംപട്ടികയില്‍നിന്ന് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണ കരാറിലെ വ്യവസ്ഥയുടെ ചുവടുപിടിച്ചാണ് പൊതുസ്ഥലംമാറ്റം. വ്യവസ്ഥയനുസരിച്ച് ഒരോ ജീവനക്കാരനും ഹോം യൂനിറ്റുണ്ട്. ഇതില്‍നിന്ന് 100-200 കിലോമീറ്ററിന് അകലേക്ക് മാറ്റപ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തിരികെ എത്താന്‍ അര്‍ഹതയുണ്ടാകും. 200-300 കിലോമീറ്റര്‍ ദൂരത്തേക്ക് മാറ്റപ്പെടുന്നവർക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാൽ മടങ്ങിയെത്താം. 300 കിലോമീറ്ററിന് മുകളില്‍ മാറ്റപ്പെടുന്നവര്‍ക്ക് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയാൽ തിരികെയെത്തലിന് മുൻഗണനയുണ്ട്. കരട് പട്ടികയിലെ പരാതി 18 വരെ പരിഗണിക്കും. 22ന് അന്തിമപട്ടിക ഇറങ്ങും. 31ന് ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം വകുപ്പുതല നടപടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. ടോമിൻ ജെ. തച്ചങ്കരി എം.ഡിയായി ചുമതലയേറ്റതിന് പിന്നാലെ വനിതകളെയടക്കം സ്ഥലം മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്ന് ജില്ലക്ക് പുറത്ത് സ്ഥലം മാറ്റിയ വനിതകളുടെ പട്ടിക മരവിപ്പിക്കുകയും പുരുഷന്മാരെ അയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story