Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 6:02 AM GMT Updated On
date_range 15 May 2018 6:02 AM GMTപോരുവഴി സഹകരണ ബാങ്കിൽ 16 ലക്ഷം രൂപ ജീവനക്കാരി തിരിച്ചടച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ഇടപാടുകാരുടെ പണവും സ്വർണപ്പണയങ്ങളുമെല്ലാം വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും അപഹരിക്കപ്പെട്ട പോരുവഴി സർവിസ് സഹകരണ ബാങ്കിലെ ഒരു ജീവനക്കാരി കഴിഞ്ഞ ദിവസം 16 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചു. ഇൗ ജീവനക്കാരിയുടെ പാസ്വേഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളിൽപെട്ട തുകയാണ് തിരിച്ചടച്ചതെന്ന് അറിയുന്നു. തുക അടച്ചില്ലെങ്കിൽ കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇത്രയും തുക ഒന്നിച്ച് അടയ്ക്കാൻ ഇവർ നിർബന്ധിതയായതേത്ര. ബാങ്കിെൻറ തെക്കേമുറി ശാഖയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് തിരിച്ചടയ്ക്കപ്പെട്ട തുക. എന്നാൽ, ഇത്രയും പണംതിരികെ എത്തിയ വിവരം അറിഞ്ഞ് ബാങ്കിലെത്തിയ പണം നഷ്ടമായവരോട് ഭരണസമിതിയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കൈമലർത്തുകയാണ് ഉണ്ടായതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story