Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 6:00 AM GMT Updated On
date_range 15 May 2018 6:00 AM GMTരാഷ്ട്രീയ കൊലക്ക് അറുതിവരുത്താൻ പാർട്ടി നേതാക്കൾ തയാറാകണം ^വനിതാ സാംസ്കാരിക പ്രവർത്തകർ
text_fieldsbookmark_border
രാഷ്ട്രീയ കൊലക്ക് അറുതിവരുത്താൻ പാർട്ടി നേതാക്കൾ തയാറാകണം -വനിതാ സാംസ്കാരിക പ്രവർത്തകർ തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നേതാക്കൾ തയാറാകണമെന്ന് കല-സാഹിത്യ-സാംസ്കാരിക രംഗത്തുള്ള വനിതകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇനിയും ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം. അനുയായികൾ തമ്മിലെ പകക്കുനേരെ നേതൃത്വം ജാഗ്രത പുലർത്തണം. കണ്ണൂരിലെയും മാഹിയിലെയും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം നീറുന്ന മനസ്സുമായി ഒത്തുചേരാൻ സ്ത്രീകളും മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നവരും തയാറാകണം. കേരളം അഭ്യസ്തവിദ്യരുടെയും മതസമവായത്തിെൻറയും സാംസ്കാരിക സമന്വയത്തിെൻറയും നാടെന്ന് അഭിമാനിക്കുമ്പോഴും രാഷ്ട്രീയത്തിെൻറയും മതമൗലികതയുടെയും പേരിൽ ജീവനെതിരെ ഉയരുന്ന വെല്ലുവിളി തടുക്കാനാവാത്ത വിധം ഭീഷണമായെന്ന് പ്രസ്താവനയിൽ പറയുന്നു. സുഗതകുമാരി, സാറാ ജോസഫ്, കെ. അജിത, ഏലിയാമ്മ വിജയൻ, ബീനാ പോൾ, ദീദി ദാമോദരൻ, സജിത മഠത്തിൽ, ശ്രീബാല മേനോൻ, റീമ കല്ലിങ്കൽ, പ്രവീണ കോടോത്, ഖദീജ മുംതാസ്, സി.എസ്. ചന്ദ്രിക തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story