Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:56 AM GMT Updated On
date_range 15 May 2018 5:56 AM GMTസംസ്ഥാനത്തെ ആദ്യ 'സിസേറിയൻ ശിശു' വിട പറഞ്ഞു
text_fieldsbookmark_border
വിയോഗം 98ാം വയസ്സിൽ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ശസ്ത്രക്രിയയിലൂടെ ജനിച്ച മിഖാേയൽ ശവരിമുത്തു വെള്ളിയാഴ്ച നിര്യാതനായി. 98 വയസ്സായിരുന്നു. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്ത് ചരിത്രമെഴുതിയാണ് ശവരിമുത്തു ജനിച്ചതെങ്കിലും വിയോഗം അധികമാരും അറിഞ്ഞില്ല. 1920ൽ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു ജനനം. കുണ്ടമൺകടവ് തെക്കേ മൂലത്തോർപ്പ് വീട്ടിൽ മിഖായേലിെൻറ ഭാര്യ മേരിയുടെ നാലാമത്തെ പ്രസവമായിരുന്നു. അമ്മയുടെ വയറുകീറി കുഞ്ഞിനെ പുറത്തെത്തിച്ച ഇൗ ശസ്ത്രക്രിയയിലൂടെ ചരിത്രത്തിലേക്കു നടന്നുകയറിയത് ഡോ. മേരി പുന്നൻ ലൂക്കോസാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പൂർവവിദ്യാർഥികൂടിയായിരുന്നു മേരി പുന്നൻ. മേരിയുടെ ആദ്യ മൂന്ന് പ്രസവങ്ങളിലും കുഞ്ഞ് മരിച്ചിരുന്നു. ഇക്കാരണത്താൽ മേരിക്കും ഭർത്താവ് മിഖായേലിനും ഏറെ ആശങ്കകളുണ്ടായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ കുഞ്ഞോ മാതാവോ രണ്ടിലൊരാൾ നഷ്ടപ്പെടുമെന്ന് ഡോക്ടർ വിധിയെഴുതി. ഇൗ ഘട്ടത്തിലായിരന്നു മേരി പുന്നൻ ലൂക്കോസിെൻറ ഇടപെടൽ. അമ്മക്കും കുഞ്ഞിനും കേടില്ലാതെ വയർ കീറിയെടുക്കാന്‍ സംവിധാനമുണ്ടെന്ന് മേരി പുന്നൻ ലൂക്കോസ് മിഖായേലിനെ ബോധ്യപ്പെടുത്തി. ഇതിൽ വിശ്വാസമർപ്പിച്ച് മിഖായേൽ സമ്മതപത്രത്തിൽ ഒപ്പിട്ടു. അങ്ങനെ ആശങ്കകൾ നിറഞ്ഞ പരീക്ഷണത്തിെൻറ വിജയകരമായ പര്യവസാനമായി ശവരിമുത്തുവിെൻറ ജനനം. അത്ഭുത ശിശുവെന്നായിരുന്നു വിശേഷണം. ഇതോടെ ശവരിമുത്തു നാട്ടിലെ താരമായി. മൂന്നുവർഷത്തിനുശേഷം ഒരു അനുജൻകൂടി സിസേറിയനിലൂടെ പിറന്നു. പാളയം സ്വദേശിയായ ശവരിമുത്തു ദീർഘനാൾ പട്ടാളത്തിലായിരുന്നു. പിന്നീട് ഗവ. പ്രസിൽ ജോലി നോക്കുകയും ചീഫ് മെക്കാനിക്കായി വിരമിക്കുകയും ചെയ്തു. ഭാര്യ: കെ. റോസമ്മ, മക്കൾ: എസ്. അലക്സാണ്ടർ, എസ്. ലീല, എസ്. ഫിലോമിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story